പെൻഷൻ ലഭിക്കാത്തതിലുള്ള മനോവിഷമം; റിട്ടയേർഡ് കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കി; വരുമാനം നിലച്ചതിൽ മനോവിഷമത്തിലായിരുന്നുന്നെന്ന് ബന്ധുക്കൾ

കാട്ടാക്കട: പെൻഷൻ ലഭിക്കാത്തതിലെ മനോവിഷമത്തിൽ കെഎസ്ആർടിസിയിൽ നിന്നും വിരമിച്ചയാൾ ജീവനൊടുക്കി. കാട്ടാക്കട ചെമ്പനാകോട് ചോതി നിവാസിൽ എം.സുരേഷാണ് (65) ആണ് വീട്ടിൽ തൂങ്ങി മരിച്ചത്. പെൻഷൻ മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് പിതാവ് ആത്മഹത്യ ചെയ്തതെന്ന് മക്കൾ മൊഴി നൽകിയതായി കാട്ടാക്കട പോലീസ് പറഞ്ഞു.

നാല് വർഷം മുമ്പ് ഒരു അപകടത്തിൽ ഇരു കാലുകൾക്കും പരിക്കേറ്റ സുരേഷ് വീട്ടിൽ വാക്കറിന്‍റെ സഹായത്തോടെയായിരുന്നു സഞ്ചാരം. പെൻഷനായിരുന്നു ആകെയുണ്ടായിരുന്ന വരുമാനം.

കഴിഞ്ഞ മൂന്ന് മാസമായി പെൻഷൻ ലഭിച്ചിരുന്നില്ല എന്നും ആകെ വരുമാനം ഇത് മാത്രമായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. നിത്യവൃത്തിക്കു മാർഗമില്ലാത്ത സ്ഥിതി ആയിരുന്നതായും ഇതിൻറെ മനോവിഷമത്തിലായിരുന്നു എന്നും പറയുന്നു. 2018- ലും പെൻഷൻ വൈകിയപ്പോൾ സുരേഷ് ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും പറയുന്നു.

ഭാര്യ: കുമാരി ലേഖ. മക്കൾ: ചോതി, സുജിത്, ശാലു. മരുമകൻ: വി.ജി.വിഷ്ണു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പെൻഷൻ മുടങ്ങിയത് മൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് മരണകാരണമെന്നാണ് പോലീസ് എഫ്ഐആർ.പറയുന്നത്.

Related posts

Leave a Comment