ആളുകള്‍ക്ക് ഹെലികോപ്റ്ററില്‍ കയറാന്‍ മടി ! വെള്ളം ഉടന്‍ ഇറങ്ങുമെന്ന് പറഞ്ഞ് രക്ഷാപ്രവര്‍ത്തകരെ തിരിച്ചയയ്ക്കുന്നു;വ്യാജ പ്രചരണങ്ങളും സജീവം…

ചെങ്ങന്നൂര്‍: പ്രളയത്തില്‍ ഒറ്റപ്പെട്ടവര്‍ക്കായുള്ള രക്ഷാദൗത്യം പുരോഗമിക്കുമ്പോള്‍ ഹെലികോപ്റ്ററില്‍ കയറാനും ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറാനും ചിലര്‍ മടികാട്ടുന്നത് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്ന സൈനികരെ വിഷമിപ്പിക്കുന്നു. എഴുപതിലധികം പേരെ ഉള്‍ക്കൊള്ളാവുന്ന ഹെലികോപ്റ്ററുമായി എത്തുമ്പോള്‍ ഭക്ഷണവും വെള്ളവും നല്‍കി പൊയ്‌ക്കൊള്ളാനും വെള്ളം ഉടന്‍ ഇറങ്ങുമെന്നും പറഞ്ഞ് വ്യോമസേനയിലെ രക്ഷാപ്രവര്‍ത്തനത്തിനായി പരിശീലനം കിട്ടിയ വിദഗ്ദ്ധരോട് പറയുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ മേഖലകളിലാണ് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിട്ടുള്ളത്. എന്നാല്‍ നാട്ടുകാരുടെ ഈ വിമുഖത തിരിച്ചടിയാണ്. പ്രത്യേക ദൗത്യം ലക്ഷ്യമിട്ടുള്ള എംഐ ഹലികോപ്റ്റര്‍ ആള്‍ക്കാരെ കാണുന്ന പ്രദേശത്ത് നിര്‍ത്തി താഴേയ്ക്ക് ഊര്‍ന്നിറങ്ങാനും ആള്‍ക്കാരുമായി മുകളിലേക്ക് കയറാനും പ്രത്യേകം പരിശീലനം സിദ്ധിച്ചവരാണ് ഇത്തരം രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. എന്നാല്‍ പറന്നുപോകുമ്പോള്‍ ഒറ്റപ്പെട്ടവരെ കാണുമ്പോള്‍ അവിടെ ഹെലികോപ്റ്റര്‍ നിര്‍ത്തി താഴേയ്ക്ക് ഭക്ഷണവും വെള്ളവും ആദ്യം നല്‍കും. തുടര്‍ന്ന് ഇവരെ രക്ഷിക്കാനൊരുങ്ങുമ്പോള്‍ ആള്‍ക്കാര്‍ വിസമ്മതിക്കുന്നതാണ് പ്രതിസന്ധിയെന്ന് രക്ഷാപ്രവര്‍ത്തകരായ സൈനികര്‍ പറയുന്നു. തങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മാത്രം…

Read More