കോട്ടയത്തെ ബിസിനസുകാരനെ ഹണിട്രാപ്പില്‍ കുടുക്കി രണ്ടു ലക്ഷം രൂപ തട്ടിയ കേസില്‍ രണ്ടു പേര് പിടിയില്‍. മുടിയൂര്‍ക്കര ഭാഗത്ത് നന്ദനം വീട്ടില്‍ പ്രവീണ്‍ കുമാര്‍ ( സുനാമി, 34) , മലപ്പുറം എടപ്പന തോരക്കാട്ടില്‍ വീട്ടില്‍ ഹാനീഷ് ( 24) എന്നിവരാണ് പിടിയിലായത്. പഴയ സ്വര്‍ണം വാങ്ങി വില്‍ക്കുന്ന ബിസിനസ് ചെയ്യുന്ന ഇയാളുടെ മൊബൈല്‍ ഫോണില്‍ പഴയ സ്വര്‍ണം വില്‍ക്കാനുണ്ട് സഹായിക്കാമോ എന്ന് പറഞ്ഞ് ഒരു സ്ത്രീ വിളിക്കുകയും രണ്ടു ദിവസത്തിനു ശേഷം കോട്ടയത്ത് വരുന്നുണ്ടെന്നും കലക്റേടറ്റിനടുത്തുള്ള അപ്പാര്‍ട്ട്മെന്റില്‍ വെച്ചു സന്ധിക്കാം എന്നും പറഞ്ഞാണ് സംഭവങ്ങളുടെ തുടക്കം. ഫോണിലൂടെ കേട്ട സ്ത്രീയുടെ വാക്കുകള്‍ വിശ്വസിച്ച് അപ്പാര്‍ട്ട്മെന്റിലെത്തിയപ്പോഴാണ് വ്യവസായിക്ക്് കെണിയിലകപ്പെട്ട കാര്യം മനസ്സിലായത്. അവിടെ കാത്തിരുന്ന സംഘം ഇയാളുടെ ഷര്‍ട്ട് അഴിച്ചു മാറ്റിയ ശേഷം വിവസ്ത്രയായ സ്ത്രീയ്ക്കൊപ്പം ഇരുത്തി ബലമായി ഫോട്ടോയെടുക്കുകയും മര്‍ദ്ദിച്ച് അവശനാക്കുകയുമായിരുന്നു. പിന്നീട് ഈ ഫോട്ടോ…
Read MoreTag: honey trap
പണക്കാരായ വ്യാപാരികളെ നസ്നി ഫോണില്‍ വിളിച്ച് വശീകരിക്കും; പിന്നീട് നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയിലും; കൊച്ചിയിലെ ഹണിട്രാപ് സംഘത്തില്‍ നിന്നും പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
വമ്പന്‍ വ്യാപാരികളെ ഹണിട്രാപ്പിലാക്കി പണം തട്ടുന്ന നാലംഗ സംഘം കൊച്ചിയില്‍ പിടിയില്‍. എളങ്കുന്നപ്പുഴ പുതുവൈപ്പ് പുതിയനികത്തില്‍ വീട്ടില്‍ അജിത് (21), തോപ്പുംപടി വീലുമ്മേല്‍ ഭാഗത്ത് തീത്തപ്പറമ്പില്‍ വീട്ടില്‍ നിഷാദ് (21), ഫോര്‍ട്ട്കൊച്ചി സ്വദേശിനി നസ്നി (23), കോഴിക്കോട് കാഞ്ഞിരാട്ട് കുന്നുമ്മേല്‍ വീട്ടില്‍ സാജിദ് (25) എന്നിവരെയാണ് തൃക്കാക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പച്ചാളം സ്വദേശിയായ വ്യാപാരിയുടെ പരാതിയില്‍ ഇവരെ എറണാകുളം, കോഴിക്കോട് ജില്ലകളില്‍ നിന്നാണ് പിടികൂടിയത്. പണക്കാരായ വ്യാപാരികളെ നസ്നി ഫോണ്‍ വിളിച്ച് വശീകരിക്കും. പിന്നീട് ഇവരെ വിളിച്ചു വരുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്മെയില്‍ ചെയ്ത് പണം തട്ടുന്നതുമാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു. വ്യാപാരിയെ കറക്കിയെടുത്ത യുവതി പിന്നീട് വ്യാപാരിയോട് തൃക്കാക്കര മുണ്ടംപാലത്തെ വീട്ടില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം വ്യാപാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തി…
