ചൂടുകാലം മുൻകരുതലുകൾ എടുക്കാം: യാത്രകളിൽ തിളപ്പിച്ചാറ്റിയ വെള്ളം കരുതാം

സൂര്യാതാപം, സൂര്യാഘാതം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവ ചൂടുകാലത്ത് വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. കുടിക്കുന്നത് ശുദ്ധമായ വെള്ളമാണെന്ന് ഉറപ്പുവരുത്തണം. ജലനഷ്ടം കാരണം നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കണം. ചൂടുമൂലമുള്ള ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ പോലും അവഗണിക്കരുത്. താപനിയന്ത്രണം തകരാറിലായാൽഅന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകും. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോള്‍ ശരീരം കൂടുതലായി വിയര്‍ക്കുകയും ജലവും ലവണങ്ങളും നഷ്ടപ്പെട്ട് പേശിവലിവ് അനുഭവപ്പെടുകയും ചെയ്യും. നിര്‍ജലീകരണം മൂലം ശരീരത്തിലെ ലവണാംശം കുറയാന്‍ സാധ്യതയുണ്ട്. ഇതുമൂലം ക്ഷീണവും തളര്‍ച്ചയും ബോധക്ഷയം വരെയും ഉണ്ടാകുകയും ചെയ്യുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍ എത്രയും വേഗം ആശുപത്രിയിലെത്തിക്കണം. ശരീരത്തിലെ താപനില അമിതമായി ഉയരുന്നതിലൂടെ ശരീരത്തിന്‍റെ ആന്തരിക പ്രവര്‍ത്തനം താളംതെറ്റാം. ചൂടുകാരണം അമിത വിയര്‍പ്പും ചര്‍മരോഗങ്ങളും ഉണ്ടാകാം. ശ്രദ്ധിച്ചില്ലെങ്കില്‍ മരണംവരെ സംഭവിച്ചേക്കാം.ഇതൊക്കെ ശ്രദ്ധിക്കാം * തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. യാത്രാവേളയില്‍ വെള്ളം കരുതുന്നത്…

Read More

സമ്മർദമില്ലാതെ പരീക്ഷയെ നേരിടാം

ഒരു അക്കാദമിക് വർഷം കൂടി അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. ഈ അവസരത്തിൽ പൊതുപരീക്ഷകളും െ മത്സരപരീക്ഷകളും എങ്ങനെ ഫലപ്രദമായി നേരിടാൻ കഴിയും എന്നത് പ്രധാനമാണ്. ആദ്യം പൊതുപരീക്ഷകളിലേക്കാണ് വിദ്യാർഥികൾ പൊകുന്നത്. അതിനു ശേഷമാണ് പലതരത്തി ലുള്ള മത്സരപരീക്ഷകൾ വരുന്നത്. ഫ്രീയാകാംഎക്സാം അടുത്തുവരുന്ന സമയത്തും സ്റ്റഡി ലീവിന്‍റെ സമയത്തുമൊക്കെ വളരെ ഫ്രീയായി പഠിക്കേണ്ടതു പ്രധാനമാണ്. നമ്മൾ എത്രത്തോളം മാനസിക സമ്മർദത്തിലാണോ അത്രത്തോളം നമ്മുടെ പഠനത്തിന്‍റെ കാര്യക്ഷമത അവതാളത്തിലാകും. എത്രത്തോളം മാർക്ക് കൂടുതൽ കിട്ടും അല്ലെങ്കിൽ മാർക്ക് കിട്ടിയില്ലെങ്കിൽ എന്തു ചെയ്യും അല്ലെങ്കിൽ ആഗ്രഹിക്കുന്ന ശതമാനം മാർക്ക് കിട്ടിയില്ലെങ്കിൽ എന്‍റെ ഭാവി എന്തായി ത്തീരും. അത്തരത്തിൽ മാനസിക സമ്മർദം ഉണ്ടാക്കുന്ന ഘടകങ്ങളൊക്കെ മാറ്റിനിർത്തി, ഓരോ വിദ്യാർഥിയും അവരുടെ അറിവ് വർധിപ്പിക്കാനുള്ള ആത്മാർഥശ്രമങ്ങളാണ് ഈ അവസരത്തിൽ നടത്തേണ്ടത്.* പുതിയ പാഠഭാഗങ്ങൾ ഈ അവസരത്തിൽ ധാരാളം സമയമെടുത്ത് പഠിക്കുന്നത് ഒഴിവാക്കുക. ഇതിനകം പഠിച്ച…

