സദാചാര പോലീസിംഗിന് ഇരയായോ; പ്രായപൂർത്തിയാവാത്ത ആദിവാസി ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഒരു കയറിൽ തൂങ്ങിമരിച്ചനിലയിൽ; ഇരുവരും ഒരുമിച്ച് താമസിച്ചു വരുകയായിരുന്നു

മലപ്പുറം: പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ ദുരൂഹ സാഹചര്യത്തിൽ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ പതിനേഴുവയസുകാരനെയും 15 വയസുള്ള പെണ്‍കുട്ടിയെയുമാണ് മരിച്ചനിലയിൽ കണ്ടത്. ഇരുവരും ഒരു കയറിൽ കെട്ടിത്തൂങ്ങിയ നിലയിലാണ്.

കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചതെന്നു സംശയിക്കുന്നു. കഴിഞ്ഞ മാസം ഇരുവരും വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചതായും വിവരമുണ്ട്.

രണ്ടുപേരും കുറച്ചു നാളുകളായി ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി ശേഖരിക്കും.

‌ ആത്മഹത്യയ്ക്കു പിന്നിൽ ബാഹ്യശക്തികളുടെ പ്രേരണയുണ്ടോയെന്നും ഒരുമിച്ചു താമസിച്ചിരുന്നതിന്‍റെ പേരിൽ സദാചാര പോലീസിംഗിന് ഇരയായോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

Related posts

Leave a Comment