സുജിത്ത് വധം: പ്രതിക്കായി അന്വേഷണം ഉൗർജിതമാക്കി; പ്രതി തമിഴ്നാട്ടിലെ രഹസ്യ കേന്ദ്രത്തിൽ ഉള്ളതായി സൂചന ; ഒളിവിൽ പോകാൻ സഹായിച്ച സുഹൃത്ത് പിടിയിൽ

ഇരിങ്ങാലക്കുട: സുജിത്ത് വേണുഗോപാലിന്‍റെ കൊലപാതകിയായ ഓട്ടോഡ്രൈവർ പടിയൂർ പത്താഴക്കാട്ടിൽ ഫൽഗുണന്‍റെ മകൻ മിഥുനെ തേടിയുള്ള പോലീസ് അന്വേഷണം ഉൗർജിതം. മിഥുൻ തമിഴ്നാട്ടിൽ ഉള്ളതായി സൂചന ലഭിച്ചതിനെത്തുടർന്ന് എസ്ഐ കെ.എസ്. സുശാന്തിന്‍റെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടിൽ ക്യാന്പ് ചെയ്യുകയാണ്. മിഥുൻ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുകയാണെന്നാണ് പോലീസിനു ലഭിച്ച രഹസ്യവിവരം.

ഈ രഹസ്യ ഒളിത്താവളം പോലീസിന്‍റെ നിരീക്ഷണത്തിലാണ്. ഇവിടെനിന്നും പ്രതിയെ പിടികൂടുക എന്നുള്ളത് പോലീസിന് ഏറെ പ്രയാസമേറിയതാണ്.മിഥുനെ ഒളിവിൽ പോകാൻ സഹായിച്ച ഓട്ടോ ഡ്രൈവറെ ഇന്നലെ പോലീസ് പിടികൂടി.

സുജിത്തിനെതിരെയുള്ള ആക്രമണത്തിനുശേഷം പ്രതി മിഥുനെ തന്‍റെ മാപ്രാണത്തുള്ള സ്വകാര്യ ലോഡ്ജിൽ രാത്രിയിൽ താമസിപ്പിക്കുകയും പിറ്റേന്ന് രാവിലെ പണവും, തന്‍റെ വസ്ത്രങ്ങളും മറ്റും നൽകി തന്‍റെ ഓട്ടോറിക്ഷയിൽ റെയിൽവേ സ്റ്റേഷനിൽ കൊണ്ടുചെന്നാക്കിയതായും പിടിയിലായ ഓട്ടോ ഡ്രൈവർ പോലീസിനോട് സമ്മതിച്ചു.

പിടിയിലായ ഓട്ടോ ഡ്രൈവർ പട്ടേപ്പാടം സ്വദേശിയാണെങ്കിലും വീട്ടിൽ സ്ഥിരമായി മദ്യപിച്ച് കലഹം ഉണ്ടാക്കുന്ന ആളായതിനാൽ വീട്ടിൽനിന്നും ഒഴിവാക്കിയതിനാൽ ഇയാൾ വർഷങ്ങളായി ഒറ്റയ്്ക്കാണ് താമസിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർ ചെറിയ സംഘങ്ങളായി തിരിഞ്ഞാണു അന്വേഷണം നടത്തുന്നത്.

 

Related posts