ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് യുവാവ് ഒളിച്ചോടിയത് മൂന്നു മക്കളുടെ മാതാവായ യുവതിയ്‌ക്കൊപ്പം ! ഒടുവില്‍ ഇരുവരും കുടുങ്ങി…

ഭാര്യയെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് മൂന്നു മക്കളുള്ള മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഒളിച്ചോടിയ യുവാവ് അറസ്റ്റിലായി. കുന്നക്കാവ് പാറയ്ക്കല്‍മുക്ക് വാക്കയില്‍ത്തൊടി വീട്ടില്‍ അബ്ദുല്‍ വാഹിദ് എന്ന 32കാരനെയാണ് പോലീസ് പിടികൂടിയത്. ഭാര്യയുടെ പരാതിയിലാണ് പോലീസ് നടപടി. അബ്ദുല്‍ വാഹിദ് പെരിന്തല്‍മണ്ണയിലും ചെറുകരയിലും സ്വന്തമായി ട്രാവല്‍സ് നടത്തി വരികയായിരുന്നു. 2008ലാണ് വാഹിദ് യുവതിയെ വിവാഹം ചെയ്യുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടരയും ഒന്നേകാല്‍ വയസുമുള്ള രണ്ട് പെണ്‍മക്കളുണ്ട്. ഇവരെ ഉപേക്ഷിച്ചാണ് മൂന്ന് മക്കളുള്ള സ്ത്രീയുമായി അബ്ദുല്‍ വാഹിദ് അടുക്കുന്നത്. തുടര്‍ന്ന് ഇവരോടൊപ്പം നാടുവിടുകയായിരുന്നു. പിന്നീട് ഇയാള്‍ ട്രാവല്‍സില്‍ എത്തിയെന്ന് രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് എത്തി പിടികൂടുകയായിരുന്നു. ഭാര്യയ്ക്ക് വിവാഹ സമ്മാനമായി ലഭിച്ച 30 പവന്‍ വരുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപയും അബ്ദുല്‍ വാഹിദ് സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചെന്നും കൂടുതല്‍ സ്വര്‍ണവും പണവും ആവശ്യപ്പെട്ട് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായും…

Read More

വിവാഹമോചനം കഴിഞ്ഞ് നാലു വര്‍ഷത്തിനു ശേഷം ബധിരയും മൂകയുമായ യുവതിയ്ക്ക് ആദ്യ ഭര്‍ത്താവുമായി ഒന്നിക്കാന്‍ മോഹം; പിന്നീട് നടന്നത് ആത്മഹത്യ ശ്രമം, ഒളിച്ചോട്ടം, അടിപിടി എന്നിങ്ങനെയുള്ള കലാപരിപാടികളും…

വിവാഹംമോചനം നടന്ന് നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതിയ്ക്കു ആദ്യ ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ മോഹം. ബധിരയും മൂകയുമായ യുവതിയുടെ തീരുമാനത്തെ എതിര്‍ത്ത ബന്ധുക്കളെ കോടതി ശകാരിക്കുകയും ചെയ്തു. മുന്‍ ഭര്‍ത്താവിനൊപ്പം പോകാനുള്ള യുവതിയുടെ ശ്രമം വീട്ടുകാര്‍ തടഞ്ഞതോടെയാണു പ്രശ്നം ചവറ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെത്തിയത്. നീണ്ടകര സ്വദേശികളായ യുവതിയും യുവാവും നാലു വര്‍ഷം മുമ്പാണു വിവാഹമോചിതരായത്. അന്നു മുതല്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതി. എന്നാല്‍ അടുത്തിടെ മുന്‍ ഭര്‍ത്താവിനോട് അവര്‍ക്ക് വീണ്ടും സ്‌നേഹം തോന്നിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ബന്ധുക്കള്‍ എതിര്‍ത്തതോടെ യുവതി കൈയില്‍ സ്വയം മുറിവേല്‍പിച്ചു. ഇതേത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് മുന്‍ഭര്‍ത്താവിനൊപ്പം കടന്നു കളയുകയും ചെയ്തു. ബന്ധുക്കളുടെ പരാതിയില്‍ ഇരുവരെയും പോലീസ് കണ്ടെത്തി സ്റ്റേഷനില്‍ എത്തിച്ചു. വിവരമറിഞ്ഞു വീട്ടുകാരെത്തിയതോടെ സംഘര്‍ഷവുമായി. ഇതോടെയാണു പ്രശ്നം കോടതിയിലെത്തിയത്. ഒടുവില്‍ ഇരുവരെയും ഒന്നിച്ച് ജീവിക്കാന്‍ അനുവദിച്ച്…

Read More