‘മീടു’ ക്യാമ്പെയ്ന്‍ തുടങ്ങാന്‍ കാരണക്കാരനായ ഹാര്‍വി വെയ്ന്‍സ്‌റ്റൈന് കോവിഡ് ! വൈറസ് ബാധിച്ചിരിക്കുന്നത് ഹോളിവുഡിലെ കാസനോവയ്ക്ക്

ലൈംഗികാതിക്രമ കേസിനെത്തുടര്‍ന്ന് ജയിലില്‍ കഴിയുന്ന പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈന് കോവിഡ് 19 സ്ഥിരീകരിച്ചുവെന്ന് വിവരം. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഹാര്‍വി വെയ്ന്‍സ്‌റ്റൈന്റെ വക്താക്കളും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് കറക്ഷന്‍സും വിസ്സമ്മതിച്ചു. ഹാര്‍വിയ്‌ക്കെതിരേ ഉയര്‍ന്ന പരാതികളെത്തുടര്‍ന്നാണ് മീടു ക്യാമ്പെയ്ന്‍ കത്തിപ്പടര്‍ന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് ന്യൂയോര്‍ക്ക് നഗരത്തിന് 560 കി.മി ദൂരെയുള്ള ബഫലോയ്ക്കു സമീപമുള്ള ജയിലിലേക്ക് ഹാര്‍വിയെ മാറ്റിയത്. ഇതിനു മുമ്പ് റിക്കേഴ്‌സ് ഐലന്‍ഡ് ജയിലിലും നെഞ്ചു വേദനയെ തുടര്‍ന്ന് മാന്‍ഹാട്ടന്‍ ആശുപത്രിയിലും ഹാര്‍വി കഴിഞ്ഞിട്ടുണ്ട്. യുഎസ്സിലെ തിങ്ങിനിറഞ്ഞ ജയിലുകള്‍ കോവിഡ് പടരാനുള്ള സാധ്യത കൂട്ടുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ആഴ്ച റിക്കേഴ്‌സ് ഐലന്‍ഡ്, ന്യൂയോര്‍ക്ക് സിങ് തുടങ്ങിയ ജലിലുകളിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വെയ്ന്‍സ്റ്റൈന് 23 വര്‍ഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ…

Read More

കിടക്ക പങ്കിട്ടത് ആറായിരത്തില്‍ അധികം സ്ത്രീകളുമായി ! ഒടുവില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവതിയുമായുള്ള ലൈംഗിക ബന്ധത്തിനിടെ ഹൃദയാഘാതം സംഭവിച്ച് മരണവും; രണ്ടാം കാസനോവയുടെ കഥ ഇങ്ങനെ…

കാസനോവ, പതിനെട്ടാം നൂറ്റാണ്ടില്‍ ഇറ്റലിയില്‍ ജീവിച്ചിരുന്ന അസാധാരണനായ മനുഷ്യനായിരുന്നു ഇദ്ദേഹം. സാഹസിക യാത്രികന്‍,എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം പ്രശസ്തനാണെങ്കിലും ലോകം ഇദ്ദേഹത്തെ ഓര്‍മിക്കുന്നത് ഇദ്ദേഹത്തിന്റെ പ്രണയബന്ധങ്ങളുടെ പേരിലാണ്. ഇദ്ദേഹത്തിന്റെ ജീവിതത്തിനു ശേഷം കാസനോവ എന്ന പേര് ഉപയോഗിക്കുന്നത് തന്നെ അനവധി സ്ത്രീകളുമായി പ്രണയബന്ധം പുലര്‍ത്തുന്നയാള്‍ എന്ന നിലയിലാണ്. ഇതേ മാതൃക പിന്തുടര്‍ന്ന് ആറായിരത്തില്‍ അധികം സ്ത്രീകളുമായി കിടക്ക പങ്കിട്ടിട്ടുള്ളയാള്‍ക്ക് ദാരുണാന്ത്യം സംഭവിച്ചുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. അതും സാക്ഷാല്‍ കാസനോവയുടെ നാട്ടില്‍ നിന്നു തന്നെ. വിദേശ വിനോദ സഞ്ചാരിയ്ക്കൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടവെയാണ് ഇയാള്‍ മരിച്ചത്. ഇറ്റലിയിലെ ഏറ്റവും പ്രശസ്തനായ പ്ലേ ബോയ് മൗറിസിയൊ സന്‍ഫാന്റിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ മരിച്ചത്. 63-ാം വയസില്‍ 23 കാരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടവെയാണ് അന്ത്യം. റിമിനിയിലെ നൈറ്റ് ക്ലബ്ബ് പ്രൊമോട്ടറായി 1970ല്‍ തന്റെ 17-ാം വയസിലാണ് മൗറിസിയോ ജോലിയില്‍ പ്രവേശിക്കുന്നത്.…

Read More