വീണ്ടും ലവ് ജിഹാദ് ! 20കാരിയെ പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ചത് 40 ദിവസം; രക്ഷപ്പെട്ടു വന്നപ്പോള്‍ ഭര്‍ത്താവും കുടുംബാംഗങ്ങളും ക്രൂരമായി പീഡിപ്പിച്ചു…

സംസ്ഥാനത്ത് വീണ്ടും ലവ് ജിഹാദ് ആരോപണം. 20 വയസുകാരി ക്രിസ്ത്യന്‍ പെണ്‍കുട്ടിയാണ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരേ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. പൊന്നാനിയിലെ മതപഠനകേന്ദ്രത്തില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് 40 ദിവസം തന്നെ ബലമായി പാര്‍പ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതി പോത്താനിക്കാട് പോലീസ് സ്‌റ്റേഷനില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് സംഭവം പുറംലോകമറിഞ്ഞത്. കോതമംഗലം സ്വദേശിയായ അസ്ലം(33) ആണ് യുവതിയുടെ ഭര്‍ത്താവ്. ഇയാള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരേ സ്ത്രീധന പീഡനം, ബലമായി തടവില്‍ വയ്ക്കല്‍, ശാരീരിക പീഡനം തുടങ്ങിയ പരാതികളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേല്‍ 2021 ഡിസംബര്‍ ഏഴിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഭര്‍ത്താവും കുടുംബാംഗങ്ങളും മുന്‍കൂര്‍ ജാമ്യത്തിനായി സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ജനുവരി 10 കോടതി ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പൊന്നാനിയിലെ മതപഠന കേന്ദ്രത്തില്‍ യുവതിയെ ബലമായി 40 ദിവസം പാര്‍പ്പിച്ചെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.…

Read More