കേരളാ പോലീസിലെ ചില ഉന്നതര്‍ രവി പൂജാരിയുടെ മാസപ്പടിക്കാരോ ? ഉന്നതര്‍ക്ക് കോടികള്‍ കൈമാറിയെന്ന പൂജാരിയുടെ വെളിപ്പെടുത്തല്‍ വെട്ടിലാക്കാന്‍ പോകുന്നത് ആരെയൊക്കെ…

അധോലോക നായകന്‍ രവി പൂജാരിയുടെ അറസ്റ്റോടെ ചങ്കിടിക്കുന്നത് കേരളാ പോലീസിലെ ചില ഉന്നതര്‍ക്കെന്നു സൂചന. കേരളാ പോലീസിലെ ചില പ്രമുഖരുമായുള്ള ബന്ധം പൂജാരി വെളിപ്പെടുത്തിയതോടെ ഈ ഉദ്യോഗസ്ഥരുടെ നില പരുങ്ങലിലായി. ക്വട്ടേഷനില്‍ ഇടനിലക്കാരായി നിന്ന് രണ്ട് ഉന്നത പോലീസുകാര്‍ രണ്ടു കോടി കൈപ്പറ്റിയെന്നാണ് പൂജാരി അന്വേഷണ ഉദ്യോഗസ്ഥരോടു വെളിപ്പെടുത്തിരിക്കുന്നത്. ഇതില്‍ ഒരു ഐ.പി.എസ്. റാങ്കിലുള്ള ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നുവെന്നാണ് സൂചന. ദാവൂദിന്റെയും ഛോട്ടാരാജന്റെയും ഉള്‍പ്പെടെയുള്ള അധോലോക നായകന്മാരുടെ വലംകൈയ്യായിരുന്ന പൂജാരിയുടെ തുറന്നു പറച്ചിലുകള്‍ വരും ദിവസങ്ങളില്‍ പല തലകളും ഉരുട്ടുമെന്ന സൂചനയാണ് പുറത്തു വരുന്നത്. പത്ത് വര്‍ഷം മുന്‍പാണ് സംഭവം നടന്നത്. കള്ളപ്പണ വിവാദമടക്കമുള്ള ഒരു വ്യവസായ ഗ്രൂപ്പില്‍ നിന്നാണ് രവി പൂജാരി പണം ആവശ്യപ്പെട്ടത്. രണ്ടരക്കോടി രൂപയായിരുന്നു ക്വട്ടേഷന്‍. ഇതില്‍ ഇടനിലക്കാരായി നിന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ രണ്ട് കോടി രൂപ തട്ടിയത്. തനിക്ക് അമ്പത് ലക്ഷം രൂപ…

Read More

കാണാതായത് 12061 വെടിയുണ്ടകളും 25 റൈഫിളുകളും ! ബെഹ്‌റയെ വെട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്; പുറത്തു വരുന്നത് ഗുരുതര സുരക്ഷാ വീഴ്ചകള്‍…

ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ വെട്ടിലാക്കി കംപ്്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. ഗുരുതര ആരോപണങ്ങളാണ് ബെഹ്‌റയ്‌ക്കെതിരേ സിഎജി ഉന്നയിച്ചിരിക്കുന്നത്. തിരുവനന്തപുരം ആംഡ് പൊലീസ് ബറ്റാലിയനിൽ (എസ്എപിബി) 25 എണ്ണം 5.56 എംഎം ഇൻസാസ് റൈഫിളുകളും 12,061 കാർട്രിഡ്ജുകളും കുറവാണെന്നാണ് കണ്ടെത്തൽ. പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിക്കാന്‍ അനുവദിച്ച രണ്ടുകോടി എണ്‍പത്തൊന്ന് ലക്ഷം രൂപ ഡിജിപിക്കും എഡിജിപിമാര്‍ക്കും വില്ലകള്‍ നിര്‍മ്മിക്കാന്‍ വകമാറ്റിയെന്നും സിഎജി കണ്ടെത്തി. സ്റ്റേഷനുകളിലെ വാഹനങ്ങളുടെ കുറവ് പരിഹരിക്കേണ്ടതിനുപകരം ടെന്‍ഡറില്ലാതെ ആഡംബരവാഹനങ്ങള്‍ വാങ്ങുകയാണ് ചെയ്തത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതില്‍ മാര്‍ഗരേഖയും നടപടിക്രമങ്ങളും പാലിച്ചില്ലെന്നും സിഎജി കണ്ടെത്തി. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിതരണക്കാര്‍ക്ക് 33 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നും സിഎജി നിയമസഭയില്‍ വച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. അഞ്ച് ജില്ലകളില്‍ 1588 ഹെക്ടര്‍ മിച്ചഭൂമി ഏറ്റെടുക്കുന്നതില്‍ കാലതാമസം നേരിട്ടതായി റവന്യൂവകുപ്പിനെതിരെയും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പക്ഷേ പോലീസിനെതിരായ വിശദീകരണങ്ങളാണ്…