Read More

ദന്തക്ഷയം(പോട്) എങ്ങനെ പരിഹരിക്കാം?

പല്ലുകളുടെ ഉപരിതലം പരന്നതല്ല, പൊക്കവും കുഴികളും ഉള്ളതാണ്. പല്ലുകളുടെ പുറത്തുള്ള ആവരണം ഇനാമൽ എന്ന പദാർഥം കൊണ്ട് ഉള്ളതാണ്. ഇത് ശരീരത്തിലെ ഏറ്റവും കട്ടിയുള്ള പദാർഥമാണ്. ഇതിന്‍റെ ഉള്ളിൽ ഡെന്‍റീൻ എന്ന അംശവും അതിനുള്ളിൽ പൾപ്പ് എന്ന ചെറിയ രക്തക്കുഴലുകളും ചെറിയ ഞരമ്പുകളും അടങ്ങുന്ന അംശവുമാണ്. ദന്തക്ഷയം: കാരണങ്ങൾ. അമിതമായി മധുരം കഴിക്കുന്നത്. പറ്റിപ്പിടിക്കുന്ന ആഹാരപദാർഥങ്ങൾ കുഴികളിലും രണ്ടു പല്ലുകളുടെ ഇടയിലും ദീർഘനേരം തങ്ങിനിൽക്കുന്നതുകൊണ്ട്. ശരിയായ രീതിയിൽ ബ്രഷിംഗും ഫ്ലോസ സിങ്ങും ചെയ്യാത്ത തിനാൽ.. വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കൊണ്ട് പരിശോധിപ്പിച്ച്  പോട് കണ്ടുപിടിക്കാത്തതിനാൽലക്ഷണങ്ങൾ. ബ്രൗൺ കളറിലോ കറുത്ത കളറിലോ ഉള്ള പാടുകൾ . ചെറിയ സുഷിരങ്ങൾ പല്ലുകൾക്കിടയിലും ഉപരിതലത്തിലും കാണുന്നത്. രണ്ടു പല്ലുകൾക്കിടയിൽ ഭക്ഷണം കയറുന്നത്. തൊടുമ്പോഴും കടിക്കുമ്പോഴും പുളിപ്പും വേദനയും. അസഹനീയമായ വേദന/പഴുപ്പ്ശ്രദ്ധിച്ചില്ലെങ്കിൽ വരാവുന്ന സങ്കീർണതകൾ. നീർക്കെട്ട്, പഴുപ്പ്, നീര്. പനി, പല്ല് പൊട്ടുന്നു, പൊടിയുന്നു,…

