അമ്മയുടെ ഫോണില്‍ ചാറ്റിംഗ് പതിവായതോടെ അശ്ലീലച്ചിത്രങ്ങളും വീഡിയോകളും ഫോണിലേക്ക് ഒഴുകിയെത്തി; ജി സിനിമാസിലെ ശുചിമുറിയില്‍ വിദ്യാര്‍ഥിനിയെ 17കാരന്‍ പീഡിപ്പിക്കുമ്പോള്‍ കാവല്‍ നിന്നത് കൗമാരക്കാരനായ തീയറ്റര്‍ ജീവനക്കാരന്‍…

മൂവാറ്റുപുഴ:കോതമംഗലം ജി സിനിമാസിലെ ശുചിമുറിയില്‍ നടന്ന പീഡനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌കൂളില്‍ വച്ചാണ് ഇരയായ പെണ്‍കുട്ടി പതിനേഴുകാരനെ പരിചയപ്പെടുന്നത്. പിന്നീട് ആ അടുപ്പം പ്രേമത്തിനു വഴിമാറിയതോടെ കാര്യങ്ങള്‍ പുതിയ തലത്തിലെത്തി. രാത്രിയില്‍ മാതാവിന്റെ ഫോണ്‍ തരപ്പെടുത്താന്‍ കാമുകന്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടി അതേപടി അനുസരിച്ചു. പിന്നീട് ചാറ്റിംഗ് പതിവായി. പാതിരാത്രിയില്‍ തുടങ്ങുന്ന ചാറ്റിംഗ് പുലരുവോളം നീളുമ്പോള്‍ പെണ്‍കുട്ടിയുടെ ഫോണിലേക്ക് പയ്യന്‍ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയയ്ക്കുകയും കാണാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെയാണ് ഒരു അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് തീയറ്ററില്‍ വിളിച്ചു വരുത്തുന്നതും ശുചിമുറിയില്‍ കയറ്റി പീഡിപ്പിക്കുന്നതും. അപമാനം ഭയന്ന് പെണ്‍കുട്ടി ഇക്കാര്യം ആരോടും പറഞ്ഞില്ല. ഇങ്ങനെയാണ് പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് പറഞ്ഞത്. രണ്ടാഴ്ച മുമ്പുനടന്ന സംഭവത്തിന്റെ പേരില്‍ 17- കാരനായ വിദ്യാര്‍ത്ഥിയെയും ഒത്താശ ചെയ്ത തീയറ്റര്‍ ജീവനക്കാരനെയും മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തു. മാസമുറ വൈകിയതിനെത്തുടര്‍ന്ന് ഭയപ്പാടിലായ പെണ്‍കുട്ടി അദ്ധ്യാപികയുമായിട്ടാണ്…

Read More