സ്യൂട്ട്കെയ്‌സ് കൊലപാതകം; സ്ത്രീ സുഹൃത്തിനെച്ചൊല്ലിയുള്ള തർക്കം അക്രമത്തിലേക്ക്; പ്രതികൾ ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നവർ

മുംബൈ: യുവാവിനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കിയ സംഭവത്തിൽ പിടിയിലായ രണ്ടുപേർ ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്ന ഭിന്നശേഷിക്കാർ. ഓഗസ്റ്റ് അഞ്ചിന് ദാദർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്കേസിനുള്ളിലാണ് സാന്താക്രൂസ് നിവാസിയായ അർഷാദലി ഷേഖിന്‍റെ (30) മൃതദേഹം കണ്ടെത്തിയത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അർഷാദലിയുടെ സുഹൃത്തുക്കളായ ജയ് പ്രവീൺ ചാവ്ദ, ഇയാളുടെ കൂട്ടാളി ശിവജീത് സുരേന്ദ്ര സിംഗ് എന്നിവരെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടയാളും പിടിയിലായ രണ്ടുപേരും ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്നവരായിരുന്നു.

പ്രതികളുമായുള്ള ആശയവിനിമയത്തിന് പോലീസിൽ ആർക്കും ആംഗ്യഭാഷ അറിയില്ലായിരുന്നു. തുടർന്ന് ആർഎ കിദ്വായ് പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ രാജേഷ് സത്പുതെയുടെ മകനെ പോലീസ് ആശ്രയിച്ചു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഒരു സ്ത്രീ സുഹൃത്തിനെച്ചൊല്ലി പ്രതി ജയ് പ്രവീൺ ചാവ്ദ കൊല്ലപ്പെട്ടയാളുമായി വഴക്കിട്ടിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

Related posts

Leave a Comment