എല്ലാ വാദങ്ങളെയും വെല്ലുവിളികളെയും ശക്തമായിത്തന്നെ നേരിട്ടു! ജോലിയില്‍ നിന്നും പിന്മാറാനാകില്ലായിരുന്നു; ടി വി അനുപമ അന്ന് പറഞ്ഞ കാര്യങ്ങള്‍

സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍, കണ്ണൂര്‍ കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് കളക്ടര്‍ എന്നീ പദവികള്‍ക്കുശേഷമാണ് ടി വി അനുപമ എന്ന ഐഎഎസുകാരി ആലപ്പുഴയില്‍ അസിസ്റ്റന്റ് കളക്ടറായി എത്തിയത്. ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്ന സ്ഥാനത്തുനിന്ന് സ്വകാര്യ ഭക്ഷ്യോത്പ്പന്ന കമ്പനി ഉടമകളായ ശത്രുക്കളുടെ ഇടപെടലിനെ തുടര്‍ന്ന് സ്ഥാനം മാറ്റിയപ്പോള്‍ അവര്‍ സന്തോഷിച്ചിരുന്നു. അനുപമയ്‌ക്കെതിരെ പണിയാന്‍ സാധിച്ചതിനെയോര്‍ത്ത്. എന്നാല്‍ അതേക്കുറിച്ച് ചോദിച്ചവരോട് അനുപമ അന്ന് പറഞ്ഞതിപ്രകാരമാണ്.

‘എനിക്ക് നേരെ ഉയര്‍ന്ന എല്ലാ വാദങ്ങളെയും വെല്ലുവിളികളെയും ശക്തമായി തന്നെ നേരിട്ടു. ചെയ്യുന്നത് എന്താണെന്ന് അറിയാമോയെന്ന് പലരും ചോദിച്ചു. പക്ഷേ, എന്റെ ജോലിയില്‍ നിന്നും എനിക്ക് പിന്മാറാനാകില്ലായിരുന്നു, ഭീഷണികളും ശത്രുക്കളും വര്‍ദ്ധിച്ചു. തെറ്റ് ചെയ്യാത്തിടത്തോളം കാലം ഞാന്‍ ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്ന ഉറച്ച വിശ്വാസത്തില്‍ തന്നെ മുന്നോട്ട് പോയി. ഇനിയും അങ്ങനെ തന്നെയായിരിക്കും’. ഇപ്പോഴിതാ അന്നത്തെ ആ വാക്കുകള്‍ അനുപമ പൂര്‍ണ്ണമായും പാലിച്ചിരിക്കുന്നു. സമൂഹത്തിന് നല്ലൊരു സന്ദേശം നല്‍കികൊണ്ട്. പുതു തലമുറയ്ക്കുപോലും മാതൃകയാക്കാം, ഈ യുവഉദ്യോഗസ്ഥയെ എല്ലാതരത്തിലും.

 

Related posts