Read Moreസുന്ദരികളുടെ ചിത്രങ്ങള്‍ കാണിച്ച് ആളുകളെ മയക്കും ! എങ്ങാണും കെണിയില്‍ വീണുപോയാല്‍ പിന്നെ പണം പോകുന്ന വഴി കാണില്ല;കണ്ണൂരില്‍ അരങ്ങേറുന്ന പുതിയ കലാപരിപാടി ഇങ്ങനെ…
സുന്ദരികളുടെ ഫോട്ടോ കാട്ടി തല്പര കക്ഷികളില്‍ നിന്നും പണം തട്ടുന്ന സംഘങ്ങള്‍ കണ്ണൂരിലും വ്യാപകമാവുന്നു. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ക്കാണ് ഇത്തരത്തില്‍ പണം നഷ്ടമായത്. മണിക്കൂറിന് 3000, ഒരു രാത്രി 8000 എന്നിങ്ങനെ വിവിധ പാക്കേജുകളാണ് സംഘം മുമ്പോട്ടു വയ്ക്കുന്നത്. സുന്ദരികളുടെ അഴകളവുകള്‍ ഒത്ത പടങ്ങള്‍ കണ്ട് വീണുപോയാല്‍ തീര്‍ന്നു. പിന്നെ പണം പോകുന്ന വഴി അറിയില്ല. പരാതിയുമായി പോകാനാണ് ഭാവമെങ്കില്‍ പിന്നെ സ്വരം ഭീഷണിയുടേതാവും. ലക്ഷക്കണക്കിന് രൂപയാണ് സംഘം ഇത്തരത്തില്‍ തട്ടിയിരിക്കുന്നത്. ആവശ്യക്കാരെ ഹോട്ടലിലേക്ക് ആകര്‍ഷിച്ച ശേഷം ഹോട്ടല്‍ റൂമില്‍ വച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും തട്ടുന്നതാണ് രീതി. നാണക്കേട് ഭയന്ന് ആരും കേസുമായി മുമ്പോട്ടു പോകാത്തത് ഇത്തരക്കാര്‍ വളവുമാകുന്നു. പെണ്‍കുട്ടികളുടെ ചിത്രം അയച്ചു നല്‍കിയതിനു ശേഷം മുന്‍കൂറായി പണമടയ്ക്കാന്‍ നിര്‍ദ്ദേശിക്കും. കാഷ് ഡിപ്പോസിറ്റിംഗ് മെഷീന് വഴി പണം അടയ്ക്കാനാണ് ഇവര്‍ കൂടുതലായും ആവശ്യപ്പെടുന്നത്.…
Read Moreവ്യാപാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച ശേഷം ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും തട്ടിയെടുത്തു; യുവതി പിടിയില്‍…
വ്യാപാരിയെ പ്രലോഭിപ്പിച്ച് ലോഡ്ജിലെത്തിച്ച ശേഷം മര്‍ദ്ദിച്ച് പണവും ആഭരണങ്ങളും തട്ടിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന യുവതിയെ പോലീസ് പിടികൂടി.വൈറ്റില എസ്.ആര്.എ.സി. റോഡില്‍ പൂത്തനാപ്പള്ളി മീന(32)യാണ് അറസ്റ്റിലായത്. കൂട്ടുപ്രതികളായ മൂന്നാര്‍ സ്വദേശികളും ടൂറിസ്റ്റ് ഗൈഡുമാരുമായ നാലുപേരെ നേരത്തേ അറസ്റ്റുചെയ്തിരുന്നു. രണ്ടുപേരെക്കൂടി പിടികൂടാനുണ്ട്. മെയ് 28-നായിരുന്നു സംഭവം. കൊച്ചി പച്ചാളം സ്വദേശിയും വ്യാപാരിയുമായ കെ.