ക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ച ശേഷം കാണിക്ക വഞ്ചികളുമായി യുവാവും യുവതിയും മുങ്ങി !

ക്ഷേത്രത്തിലെ കാണിക്കവഞ്ചികളുമായി യുവതിയും യുവാവും കടന്നു കളഞ്ഞതായി വിവരം. തകഴിക്ക് സമീപം കുന്നുമ്മ ആക്കള ക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്. ബൈക്കിലെത്തിയായിരുന്നു മോഷണം. ഇന്നലെ രാവിലെ ഏഴ് മണിക്കായിരുന്നു സംഭവം. യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി ക്ഷേത്രനടയിലെത്തി പ്രാര്‍ഥിച്ചു. അതിനു ശേഷം നടയിലുണ്ടായിരുന്ന രണ്ട് കാണിക്ക വഞ്ചികളുമെടുത്ത് കൈയില്‍ കരുതിയ സഞ്ചിയിലിട്ട് അതേ ബൈക്കില്‍ കടക്കുകയായിരുന്നു. മോഷണ ദൃശ്യം ക്ഷേത്രവളപ്പിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞു. ശാന്തിക്കാരന്‍ രാവിലെ വന്നു ശ്രീകോവിലിനു വെളിയിലെ ദീപം കത്തിച്ചപ്പോള്‍ ശ്രീകോവിലിനു മുന്നില്‍ കാണിക്ക വഞ്ചികളുണ്ടായിരുന്നു. പിന്നീടു 11നു ശാന്തിക്കാരന്‍ എത്തിയപ്പോഴാണു കാണിക്ക വഞ്ചികള്‍ നഷ്ടമായ വിവരം മനസിലായത്. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ക്ഷേത്രത്തില്‍ മൂന്ന് മാസം മുന്‍പും കാണിക്ക വഞ്ചി മോഷണം പോയിരുന്നു. തുടര്‍ന്നാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചത്.

Read More