കിളിക്കൊഞ്ചൽ..! സ്വപ്ന സുരേഷിന്‍റെ ഫോണ്‍ വിളി പട്ടികയിൽ യുഎഇ അറ്റാഷെ, അസിസ്റ്റന്‍റ് കമ്മിഷണർ

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ഫോണ്‍ വിളി പട്ടികയിൽ പോലീസിലെ ഒരു അസിസ്റ്റന്‍റ് കമ്മിഷണറും. തിരുവനന്തപുരം നഗരത്തിൽ ജോലി ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് സ്വപ്നയെ അങ്ങോട്ടു വിളിച്ചു സംസാരിച്ചത്.

ഇദ്ദേഹത്തിനെതിരേ മുൻപും ആരോപണം ഉയർന്നിട്ടുണ്ട്. എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ കഴിഞ്ഞ സ്വപ്നയ്ക്ക് എസ്എംഎസും അയച്ചിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലും അദ്ദേഹത്തിന്‍റെ സ്റ്റാഫ് നാസറുമായും സ്വപ്നയും കേസിലെ ഒന്നാം പ്രതി സരിത്തും ബന്ധപ്പെട്ടിരുന്നു.

ഒരു ഫ്ളാറ്റ് നിർമാതാവും രണ്ടു മാധ്യമ പ്രവർത്തകരുടെ നന്പറും എഡിജിപിയുടെ എസ്എംഎസ് സന്ദേശവും പട്ടികയിലുണ്ട്. നയതന്ത്ര ബാഗേജിൽ സ്വർണമെത്തിയ ജൂലൈ മൂന്നിന് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയും സ്വപ്നയും ഫോണിൽ 16 പ്രാവശ്യം ബന്ധപ്പെട്ടതായും ഫോണ്‍ വിളികൾ പരിശോധിച്ചതിൽനിന്നു വ്യക്തമായി.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്വപ്നയും സരിത്തുമായി ഒരു മാസത്തിനിടെ 14 പ്രാവശ്യം സംസാരിച്ചു. രാത്രി വൈകിയും ഇവർ ഫോണിൽ സംസാരിച്ചിട്ടുണ്ട്.

Related posts

Leave a Comment