Read More

വായ്പ്പുണ്ണിനു പിന്നിൽ

സ്ത്രീപുരുഷഭേദമെന്യേ എല്ലാവരെയും ബുദ്ധിമുട്ടിക്കുന്ന രോഗമാണ് വായ്പുണ്ണ്. ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതിനെ ആഫ്തസ് സ്റ്റൊമറ്റൈറ്റിസ് എന്നാണു വിളിക്കുന്നത്. ലോകത്താകെയുള്ള ജനങ്ങളിൽ 20 ശതമാനം പേരും ഈ രോഗംമൂലം ബുദ്ധിമുട്ടുന്നുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ട്വൃത്താകൃതിയോടുകൂടിയതും ആഴംകുറഞ്ഞതുമായ (സാധാരണയായി ഒരു സെൻറിമീറ്ററിൽ താഴെയുള്ളത്) വ്രണങ്ങൾ ഇടയ്ക്കിടെ വായ്ക്കകത്തെ ശ്ലേഷ്മസ്തരത്തിൽ ഉണ്ടാവുകയും ഒന്നോ രണ്ടോ ആഴ്ചയ്ക്കകം ഇത് ഉണങ്ങുകയും ചെയ്യുന്നു. വർഷത്തിൽ ഇതു പലതവണ ആവർത്തിക്കപ്പെടാം. വ്രണങ്ങളുണ്ടാകുന്പോൾ രോഗിക്ക് സംസാരിക്കാനും ഭക്ഷണം ചവയ്ക്കാനും വിഴുങ്ങാനും ബുദ്ധിമുട്ടനുഭവപ്പെടുന്നു. അതായത് രോഗിയുടെ സാമൂഹികജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നർഥം. ഇങ്ങനെ പലതവണ ആവർത്തിക്കപ്പെടുന്പോൾ വായ്ക്കകത്ത് നിരവധി പൊറ്റകൾ രൂപപ്പെടുകയും ഇത് നാവിന്‍റെയും മുഖത്തെ മാംസപേശികളുടെയും ചലനത്തെ ബാധിക്കുകയും ചെയ്യുന്നു.\ മാനസിക സമ്മർദംസാധാരണ കാണുന്ന വായ്പുണ്ണിന് പലതരം കാരണങ്ങളുണ്ട്. ഇരുന്പ്, ഫോളിക് ആസിഡ്, വിറ്റാമിൻ ബി12 എന്നിവയുടെ അഭാവംമൂലമുള്ള വിളർച്ചയാണ് ഇതിൽ പ്രധാനപ്പെട്ടത്. കൂടാതെ ശാരീരികവും മാനസികവുമായ…

Read More

ലുക്കിൽ അല്ല വർക്കിലാണ് പ്രധാനം … ഒരിക്കൽ മഖാനയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ എന്നും കഴിക്കാൻ തോന്നും

ഡയറ്റ് ചെയ്യുന്നവർ കൃത്യമായ ഭക്ഷണക്രമമായിരിക്കും പൊതുവേ പാലിക്കാറുള്ളത്. അത്തരക്കാർ കഴിക്കുന്ന പ്രധാന സ്നാക്ക് ആണ് മഖാന. ഫോക്സ് നട്ട്സ് എന്നും താമരവിത്ത് എന്നെല്ലാം അറിയപ്പെടുന്ന മഖാന ഇന്ന് സൂപ്പര്‍മാര്‍ക്കറ്റുകളിൽ സുലഭമാണ്. വെളുത്ത സ്പോഞ്ച് പോലെയാണ് ഷേപ്പ് എങ്കിലും മഖാനയിൽ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മഖാനയുടെ ആരോഗ്യഗുണങ്ങള്‍ അറിഞ്ഞാല്‍ പിന്നെ അത് ആരും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കില്ല എന്നത് ഉറപ്പാണ്‌. എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിനും മഖാന ഏറെ സഹായിക്കും. അതോടൊപ്പം കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവയാൽ സമ്പന്നവുമാണ്. മഖാനയ്ക്ക് കലോറി വളരെ കുറവാണ് എന്നതാണ് മറ്റൊരു ഗുണം. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയതിനാൽ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ധൈര്യമായി മഖാന കഴിക്കാം. ഗ്ലൂട്ടാമൈൻ, സിസ്റ്റൈൻ, അർജിനൈൻ, മെഥിയോണിൻ എന്നിവയുൾപ്പെടെ നിരവധി അമിനോ ആസിഡുകൾ മഖാനയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ മഖാന കഴിക്കുന്നത് ചര്‍മ്മത്തിന് ഏറെ സഹായകരമാണ്.

