വീട്ടമ്മയുടെ മരണം ആത്മഹത്യയെന്നു പ്രാഥമിക നിഗമനം; മൂന്ന് വയസുകാരി മകളുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: കുഞ്ഞിന്‍റെ കഴുത്തറുത്ത ശേഷം അമ്മ സ്വയം കഴുത്തറുത്ത് മരിച്ച സംഭവത്തില്‍ വീട്ടമ്മയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നു മുളവുകാട് പോലീസ് പറഞ്ഞു.

കഴുത്തിന് മുറിവേറ്റതിനെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസുകാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്നു. കുട്ടിയുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. അതേസമയം, കുഞ്ഞ് അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ മുളവുകാട് പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്.

കഴിഞ്ഞ വ്യാഴാ്ച രാവിലെ ഒമ്പതോടെ മുളവുകാട് വടക്കുംഭാഗത്ത് സെന്‍റ് ആന്‍റണീസ് പള്ളിക്കു സമീപം ധരണിയില്‍ വീട്ടില്‍ രാമകൃഷ്ണന്‍റെ മകൾ ധനികയാണ് മകള്‍ ഇഷാനിയുടെ കഴുത്തറുത്ത ശേഷം സ്വയം കഴുത്തറുത്ത് ആത്മഹത്യ ചെയ്തത്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന മകളെ രാമകൃഷ്ണന്‍ കണ്ടതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ധനികയുടെ സംസ്‌കാരം കഴിഞ്ഞ ദിവസം നടത്തി.

Related posts

Leave a Comment