44 ദിവസത്തിനിടെ പീഡിപ്പിക്കപ്പെട്ടത് 400 തവണ; ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ലൈംഗികപീഡനത്തിന് ഇരയായി മരിച്ച ജങ്കോ ഫറൂട്ട എന്ന 17കാരിയുടെ ജീവിതം…

ലോകത്തില്‍ ഇന്നേവരെ നടന്നതില്‍ വച്ചേറ്റവും ക്രൂരമായ ലൈംഗിക പീഡനം എന്ന തലവാചകത്തോടെയാണ് ജങ്കോഫറൂട്ടയുടെ ചിത്രവും ദുരന്തമായ പീഡനകഥയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 17കാരിയായ ജാപ്പനീസ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചത് സുഹൃത്തുക്കള്‍ എന്നു വിശ്വസിച്ചിരുന്ന സഹപാഠികളായിരുന്നു. 1988 നവംബര്‍ 22 നായിരുന്നു അവളെ നാലു സഹപാഠികള്‍ ചേര്‍ന്നു തട്ടികൊണ്ടു പോയത്. 44 ദിവസത്തെ അതിക്രൂരമായ ബലാത്സംഗത്തെ തുടര്‍ന്ന് 1989 ജനുവരി 4 ന് അവള്‍ കൊല്ലപ്പെടുകയായിരുന്നു. സഹപാഠികളായ ആണ്‍കുട്ടികള്‍ കള്ളം പറഞ്ഞു വിശ്വസിപ്പിച്ചാണ് ജങ്കോയെ ഒരു വീട്ടിലെത്തിക്കുന്നത്. തുടര്‍ന്ന് ജങ്കോ അവിടെ വീട്ടുതടങ്കലിലായി. പിന്നെ നടന്നത് ലോക ചരിത്രത്തില്‍ ഇന്നോളം കേട്ടുകേള്‍വിയില്ലാത്ത കൊടുംക്രൂരതകളായിരുന്നു. സ്വന്തം വീട്ടിലേക്ക് വിളിച്ചതിനു ശേഷം താന്‍ ഒളിച്ചോടി ഇനി അന്വേഷിക്കണ്ട എന്നും ജങ്കോയെക്കൊണ്ട് പീഡകന്മാര്‍ പറയിച്ചു. കൊടും പട്ടിണിയും പോഷക കുറവും മൂലം പാറ്റയെയും പല്ലിയെയും വരെ ജങ്കോയ്ക്ക് കഴിക്കേണ്ടി വന്നു. ദാഹം…

Read More