ഞാന്‍ ഒരു സ്ട്രിക്ട് അമ്മയാണ്; സോഷ്യൽമീഡിയയിൽനിന്ന്  മകളെ മറച്ചുപിടിക്കുന്ന കാരണം വെളിപ്പെടുത്തി ശ്വേത

 

മുപ്പത് വർഷമായി ഇന്ത്യൻ സിനിമയുടെ ഭാഗമാണ് ശ്വേത മേനോൻ. നടി എന്നതിലുപരി മോഡലും അവതാരകയുമെല്ലാമാണ് ശ്വേത മേനോൻ.

ഇതിനോടകം ഒട്ടനവധി ബോൾഡ് കഥാപാത്രങ്ങളും ശ്വേത മേനോൻ ചെയ്തിട്ടുണ്ട്.എന്ത് കാര്യവും വെട്ടിത്തുറന്ന് പറയുകയും തന്‍റെ ശരികൾക്ക് അനുസരിച്ച് ജീവിക്കുകയും പെരുമാറുകയും ചെയ്യുന്ന നടി കൂടിയാണ് ശ്വേത മേനോൻ.

ശ്വേതയെപ്പോലെ തന്നെ ശ്വേതയുടെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതമാണ്. ശ്വേതയുടെ വിവാഹവും വൈറലായിരുന്നു. ജനിച്ചപ്പോൾ തന്നെ വൈറലായി മാറിയ കുഞ്ഞാണ് ശ്വേതയുടെ മകൾ സബൈന.

കുഞ്ഞിന്‍റെ ചിത്രങ്ങൾ മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്ന ശ്വേത ഇപ്പോൾ മകളെ സോഷ്യൽമീഡിയയിൽനിന്നും മാധ്യമങ്ങളിൽനിന്നും അകറ്റി നിർത്തിയിരിക്കുകയാണ്.

ഇപ്പോഴിതാ മകളെ സോഷ്യൽമീഡിയയിൽനിന്നും മാധ്യമങ്ങളിൽനിന്നും മറച്ചുപിടിക്കുന്ന കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്വേത മേനോൻ.

സബൈന ഇപ്പോള്‍ പഠിക്കുകയാണ്. സ്‌കൂളില്‍ പോകുന്നുണ്ട്. അഞ്ചാം ക്ലാസിലാണ്. മുംബൈയിലാണുള്ളത്.അവള്‍ വളരെ ഹാപ്പിയായി മുന്നോട്ട് പോകുന്നു.

അവള്‍ അവളുടേതായ രീതിയിലാണ് വളരുന്നത്. വീട്ടില്‍ ഞങ്ങള്‍ സിനിമാ ടോപിക് അധികം സംസാരിക്കാറില്ല എന്നായിരുന്നു ശ്വേതയുടെ പ്രതികരണം.

കോവിഡ് കഴിഞ്ഞതിനുശേഷം അവള്‍ വളരെ തിരക്കിലാണ്. ഒരുപാട് കാര്യങ്ങള്‍ എഴുതാനും പഠിക്കാനുമുണ്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിലേക്ക് അവളിപ്പോള്‍ കടന്നുവരുന്നതിനോട് എനിക്ക് താൽപര്യമില്ല.

അവളോടൊപ്പം കൂടുമ്പോള്‍ എനിക്ക് മറ്റൊരു ലോകമാണ്. അവിടെ സിനിമയും സെലിബ്രിറ്റിയും ഒന്നുമില്ല. ഞാന്‍ ഒരു സ്ട്രിക്ട് അമ്മയാണ്.

കുറച്ച് ദിവസം വീട്ടില്‍ പോയി നിന്ന് അവളുടെ പഠനത്തിലും മറ്റ് കാര്യങ്ങളിലും എല്ലാം ഇടപെടുമ്പോള്‍ അവള്‍ പറയും അമ്മ നല്ല നല്ല സിനിമകള്‍ ഒടിടിയിലും മറ്റുമെല്ലാം വരുന്നുണ്ടല്ലോ. പോയി അഭിനയിക്കൂ എന്ന്- ശ്വേത പറയുന്നു.

Related posts

Leave a Comment