Read More

മദ്യപിച്ചാല്‍ മാത്രമല്ല മയക്കുമരുന്ന് അടിച്ചാലും ഇനി പോലീസിന് ഈസിയായി കണ്ടെത്താം ! വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന അബോണ്‍ കിറ്റുമായി കേരളാ പോലീസ്; കഞ്ചന്മാരെല്ലാം കുടുങ്ങും…

ബ്രെത്ത് അനലൈസര്‍ ഉപയോഗിച്ച് മദ്യപന്മാരെ പിടിക്കുന്ന പരിപാടി കേരളാ പോലീസ് തുടങ്ങിയിട്ട് കാലം കുറെയായി. എന്നാല്‍ യുവാക്കള്‍ മദ്യം വിട്ട് ന്യൂജന്‍ ലഹരി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പോലീസിനിട്ട് കിട്ടിയത് എട്ടിന്റെ പണിയാണ്. കഞ്ചാവ് ഉപയോഗിച്ചെങ്കില്‍ ഒരു പരിധിവരെ മണത്തിലൂടെ അറിയാമെങ്കില്‍ എല്‍എസ്ഡി പോലുള്ള ന്യൂജന്‍ ലഹരി മരുന്നുകള്‍ ഉപയോഗിച്ച ശേഷം പോലീസിന്റെ പിടിയിലായാല്‍ അത് തിരിച്ചറിയാനാവില്ല. ബ്രെത്ത് അനലൈസര്‍ വച്ച് ഊതിച്ചാല്‍ പിടിക്കാന്‍ പറ്റില്ലതാനും.ഇങ്ങനെ വലഞ്ഞിരുന്ന പോലീസിന് ആശ്വാസമാവുകയാണ് ‘അബോണ്‍ കിറ്റുകള്‍’. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ വിദേശ രാജ്യങ്ങളില്‍ ഉപയോഗിക്കുന്നതാണിത്. ഗുജറാത്ത് പോലീസ് മുമ്പേതന്നെ ഈ കിറ്റുകള്‍ ഉപയോഗിക്കുന്നുണ്ടായിരുന്നു. ഇതുപ്രകാരം സംശയം തോന്നുന്നവരുടെ ഉമിനീര് ഈ കിറ്റില്‍ പരിശോധിച്ചാല്‍ ലഹരി ഉപയോഗം അപ്പോള്‍ത്തന്നെ മനസ്സിലാകും. ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്പിള്‍ ഈ ടെസ്റ്റിങ് കിറ്റില്‍ എടുത്താല്‍ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത്…

Read More

 വ്യക്തി വൈരാഗ്യം തീർക്കൽ;  കേരളത്തിൽ പ്രമോഷൻ തടയപ്പെട്ട് 61 എസ്ഐമാർ

പി. ജയകൃഷ്ണൻ കണ്ണൂർ: ഭരണാധികാരികളിൽ ചിലർക്ക് ഒരു ഉദ്യോഗസ്ഥനോടുള്ള വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ സംസ്ഥാനത്തെ 61 സബ് ഇൻസ്പെക്ടർമാരുടെ പ്രമോഷൻ തടയപ്പെട്ടെന്ന്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരിക്കെ 2012 ൽ നടപ്പാക്കിയ കെപി ആക്ട് 101 (6)നെതിരേ 2019 ഫെബ്രുവരിൽ ഓർഡിനൻസ് ഇറക്കിയാണ് ഇവരുടെ പ്രമോഷൻ തടഞ്ഞത്. പ്രമോഷനുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലക്കാരനായ ഒരു ഇൻസ്പെക്ടർ നിയമപോരാട്ടത്തിനിറങ്ങിയതോടെയാണ് സർക്കാരിന് പ്രത്യേകിച്ച് ആഭ്യന്തര വകുപ്പിന് ഇദ്ദേഹം കണ്ണിലെ കരടായത്.ഈ ഇൻസ്പെക്ടറുടെ പ്രമോഷന് തടയിടുക എന്ന ലക്ഷ്യത്തോടെയാണത്രെ 2012 ലെ നിയമം മരവിപ്പിക്കാൻ സർക്കാർ തീരുമാനിച്ചതെന്നാണ് ആരോപണം. എന്നാൽ ഇതിന്‍റെ ദുരിതം പേറേണ്ടി വന്നതാകട്ടെ 13 വർഷത്തോളം സബ് ഇൻസ്പെക്ടറായി സേവനം തുടരുന്ന കണ്ണൂർ ജില്ലയിലടക്കമുള്ള ഉദ്യോഗസ്ഥരാണ്. നാലും അഞ്ചും വർഷം കൂടുന്പോൾ പോലീസ് ഉദ്യോഗസ്ഥ പ്രമോഷൻ നടക്കുന്പോഴാണ് ഒരു ദശാബ്ദത്തിലേറെക്കാലം 61 പേർ ഇപ്പോഴും എസ്ഐയായി തുടരുന്നത്. സാധാരണ മൈനർ…

