തെളിവില്ല! അട്ടപ്പള്ളത്തെ സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസ്: പ്രതികളെ വെറുതെ വിട്ടു

പാലക്കാട്: അട്ടപ്പള്ളത്ത് ദളിത് സഹോദരിമാർ പീഡനത്തിനിരയായി ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളെ വെറുതെ വിട്ടു. പാലക്കാട് പോക്സോ കോടതിയുടേതാണ് ഉത്തരവ്. പാന്പാംപള്ളം കല്ലങ്കാട് എം. മധു (27), വി. മധു (27), ഇടുക്കി രാജാക്കാട് നാലുതൈക്കൽ വീട്ടിൽ ഷിബു (43) എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. ഇവർക്കെതിരായ ആരോപണം തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് കോടതി വിലയിരുത്തി.

കേസിലെ മറ്റൊരു പ്രതിയായ പതിനേഴുകാരന്‍റെ വിചാരണ ജുവനൈൽ കോടതിയിൽ തുടരുകയാണ്. 2017 ലാണ് പെണ്‍കുട്ടികൾ മരണപ്പെട്ടത്. 13 വയസുള്ള മൂത്ത പെണ്‍കുട്ടി ജനുവരി 13 നും ഒന്പതു വയസുള്ള സഹോദരി മാർച്ച് നാലിനുമാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇവർ ക്രൂരപീഡനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.

പോക്സോ, പട്ടികജാതി വർഗ പീഡനം, വീട്ടിൽ കയറി അതിക്രമം, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. നേരത്തെ കേസന്വേഷണത്തിൽ വീഴ്ച വരുത്തിയതിന് നാലു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നു.പിന്നീട് ഡിവൈഎസ്പി എം.ജെ സോജന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Related posts