Read More

വേനൽച്ചൂട് നേരിടാം ശീതളപാനീയങ്ങൾ കുടിക്കുംമുന്പ്…

വേനലിന്‍റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്‍പനാശാലകള്‍ വര്‍ധിക്കുകയാണ്. ശീതള പാനീയങ്ങൾ കുടിക്കുന്നതിനു മുൻപ് അവയിൽ ഉപയോഗിക്കുന്ന ജലവും ഐസും ശുദ്ധജലത്തിൽ തയാറാക്കിയതെന്ന് ഉറപ്പുവരുത്തേണ്ടതാണ്. കൂടാതെ പാനീയങ്ങളിൽ ഉപയോഗിക്കുന്ന പഴവര്‍ഗങ്ങൾ ശുദ്ധ ജലത്തിൽ കഴുകാതെ ഉപയോഗിക്കുന്നതും പകർച്ചവ്യാധികൾക്ക് കാരണമാകും. ബാക്ടീരിയകൾവേനല്‍ ശക്തമായതോടെ ജല ദൗര്‍ലഭ്യം കാരണം കുടിവെള്ളം മലിനമാകുകയും രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാൻ ഇടവരുകയും ചെയ്യും. ഇത് ജലജന്യ രോഗങ്ങൾക്ക് കാരണമാകും. മലിനമായ ജലത്തിലും അവ കൊണ്ടുണ്ടാക്കുന്ന ഐസുകളിലും വിവിധ പകർച്ചവ്യാധികൾക്ക് കാരണമാകുന്ന ബാക്ടീരിയകള്‍ വലിയ തോതില്‍ കാണാറുണ്ട്. ഇത് ശരീരത്തിലെത്തുന്നതോടെ കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങളും ബാധിക്കുന്നു. കുടിവെള്ളത്തിലൂടെജലജന്യ രോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് കോളറ . വിബ്രിയോ കോളറ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലെത്തുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ശരീരത്തിലെ ജലവും ലവണങ്ങളും…

Read More

ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിനു ഹാനികരം

ചെറിയ തോതിലുള്ള മാനസിക സമ്മർദം പോലും ഹൃദയപേശികളിലേക്കുള്ള രക്തയോട്ടത്തെ ബാധിക്കുകയും തന്മൂലം ഹൃദയത്തിന് വേണ്ടത്ര തോതില്‍ ഓക്സിജന്‍ കിട്ടാതെ വരികയും അത് പിന്നീട് പക്ഷാഘാതം പോലെയുള്ള രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യും. ദീർഘനേരം ജോലി ചെയ്യുന്പോൾ തൊഴില്‍ സംബന്ധമായ സമ്മർദം വർധിക്കുന്നതും സ്വയം പരിചരണത്തില്‍ അലംഭാവം കാട്ടുകയും ചെയ്യുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ വർധിക്കാന്‍ കാരണമാകും. ദീർഘനേരം ജോലി ചെയ്യുന്പോൾ ഹൃദയാരോഗ്യത്തിന് ആവശ്യമായ വ്യായാമത്തിനും മറ്റും സമയം കണ്ടെത്താന്‍ സാധിക്കാതെ വരും. ഉറക്കമില്ലായ്മയും ഹൃദയാരോഗ്യവും തമ്മിൽ ശരീരം അനങ്ങാതെയുള്ള ജീവിതശൈലി ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിന്‍റെ മറ്റൊരു പാർശ്വഫലമാണ് ഉറക്കമില്ലായ്മ. ഇത് മനസിനും ശരീരത്തിനും വേണ്ടത്ര വിശ്രമം ഇല്ലാതാക്കും. ഉറക്കത്തിനിടയില്‍ ഹൃദയം അതിന്‍റെ ഉച്ചസ്ഥായിയില്‍ പ്രവർത്തിക്കുന്നതിനാല്‍ ഉറക്കക്കുറവ് ഹൃദയാരോഗ്യത്തിന് ഹാനികരമാണ്. അനാരോഗ്യകരമായ ഭക്ഷണശീലം മോശമായ ഭക്ഷണശീലം, കലോറി കൂടിയ ഭക്ഷണം, മധുരപദാർഥങ്ങള്‍ തുടങ്ങിയ അനാരോഗ്യകരമായ…

Read More

തൊഴിൽസമ്മർദവും ഹൃദ്രോഗവും: മെഡിക്കൽ ചെക്കപ്പ് ഒഴിവാക്കരുത്

പതിവായി ചെക്കപ്പുകൾപതിവായി ചെക്കപ്പുകള്‍ നടത്തുന്നതിലൂടെ അപകട ഘടകങ്ങളായ ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോള്‍ എന്നിവ സാധാരണനിലയില്‍ നിലനിർത്താൻ സാധിക്കും.ഹൃദയാഘാതം ഉണ്ടായാൽഹൃദയാഘാതം ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഉടന്‍ തന്നെ മെഡിക്കല്‍ സഹായം തേടുന്നത് അത്യന്താപേക്ഷിതമാണ്. കാരണം, ഇത് ഹൃദയപേശികള്‍ക്കുണ്ടാകുന്ന ക്ഷതം കുറയ്ക്കാന്‍ സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുള്ള മരുന്നുകള്‍ നല്കുക, അടഞ്ഞ ഹൃദയധമനികള്‍ തുറക്കുന്നതിനുള്ള ആൻജിയോപ്ലാസ്റ്റി അല്ലെങ്കില്‍ ബൈപാസ് സർജറികള്‍ തുടങ്ങിയവയാണ് ചികിത്സാരീതികളില്‍ ഉള്‍പ്പെടുന്നത്.ബയോ റിസോർബബിള്‍ സ്റ്റെന്‍റ്ഹൃദയസംരക്ഷണത്തില്‍ ശ്രദ്ധയാകർഷിച്ചിട്ടുള്ള ഒന്നാണ് ബയോ റിസോർബബിള്‍ സ്റ്റെന്‍റുകള്‍. കാലക്രമേണ അലിഞ്ഞുപോകുന്ന തരത്തില്‍ രൂപകല്പന ചെയ്തിട്ടുള്ള ഇവ ഹൃദയധമനികള്‍ക്ക് താത്കാലികമായി ഘടനാപരമായ സപ്പോര്‍ട്ട് നല്കുകയും ധമനികള്‍ ചുരുങ്ങുന്നത് തടയാനുള്ള മരുന്ന് പുറപ്പെടുവിക്കുകയും ചെയ്യുന്നു.മാറ്റങ്ങൾ ഉൾക്കൊള്ളാംനീണ്ട ജോലിസമയവും ഹൃദയസംബന്ധമായ അസുഖങ്ങളും തമ്മിലുള്ള ബന്ധം, പരിഹരിക്കാനുള്ള ഒരു പ്രശ്നമായി മാത്രമല്ല കാണേണ്ടത്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നാം എങ്ങനെ ജോലി ചെയ്യുന്നു, ജീവിക്കുന്നു, ജീവിതത്തില്‍ അഭിവൃദ്ധി നേടുന്നു എന്നുള്ള കാര്യങ്ങള്‍…

