തലശേരി: അപകടാവസ്ഥയിലായ തലശേരി കടല്‍പ്പാലത്തിലേക്ക് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വിനോദ സഞ്ചാരികള്‍ ഒഴുകിയെത്തുകയാണ്. ദിവസേന നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന കടല്‍പ്പാലത്തില്‍ അപായ സൂചന നല്കുന്ന ബോര്‍ഡ് പോലും അധികൃതര്‍ സ്ഥാപിച്ചിട്ടില്ല. ഏത് സമയത്തും നിലം പൊത്താവുന്ന സ്ഥിതിയിലാണ് കടല്പ്പാലമുള്ളത്. പാലത്തിലെ കോണ്‍ഗ്രീറ്റ് സ്ലാബുകളില്‍ പലതും ഇതിനകം അടര്‍ന്ന് കടലില്‍ പതിച്ചു കഴിഞ്ഞു. ചരിത്രമുറങ്ങുന്ന പൈതൃക നഗരിയുടെ ഗതകാല വാണിജ്യ പ്രതാപത്തിന്റെ നട്ടെല്ലായി പ്രവര്‍ത്തിച്ച തലശേരി കടല്‍പ്പാലം നവീകരിക്കുമെന്ന മാറി മാറി വന്ന സര്‍ക്കാറുകളുടെ വാഗ്ദാനം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. പതിറ്റാണ്ടുകളായി വാഗ്ദാനം മാത്രം കേട്ടു മടുത്ത തലശേരിയിലെ ജനങ്ങള്‍ക്ക് ഇനി ഇക്കാര്യത്തില്‍ പ്രതീക്ഷയുമില്ല. ഒരപേക്ഷ മാത്രമേയുള്ളൂ. “അപകടമൊഴിവാക്കാനുള്ള മുന്‍ കരുതലെങ്കിലും അധികൃതര്‍ സ്വീകരിക്കണം’.കഴിഞ്ഞ ഇടതുഭരണ കാലത്ത് കടല്‍പ്പാലത്തിന്റെ നവീകരണത്തിനായി ഏഴര കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിരുന്നത്. പൈതൃക നഗര വികസ പദ്ധതിയില്‍പെടുത്തി ഹാര്‍ബര്‍ എൻജിനീയറിംഗ് വകുപ്പാണ്…
Read More