കാട്ടാക്കടയിൽ യുവതിയുടെയും യുവാവിന്‍റെയും മരണം; പിന്നിൽ സംശയരോഗമെന്നു നിഗമനം; കുടുംബകലഹം ഉണ്ടായിരുന്നതായി നാട്ടുകാർ

കാട്ടാക്കട: കാട്ടാക്കടയിൽ രണ്ടു പേർ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പോലീസ്. ഇന്ന് ഇവരുടെ വീട്ടിൽ പോലീസ് എത്തി പോസ്റ്റ്മാർട്ടം നടപടികളിലേക്ക് കടന്നു. ഫോറൻസിക് സംഘം ഇന്ന് എത്തും.

കുരുതംകോട് പാലയ്ക്കൽ വെട്ടുവിള വീട്ടിൽ പ്രമോദ്(35), കുരുതംകോട് പാലയ്ക്കൽ ഞാറവിളവീട്ടിൽ റീജ(43)യെ കഴുത്തറുത്ത് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. കൊലയ്ക്ക് പിന്നിൽ പ്രമോദിന്‍റെ സംശയരോഗമാണെന്നും പോലീസ് സംശയിക്കുന്നു.

ഇന്നലെ രാത്രിയിലാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്. ഭർത്താവ് ഉപേക്ഷിച്ചു പോയ റീജയ്ക്കൊപ്പം താമസിക്കുകയായിരുന്നു പ്രമോദ്. ഒരു കളക്ഷൻ ഏജന്‍റായി ജോലി ചെയ്തിരുന്ന റീജയുമായി ഇയാൾ പലപ്പോഴും വഴക്ക് കൂടിയിരുന്നതായും അത് മർദനത്തിൽ കലാശിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.

വർഷങ്ങൾക്ക് മുൻപ് റീജയുടെ ഭർത്താവ് തമിഴ്‌നാട് സ്വദേശി വാസു ഇവരെ ഉപേക്ഷിച്ച് പോവുകയായിരുന്നു.ഇതിൽ രണ്ട് മക്കളുമുണ്ട്. ഇപ്പോൾ അയൽവാസിയായ പ്രമോദിന്‍റെ വീട്ടിലായിരുന്നു ഇവരുടെ താമസം. അടുത്തിടെ ഒരു കേസുമായി ബന്ധപ്പെട്ട് പ്രമോദ് റിമാൻഡിയിരുന്നു. അതിനു ശേഷം പുറത്തിറങ്ങിയ പ്രമോദ് വീണ്ടും റീജയോടൊപ്പം ഒരുമിച്ചായിരുന്നു താമസം.

ഇന്നലെ യുവതിയെ കാണാതായതോടെ ബന്ധുക്കൾ കാട്ടാക്കട പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് ടവർ ലൊക്കേഷൻ നോക്കി നടത്തിയ അന്വേഷണത്തിൽ സംശയം തോന്നി പൊലീസ് പ്രമോദിന്‍റെ വീട്ടിലെത്തി നോക്കിയപ്പോഴാണ് യുവതി കഴുത്തറുത്ത് കട്ടിലിൽ മരിച്ച നിലയിലും യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തിയത്.

വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മേൽക്കൂരയിലെ ആസ്ബസ്റ്റോസ് ഷീറ്റ് ഇളക്കി നോക്കിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. പരേതരായ സ്റ്റീഫൻ -അമ്മിണി ദമ്പതികളുടെ മകനാണ് പ്രമോദ്. സഹോദരി കിങ്ങിണി തമിഴ്‌നാട്ടിലാണ്.

Related posts

Leave a Comment