Read More

രക്ഷാകർത്താക്കളുടെ അമിതസംരക്ഷണത്തിന്‍റെ അപകടങ്ങൾ

അമിത സംരക്ഷണത്തിന്‍റെ അനന്തരഫലങ്ങള്‍ അമിതമായി നിയന്ത്രിക്കുന്ന ചുറ്റുപാടുകളില്‍ വളര്‍ന്ന കുട്ടികള്‍ പലപ്പോഴും നിരവധി വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നു. അതില്‍ പ്രധാനപ്പെട്ടവ: · ഉത്കണ്ഠയും പരാജയത്തെക്കുറിച്ചുള്ള നിരന്തരമായ ഭയവും.· പുതിയതോ വെല്ലുവിളി നിറഞ്ഞതോ ആയ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ വിട്ടുമാറി നില്‍ക്കുന്ന പെരുമാറ്റ രീതികള്‍.· തീരുമാനമെടുക്കു ന്നതിനു മറ്റുള്ളവരെ അമിതമായി ആശ്രയിക്കുക.· സ്വന്തം ആഗ്രഹങ്ങള്‍ തുറന്നു പറയാനുള്ള ബുദ്ധിമുട്ട്.· സമപ്രായക്കാരുമായുള്ള സാമൂഹിക ഇടപെടലുകളില്‍ ആത്മവിശ്വാസക്കുറവ്.· മറ്റുള്ളവര്‍ കളിയാക്കുമോ എന്ന പേടിയില്‍ നിലകൊള്ളുക.ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികളില്‍ പലപ്പോഴും സ്വയം നിയന്ത്രണ ത്തിന്‍റെ അഭാവം മൂലം പരിധിവിട്ട രീതിയിലേക്ക് ജീവിതരീതി മാറാനും സാധ്യതയുണ്ട്.അമിത സംരക്ഷണം ലഭിക്കുന്ന സാഹചര്യത്തില്‍ ചെയ്യേണ്ടതെന്ത്?· നിങ്ങളുടെ ജീവിതത്തെ സംബന്ധിച്ച തീരുമാനങ്ങളും അതിന്‍റെ ഫലവും സ്വയം ഏറ്റെടുക്കുക.· സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ പരിധി നിശ്ചയിക്കുക.· സ്വന്തം കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഒരു വ്യക്തിഗത ദിനചര്യ പാലിക്കുക.· മറ്റുള്ളവരോടുള്ള ഇടപെടല്‍ ഒരു പരിധിവരെ…

Read More

കുട്ടികളോട് അമിതസംരക്ഷണം ആവശ്യമുണ്ടോ?

എല്ലാ വെല്ലുവിളികളില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനു പകരം പ്രതികൂല സാഹചര്യങ്ങളെ സ്വതന്ത്രമായി കൈകാ ര്യം ചെയ്യാന്‍ അവരെ പഠിപ്പിക്കുക എന്ന താണ് യഥാര്‍ഥ സംരക്ഷണം.( “Let your children learn and unlearn on their own, let them fall and stand up on their own.”എന്നത് എല്ലാ മാതാപിതാക്കളും ഓര്‍ക്കുക.) മാതാപിതാക്കള്‍ അമിത സംരക്ഷണം നല്‍കി കുട്ടികളെ സുരക്ഷിതമായും സന്തോഷ ത്തോടെയും നിലനിര്‍ ത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും അവരുടെ അമിതമായ ജാഗ്രത കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്ക് തിരിച്ചടിയാകുന്നു.അമിത സംരക്ഷണം നല്‍കാനുള്ള കാരണങ്ങള്‍ 1. ദീര്‍ഘകാലത്തെ കാത്തിരിപ്പിനുശേഷം ജനിച്ച കുട്ടി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം ലഭിച്ച കുട്ടിയാണെങ്കില്‍ മാതാപിതാക്കള്‍ പലപ്പോഴും അമിത ജാഗ്രത പുലര്‍ത്തുന്നു. 2. ഒണ്‍ലി ചൈല്‍ഡ് സിന്‍ഡ്രോം: ഒരേയൊരു കുട്ടിയാണ് ഉള്ളതെങ്കില്‍ അമിതമായി സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത മാതാപിതാക്കള്‍ക്ക് തോന്നിയേക്കാം.3. സിംഗിള്‍ പാരന്‍റിംഗ്: അമ്മയുടെയോ അച്ഛന്‍റെയോ…

Read More