ഷാജിയെ പ്രലോഭിപ്പിച്ച് മൂന്നാറിലെത്തിച്ചു. ഇദ്ദേഹവും അറസ്റ്റിലായ യുവതിയും മൂന്നാര്‍ കോളനിയിലെ ലോഡ്ജില്‍ മുറിയെടുത്തു. ഇവര്‍ മുറിയിലെത്തി അധികം വൈകാതെ, തങ്ങളുടെ സഹോദരിയെ ഷാജി തട്ടിക്കൊണ്ടുവന്നതാണെന്നാരോപിച്ച്, മുറിയുടെ വാതില്‍ തകര്‍ത്ത് രണ്ടുപേര്‍ അകത്ത് കടന്നു. ഈസമയം പുറത്ത് നിന്നിരുന്ന മൂന്നാര്‍ സ്വദേശികളായ നാലുപേരുംകൂടി ഉള്ളില്‍ കടന്ന് ഷാജിയെ മര്‍ദിച്ചു. പണവും എ.ടി.എം. കാര്‍ഡും കഴുത്തിലുണ്ടായിരുന്ന മാലയും തട്ടിയെടുത്ത് ആറുപേരും കടന്നു. എ.ടി.എം. കാര്‍ഡുപയോഗിച്ച് സംഘം പിന്നീട് 20,000 രൂപയും എടുത്തു. ഷാജി മൂന്നാര്‍ പോലീസില്‍ പരാതി നല്കി.…
Read Moreകുട്ടികളുടെ പഠനത്തിന് സഹായമഭ്യര്‍ഥിച്ചപ്പോള്‍ വ്യവസായിയുടെ മനസ്സലിഞ്ഞു ! പിന്നീട് യുവതി ഇയാളില്‍ നിന്ന് തട്ടിയെടുത്തത് 15 പവനും 10000 രൂപയും; ആലപ്പുഴയിലെ ഹോംസ്റ്റേയില്‍ സംഭവിച്ചത്…
ആലപ്പുഴയിലെ ഹോംസ്റ്റേയില്‍ വിദേശ വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും കവര്‍ന്ന സംഭവത്തില്‍ യുവതിയടക്കം രണ്ട് പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അറസ്റ്റിലായ പ്രതികളിലൊരാളുടെ ബന്ധുവായ യുവതി വഴി വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കുകയായിരുന്നെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. തുടര്‍ന്ന് ഈ യുവതിക്കും ഇവരെ സഹായിച്ച കുളച്ചല്‍ സ്വദേശിക്കുമായാണ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഇവരുടെ മൊെബെല്‍ സ്വിച്ച് ഓഫ് ആയതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി. കാറും കണ്ടെത്താനായിട്ടില്ല. സമാനരീതിയില്‍ ഇവര്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസില്‍ പിടിയിലായ കൊല്ലം വാടി കടപ്പുറത്ത് ഷിബു അഗസ്റ്റില്‍ (സിബിയോണ്‍ -30), ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റ് കുരിശുപള്ളിപറമ്പില്‍ ജിജു ജിജി (21), വഴിച്ചേരി മാര്‍ക്കറ്റില്‍ സെന്റ് ഫിലോമിനാസ് സ്ട്രീറ്റില്‍ തോമസ് ജോണ്‍ (34) എന്നിവര്‍ റിമാന്‍ഡിലാണ്. 23 നാണ് വ്യവസായിയായ അങ്കമാലി സ്വദേശി തട്ടിപ്പിനിരയായത്. കുട്ടികളുടെ പഠനത്തിന് സഹായം അഭ്യര്‍ഥിച്ചാണ് യുവതി വ്യവസായിയെ…
Read Moreകേരളത്തില്‍ വീണ്ടും ഹണിട്രാപ്പ് സംഘങ്ങള്‍ സജീവമാകുന്നു ! അരിവ്യവസായിയെ കുടുക്കി 50 ലക്ഷം തട്ടാന്‍ ശ്രമം;സിനിമാ നടിയായി ചമഞ്ഞ് യുവതി നഗ്നചിത്രങ്ങളെടുത്ത് കുടുക്കിയവരില്‍ പോലീസുകാര്‍ വരെ…
