പാട്ടിനും ഡാന്‍സിനുമുള്ള വേദിയല്ല ഹിന്ദു വിവാഹം: ആചാരങ്ങൾ പാലിച്ചില്ലെങ്കിൽ സാധുതയില്ല; സുപ്രീം കോടതി

ന്യൂഡൽഹി: ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇല്ലാതെ നടക്കുന്ന ഹിന്ദു വിവാഹങ്ങൾ സാധുവാകില്ലെന്ന സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി. പാട്ടും ഡാൻസും ഭക്ഷണവുമെല്ലാമാണ് ഹിന്ദു വിവാഹം എന്ന് കരുതരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ബി.വി. നാഗരത്ന, അഗസ്റ്റിൻ ജോർജ് മഹീസുവും അടങ്ങുന്ന ബെഞ്ചിന്‍റെതാണ് നിരീക്ഷണം.

കോടതി രണ്ട് പൈലറ്റുമാരുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴാണ് ഇക്കാര്യം പരാമർശിച്ചത്. ഇവരുടെ വിവാഹം ചടങ്ങുകളൊന്നും നടത്താതെ ആയിരുന്നു. ഇന്ത്യൻ സമൂഹം വലിയ മൂല്യമുള്ള പദവി നൽകുന്ന ദിവ്യകർമമാണ് വിവാഹം എന്നും അത് വിശുദ്ധമാണെന്നും കോടതി പറഞ്ഞു.

പാട്ടിനും ഡാന്‍സിനുമുള്ള വേദിയല്ല വിവാഹം. സ്ത്രീധനം ആവശ്യപ്പെടാനും നല്‍കാനും അതുവഴി സമൂഹത്തില്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കാനുള്ള കാര്യവുമല്ല. ഹിന്ദു വിവാഹ നിയമത്തില്‍ പറയുന്നത് അനുസരിച്ചുള്ള ചടങ്ങുകളൊന്നുമില്ലാതെ വിവാഹം നടത്തി ഭാര്യാഭർത്യ പദവി സ്വീകരിക്കുന്നതിനോട് വിയോജിപ്പാണെന്നും കോടതി പറഞ്ഞു.

ഒരു വാണിജ്യ ഇടപാടല്ല വിവാഹം. ആജീവനാന്ത കാലത്തേക്ക് ഉഭയസമ്മതത്തോടേയും അന്തസ്സ് ഉറപ്പിക്കുന്നതുമായ ഒന്നിച്ചുചേരലാണ്. അതുകൊണ്ടാണു വിവാഹത്തെ വിശുദ്ധമായി കാണുന്നത്. ഹിന്ദു വിവാഹം സന്താനോൽപാദനത്തിനുള്ള സാഹചര്യങ്ങളൊരുക്കുകയും കുടുംബം എന്ന ഘടകത്തെ ഏകീകരിക്കുകയും ചെയ്യുന്നു. ഇതിലൂടെ വിവിധ സമുദായങ്ങൾക്കിടയിൽ സൗഹാർദം ഊട്ടിയുറപ്പിക്കുകയുമാണ് വിവാഹം ചെയ്യുന്നത് എന്നും കോടതി നിരീക്ഷിച്ചു.

Related posts

Leave a Comment