Read More

 “ഓപ്പറേഷൻ റെയ്ഞ്ചർ” ..! ഗുണ്ടയാണെന്നു പറഞ്ഞ് ഇനി മേലാൽ നടന്നേക്കരുത്; കേരള പോലീസ് ഒതുക്കിയിരിക്കും

കോട്ടയം: ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ഒതുക്കാൻ പോലീസിന്‍റെ പുതിയ പദ്ധതി “ഓപ്പറേഷൻ റെയ്ഞ്ചർ”ഇന്നലെ ആരംഭിച്ചു. എറണാകുളം റേഞ്ചിന്‍റെ പരിധിയിൽ വരുന്ന പോലീസ് സ്റ്റേഷനുകളിൽ കേസുള്ള ഗുണ്ടകളെയും സാമൂഹ്യ വിരുദ്ധരെയും ഒരു മാസത്തിനുള്ളിൽ ഒതുക്കുകയാണ് ഓപ്പറേഷൻ റെയ്ഞ്ചർ എന്ന പേരിട്ട പദ്ധതിയുടെ ഉദ്ദേശ്യം. മൂന്നു തരത്തിലാണ് ഇതിനുള്ള നടപടികൾ നടക്കുന്നത്. ഇതിനായി മൂന്നു തരത്തിലുള്ള ലിസ്റ്റ് തയാറാക്കും. ഇതിൽ ആദ്യത്തേത് നിലവിൽ പ്രശ്നങ്ങളുണ്ടാക്കുന്ന ഗുണ്ടകളുടെയും സാമൂഹ്യ വിരുദ്ധരുടെയും ലിസ്റ്റ് തയാറാക്കുക എന്നതാണ്. രണ്ടാമത്തേത് മുൻ ഗുണ്ടകളുടെ ലിസ്റ്റാണ്. ഇവർ ഇപ്പോൾ കളത്തിലില്ലെന്നു വരുത്തിത്തീർത്ത് ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഓപ്പറേഷൻ നടത്തുന്നവരാണ്. അത്തരത്തിലുള്ളവർ ആരാണ് എന്നതാണ് രണ്ടാമത്തെ ലിസ്റ്റ്. മൂന്നാമത്തെ ലിസ്റ്റ് നേരത്തേ ഗുണ്ടാപ്പണി ചെയ്തിരുന്നവർ ഇപ്പോൾ അതിൽ നിന്നെല്ലാം പിൻതിരിഞ്ഞ് നല്ലവരായി നടക്കുന്നവരാണ്. ഇത്തരക്കാരുണ്ടെങ്കിൽ അവർക്ക് പോലീസ് എല്ലാവിധ സംരക്ഷണവും നല്കും. അങ്ങനെയുള്ളവരുടെ ലിസ്റ്റും തയാറാക്കി പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കും.…

Read More

അധോലോകവും നീലക്കുറിഞ്ഞിയുമെല്ലാം പൂട്ടിക്കെട്ടാന്‍ പോലീസും ഇന്റര്‍പോളും ! രണ്ടു മണിക്കൂറിനിടെ പിടിയിലായത് പതിനൊന്നു പേര്‍; പിടിച്ചെടുത്തത് 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍

ചൈല്‍ഡ് പോണ്‍ പ്രചരിക്കുന്നതിന് തടയിടാന്‍ കേരളാപോലീസും ഇന്റര്‍പോളും ചേര്‍ന്ന് നടപ്പിലാക്കുന്ന സൈബര്‍ഡോം ഓപ്പറേഷന്‍ പി ഹണ്ടിലൂടെ പിടിയിലായത് 11 പേര്‍. ഓപ്പറേഷന്റെ ഭാഗമായി ഈ വര്‍ഷം ആദ്യം നടന്ന റെയ്ഡിലും 12 പേര്‍ പിടിയിലായിരുന്നു. സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ പി ഹണ്ടി’ന്റെ പരിശോധന തുടരുകയാണ്. ഞായറാഴ്ച രാവിലെ 8 മണി മുതല്‍ 10 വരെ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ പിടിയിലായത്. ആലംബം, അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകള്‍ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. എഡിജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. ഓപ്പറേഷന്‍ പി ഹണ്ട് – 3 യുടെ ഭാഗമായാണ് അറസ്റ്റ്. വാട്‌സ് ആപ്പ്, ടെലഗ്രാം എന്നിവയിലൂടെയാണ് കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. അറസ്റ്റിലായവരില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈലുകളും ഉള്‍പ്പെടെ 28 ഇലക്ട്രോണിക് ഉപകരണങ്ങള്‍ കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം.