കേരളത്തില്‍ വീണ്ടും ഹണിട്രാപ്പ്. പ്രമുഖ അരിവ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി 50 ലക്ഷം തട്ടാന്‍ ശ്രമിച്ച യുവതിയും കാമുകനുമാണ് അറസ്റ്റിലായിരിക്കുന്നത്. ചാലക്കുടി സ്വദേശി സീമ (32), ഇടപ്പള്ളി സ്വദേശി സഹല്‍ (ഷാനു-31) എന്നിവരെയാണു പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. അരിവ്യവസായിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി അടുപ്പം സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമം തുടങ്ങിയതോടെ വ്യവസായി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഇവരുടെ സംഘത്തിലുള്ള പാലക്കാട് സ്വദേശിനിയായ മറ്റൊരു യുവതിയെയും പോലീസ് തെരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. നിരവധിപ്പേര്‍ ഇവരുടെ കെണിയില്‍ കുടുങ്ങിയെന്നു പോലീസ് കണ്ടെത്തിയതിനേത്തുടര്‍ന്ന് വിശദമായഅന്വേഷണത്തിനു പ്രത്യേകസംഘത്തെ നിയോഗിച്ചു. രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരുമടങ്ങുന്ന വമ്പന്‍സ്രാവുകളാണ് സീമയ്ക്ക് വേണ്ടുന്ന സഹായം ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാണാന്‍ സുന്ദരിയായ ഇവര്‍ ചലച്ചിത്ര നടിയെന്നു പറഞ്ഞാണ് സമൂഹത്തിലെ ഉന്നതരെ സമീപിക്കുന്നത്. ഇതിനായി അമ്മു,അബി എന്നീ വ്യാജപേരുകളാണ്…
Read Moreമേരിയുടെ ഹണി ട്രാപ്പ്! തനിക്കൊപ്പമുള്ള നഗ്നചിത്രങ്ങള്‍ വ്യവസായിയുടെ ഫോണിലേക്ക് അയച്ച് യുവതി ആവശ്യപ്പെട്ടത് 50 ലക്ഷം; യുവതിയുടെ വലയില്‍ വീണത് നിരവധി മലയാളികള്‍; മേരി വര്‍ഗീസ് ചില്ലറക്കാരിയല്ല
കൊച്ചി: ഖത്തറിലെ മലയാളി വ്യവസായിയെ കൂടാതെ ഹണിട്രാപ് സംഘത്തിന്റെ വലയിൽ കൂടുതൽപ്പേർ ഇരയായിട്ടുണ്ടാകാമെന്ന് പോലീസ്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റു പലരെയും ഇത്തരത്തിൽ ഹണിട്രാപ്പ് ഓപ്പറേഷനിലൂടെ കുരുക്കിയിട്ടുണ്ടെന്ന സൂചന പോലീസ് കിട്ടിയിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്താലെ കൂടുതൽ വിവരങ്ങൾ ലഭിക്കുകയുള്ളു. തട്ടിപ്പിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണുകളും കണ്ടെടുക്കാനുള്ള ശ്രമത്തിലാണ്. ഇവ പരിശോധിച്ചാൽ ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. കേസിലെ രണ്ടാം പ്രതി കണ്ണൂർ സ്വദേശി ഷാനവാസ് ഇനിയും പിടിയിലാകാനുണ്ട്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കിട്ടിയിട്ടുണ്ട്. തട്ടിപ്പിന് പ്രതികൾക്ക് സഹായങ്ങൾ ഒരുക്കിക്കൊടുത്ത ആളാണ് ഷാനവാസ്. ഒന്നാം പ്രതി പയ്യന്നൂർ വെള്ളോരാ എരമംകുട്ടൂർ മുണ്ടയോട്ട് സവാദ് (25), മൂന്നു മുതൽ അഞ്ചുവരെയുള്ള പ്രതികളായ തോപ്പുംപടി ചാലിയത്ത് മേരി വർഗീസ് (26), തളിപ്പറന്പ് പുല്‍ക്കൂൽ അസ്കർ (25), കണ്ണൂർ കടന്നപ്പള്ളി ആലക്കാട്…
