സെപ്റ്റംബർ ആദ്യവാരത്തോടെ ഓണചന്തകൾക്ക് തുടക്കമാകും; ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും; സപ്ലൈകോ

തിരുവനന്തപുരം: സെപ്റ്റംബർ ആദ്യവാരത്തോടെ ഓണചന്തകൾ തുടങ്ങുമെന്ന് സപ്ലൈകോ. എല്ലാ ജില്ലകളിലും ഓണചന്തകൾ ആരംഭിക്കും.13 ഇന അവശ്യസാധനങ്ങൾ ഓണചന്തകളിൽ ഉറപ്പാക്കാനാണ് സപ്ലൈകോയുടെ തീരുമാനം.

ഓണചന്തയ്ക്കായുള്ള മുന്നൊരുക്കങ്ങൾ തുടങ്ങിയെന്നും ധനവകുപ്പിൽ നിന്ന് ലഭിച്ച 225 കോടി കൊണ്ട് ചന്തകൾ തുടങ്ങുമെന്നും സപ്ലൈകോ അറിയിച്ചു. അതേസമയം കൂടുതൽ തുക ധനവകുപ്പ് നൽകുമെന്ന് പ്രതീക്ഷയിലാണ് സപ്ലൈകോ.

ചന്തകളിൽ സജീകരിക്കപ്പെടുന്ന പ്രത്യേക സ്‌റ്റാളുകളിലൂടെ ജൈവ പച്ചക്കറികൾ വിൽക്കും. മാവേലി സ്‌റ്റോറുകളിലും ആവശ്യത്തിന്‌ സബ്‌സിഡി സാധനങ്ങൾ എത്തിക്കും.

മഞ്ഞകാർഡുകാർക്കും അനാഥാലയങ്ങൾ വയോജനകേന്ദ്രങ്ങൾ തുടങ്ങിയ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കും സൗജന്യ ഓണക്കിറ്റുകൾ വിതരണം ചെയ്യും. ആറുലക്ഷത്തോളം കിറ്റാണ്‌ റേഷൻകടകളിലൂടെ ഇക്കൊല്ലം നൽകുന്നത്.

Related posts

Leave a Comment