‘കൊല്ലാന്‍ വേണ്ടി ചെയ്തതല്ല, അങ്ങനെ സംഭവിച്ചുപോയി’ ! കറുകച്ചാലില്‍ സ്വകാര്യ ബസ് ഡ്രൈവറെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകള്‍ അഴിയുമ്പോള്‍…

കറുകച്ചാല്‍: വിവാഹ സത്കാരത്തിലെ വഴക്ക് വാക്കേറ്റമായി. കൊലപ്പെടുത്താന്‍ വേണ്ടി ചെയ്തതല്ലെങ്കിലും തലയ്‌ക്കേറ്റ മാരക ക്ഷതവും ശ്വാസകോശത്തിലേക്കു വാരിയെല്ല് ഒടിഞ്ഞു കയറിയതും മരണകാരമായി. കറുകച്ചാലില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളുകള്‍ അഴിയുന്‌പോള്‍ അഴിക്കുള്ളിലേക്ക് സഹപ്രവര്‍ത്തകരായ സുഹൃത്തുക്കള്‍. ചന്പക്കര ബംഗ്ലാംകുന്നില്‍ രാഹുലി (35)നെ കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ കാറിനടിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹപ്രവര്‍ത്തകരായ തോട്ടയ്ക്കാട് തിയാനിയില്‍ സുനീഷ് (42), അന്പലക്കവല തകടിപ്പുറം വിഷ്ണു (26) എന്നിവരാണു പോലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മൂവരും നെടുംകുന്നത്തിനു പോയി കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ഓട്ടം കഴിഞ്ഞ് ബസ് ഗാരേജിലെത്തിയ മൂവരും രാത്രി 8.45ന് സഹപ്രവര്‍ത്തകനായ രഞ്ചുവിന്റെ വിവാഹ ചടങ്ങിനു നെടുംകുന്നത്തേക്കു പോയി. ഇവിടെ എത്തിയശേഷം മദ്യപിച്ച രാഹുല്‍ സുനീഷിനെയും വിഷ്ണുവിനെയും അസഭ്യം പറഞ്ഞു. തുടര്‍ന്നു വാക്കുതര്‍ക്കമുണ്ടായി. രാത്രി…

Read More