Read Moreസ്വകാര്യ നിമിഷങ്ങളുടെ വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് യുവാവില്‍ നിന്ന് 40 ലക്ഷം തട്ടാന്‍ യുവതിയുടെ ശ്രമം ! 24കാരിയുടെ ശ്രമം യുവാവ് പൊളിച്ചടുക്കിയത് ഇങ്ങനെ…
യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 40 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ഡല്‍ഹിയിലെ ഗുരുഗ്രാമിലാണ് സംഭവം ഉണ്ടായത്. ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് ഉടമയില്‍ നിന്നും പണം തട്ടാനായിരുന്നു യുവതിയുടെ ശ്രമമെന്ന് പോലീസ് പറഞ്ഞു. 24കാരിയായ ശിവാനി സിംഗാണ് അറസ്റ്റിലായത്. തന്റെ വീട്ടില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുക്കിയാണ് ഇവര്‍ ജീവിച്ചിരുന്നത്. ഈ വീടിന് അടുത്തായിരുന്നു യുവാവിന്റെ വര്‍ക്ക് ഷോപ്പ് പ്രവര്‍ത്തിച്ചിരുന്നത്. ശിവാനി യുവാവുമായി പരിചയത്തിലാവുകയും അടുത്ത സൗഹൃദം പുലര്‍ത്തുകയുമായിരുന്നു. തുടര്‍ന്ന് ശിവാനി പലപ്പോഴും യുവാവിനെ വീട്ടിലേക്ക് വിളിക്കുകയും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. യുവാവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളും യുവതി കാമറയില്‍ പകര്‍ത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി യുവാവില്‍ നിന്നും പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നു. 40 ലക്ഷമാണ് ശിവാനി യുവാവിനോട് ആവശ്യപ്പെട്ടത്. തന്റെ കൈയ്യില്‍ അത്രയും പണമില്ലെന്ന്…
Read Moreഹരം കണ്ടെത്തിയിരുന്നത് തട്ടിപ്പിലും സെക്സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളിലും; പണക്കാരായ ലോലഹൃദയന്മാരെ ഹണിട്രാപ്പില്‍ പെടുത്തും; ഗള്‍ഫിലായിരുന്നപ്പോഴും ഇതുതന്നെ പരിപാടി; ഷമീന ചില്ലറപ്പുള്ളിയല്ല
വ്യവസായിയെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയതിന് കഴിഞ്ഞ തവണ അറസ്റ്റിലായ കൊടുങ്ങല്ലൂര്‍ സ്വദേശി ഷമീനയെക്കുറിച്ച് വെളിയില്‍ വരുന്നത് ഞെട്ടിപ്പിക്കുന്ന കഥകള്‍. ലോലഹൃദയന്മാരായ പണക്കാരെ വശീകരിച്ച് റിസോര്‍ട്ടില്‍ കൊണ്ടുവന്ന് ഹണിട്രാപ്പില്‍ പെടുത്തിയാണ് 27കാരിയ ഷമീന പണം വാരിയത്. മുമ്പ് പലവട്ടം ഇതേകുറ്റത്തിന് അറസ്റ്റിലായിട്ടുണ്ടെങ്കിലും ഷമീനയെ വീണ്ടും ഇതിനു പ്രേരിപ്പിച്ചത് പണം തന്നെയാണ്. തിരുവമ്പാടിയിലെ റിസോര്‍ട്ട് ഉടമയുടെ ധൈര്യമാണ് ഇത്തവണ ഷമീനയെ കുടുക്കിയത്. കക്കാടംപോയിലിലെ റിസോര്‍ട്ടില്‍ വെച്ച് നഗ്നചിത്രം എടുത്തശേഷം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ഒരുങ്ങിയപ്പോഴാണ് യുവതിയ്ക്കെതിരേ റിസോര്‍ട്ട് ഉടമ പരാതി നല്‍കിയത്. റിസോര്‍ട്ട് വാടകയ്ക്കു നല്‍കുന്നതുമായി ബന്ധ്പപെട്ട ചര്‍ച്ചകള്‍ക്ക് വിളിച്ചു വരുത്തി മദ്യംകുടിപ്പിക്കുകയും പിന്നീട് യുവതിയ്ക്കൊപ്പം വിടുകയുമായിരുന്നു. യുവാവം ഷമീനയും ഒന്നിച്ചുള്ള ദൃശ്യങ്ങളും പകര്‍ത്തി ഇവ കാണിച്ച് ബ്ലാക് മെയില്‍ ചെയ്ത് ആദ്യം 40000 രൂപയാണ് വാങ്ങിയത്. പിന്നീട് അഞ്ച് ലക്ഷം കൂടി ആവശ്യപ്പെട്ടു ഷമീന വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതോടെയാണ്…
Read Moreഒരിടത്ത് ‘അനിക’ മറ്റൊരിടത്ത് ‘നീതു’ ! പാക് ചാരവനിത വലയെറിയാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായെന്ന് സൂചന !ആദ്യം വലയില്‍ കുടുങ്ങിയത് 19കാരനായ വ്യാജ സൈനികന്; രഹസ്യവിവരം ചോര്‍ത്തലില്‍ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
ജയ്പൂര്‍: സൈനീക രഹസ്യങ്ങള്‍ പാക് ചാരവനിത വഴി പാകിസ്ഥാന്റെ പാകിസ്ഥാന്റെ ഐഎസ്ഐയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന കേസില്‍ പിടിയിലായ ഹരിയാനയില്‍ നിന്നുള്ള സൈനികന് 2016ലാണ് സൈന്യത്തില്‍ ചേരുന്നത്. ചാരവനിതയെ പരിചയപ്പെടുന്നതാവട്ടെ ഏഴുമാസം മുമ്പും. നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ഇയാള്‍ ഏതെല്ലാം വിവരങ്ങള്‍ ചോര്‍ത്തി നല്കി എന്ന അന്വേഷണത്തിലാണ് രാജസ്ഥാന് പോലീസ്. ഐഎസ്ഐ യുടെ ചാരവനിത അനികാചോപ്ര എന്ന പേരിലായിരുന്നു സോംബിറിനെ ഹണിട്രാപ്പില്‍ കുടുക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ അവസാനമായിരുന്നു ഇരുവരും സാമൂഹ്യമാധ്യമത്തിലൂടെ പരിചയപ്പെട്ടത്. സൗഹൃദം മുറുകിയതോടെ അനിക ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ നിരന്തരം അയച്ച് സോംബിറിനെ മോഹിപ്പിച്ചു. തുടര്‍ന്ന് ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ആയുധങ്ങളുടെയും സൈനിക കമ്പനികളുടെ പ്രദേശങ്ങളുമൊക്കെയായി ഇന്ത്യന്‍ സൈന്യവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം രഹസ്യമായി സൂക്ഷിക്കേണ്ട പല വിവരങ്ങളും ചാരവനിത വഴി ഐഎസ്ഐ യ്ക്ക് കിട്ടിക്കൊണ്ടിരുന്നു. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള സംശയാസ്പദമായ ഒരു സാമൂഹ്യമാധ്യമ അക്കൗണ്ട് പോലീസ്…
Read More