ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ പരോളിലിറങ്ങി മുങ്ങി! ഒടുവില്‍  കള്ളത്തോക്ക് വീട്ടിൽ ഒളിപ്പിച്ച കേസിൽ പിടിയിൽ

മുണ്ടക്കയം: സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ പരോളിൽ ഇറങ്ങി മുങ്ങിയ പ്രതിയെ കള്ളത്തോക്ക് വീട്ടിൽ ഒളിപ്പിച്ച കേസിൽ പിടികൂടി.

കൊന്പുകുത്തി, പന്നിവെട്ടുംകുഴി ഭാഗത്ത് ഇളംപുരയിടത്തിൽ, സുരേഷ് (46)നെയാണ് മുണ്ടക്കയം സി.ഐ.ഷൈൻകുമാറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മൂന്നാറിൽ നിന്നും പിടികൂടിയത്.

പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ജൂലൈ ഒന്നിനാണ് വന അതിർത്തി പ്രദേശങ്ങളിൽ പോലീസ് റെയ്ഡ് നടത്തിയത്.

ഇതിനെതുടർന്ന് സുരേഷിനെ വീട്ടിൽനിന്നും നിറ തോക്ക് പോലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ സുരേഷ് വനത്തിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. ഒളിവിൽപോയ സുരേഷിനായി പോലീസ് അന്വേഷണം ഉൗർജ്ജിതമാക്കിയിരുന്നു.

കാഞ്ഞിരപ്പളളി ഡിവൈഎസ്പി സജിമോനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു മൂന്നാർ ഭാഗത്ത് നടത്തിയ തെരച്ചിലിലാണ് പ്രതി വലയിലായത്.

സെൻട്രൽ ജയിലിൽനിന്നും പരോളിലിറങ്ങിയ മറ്റുപ്രതികളുടെ സഹായത്തോടെയാണ് കഴിഞ്ഞ രണ്ടു മാസമായി സുരേഷ് മൂന്നാർ ഭാഗത്ത് താമസിച്ചുവന്നത്.

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. എസ്ഐ. ടി.ഡി. മനോജ് കുമാർ, സിപിഒമാരായ ജോബി, ജോഷി, റോബിൻ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Comment