Read More

പൂസായപ്പോഴും കെട്ടിറങ്ങിയപ്പോഴും കേരള പോലീസ് തുണ;  ലക്ഷ്മണന്‍റെ മനസിൽ കെപി സൂപ്പർ

സ്വന്തം ലേഖകൻ മുളങ്കുന്നത്തുകാവ്: പൂസായപ്പോഴും കെട്ടിറങ്ങിയപ്പോഴും അന്യസംസ്ഥാന തൊഴിലാളിക്ക് തുണയായത് പോലീസ്. മദ്യപിച്ച് അബോധാവസ്ഥയിൽ തേക്കിൻകാട് മൈതാനിയിൽ കണ്ടെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ ബംഗാൾ സ്വദേശി ലക്ഷ്മണിനെ(30) മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത് പോലീസാണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജായപ്പോൾ പോകാൻ പൈസയില്ലാത്ത അവസ്ഥയിൽ ലക്ഷ്മണന് തുണയായതും പോലീസു തന്നെ. ചേർപ്പ് – അമ്മാടം മേഖലയിലെ സിമന്‍റ് കട്ട നിർമാണ കന്പനിയിലെ തൊഴിലാളിയായ ലക്ഷ്മണൻ അവധിദിവസം ആഘോഷിക്കാൻ സുഹൃത്തുക്കൾക്കൊപ്പം തൃശൂരിലെത്തി മദ്യപിക്കുകയും ബോധം നശിക്കുകയും ചെയ്തു. ലക്ഷ്മണന് ബോധം നഷ്ടപ്പെട്ടതോടെ സുഹൃത്തുക്കൾ മുങ്ങി. രാത്രി തേക്കിൻകാട് മൈതാനിയിൽ ഇരുട്ടത്ത് കിടന്നിരുന്ന ഇയാളുടെ പണം അടങ്ങിയ പേഴ്സും മൊബൈൽ ഫോണും നഷ്ടമായിരുന്നു. തേക്കിൻകാട് മൈതാനിയിലെ സ്ഥിരം മോഷ്ടാക്കളാണ് ഇയാളുടെ പണം കവർന്നതെന്ന് കരുതുന്നു. രാത്രികാല പട്രോളിംഗിനെത്തിയ പോലീസ് ലക്ഷ്മണിനെ ആദ്യം കോർപറേഷൻ ജനറൽ ആശുപത്രിയിലും പിന്നീട് മുളങ്കുന്നത്തുകാവിലെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും…

Read More

പോലീസ് സേനയെ ഞെട്ടിച്ച് 12 ഡിവൈഎസ്പിമാരെ സിഐമാരാക്കി തരം താഴ്ത്തി !ഇങ്ങനെയൊരു കൂട്ട തരംതാഴ്ത്തല്‍ ചരിത്രത്തിലാദ്യം; ഇലക്ഷനു മുന്നോടിയായുള്ള അഴിച്ചുപണി ഇങ്ങനെ…

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പൊലീസില്‍ വന്‍ അഴിച്ചുപണി. അച്ചടക്ക നടപടി നേരിട്ട 12 ഡിവൈഎസ്പിമാരെയാണ് സിഐമാരായി തരംതാഴ്ത്തിയത്. ചരിത്രത്തില്‍ ആദ്യമായാണു പൊലീസില്‍ കൂട്ടത്തോടെയുള്ള തരംതാഴ്ത്തല്‍. താല്‍കാലിക സ്ഥാനക്കയറ്റം ലഭിച്ചവരാണു നടപടി നേരിട്ടത്. 53 ഡിവൈഎസ്പിമാര്‍ക്കും 11 എഎസ്പിമാര്‍ക്കും സ്ഥലംമാറ്റം. അതേസമയം 26 സിഐമാര്‍ക്കു ഡിവൈഎസ്പിമാരായി സ്ഥാനക്കയറ്റം നല്‍കി. ഒഴിവുണ്ടായ ഡിവൈഎസ്പി തസ്തികയിലേക്കാണു സിഐമാര്‍ക്കു സ്ഥാനക്കയറ്റം നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ തരംതാഴ്ത്താന്‍ ശുപാര്‍ശ ചെയ്യുന്നത്. വകുപ്പുതല നടപടി നേരിട്ടവര്‍ക്കും ആരോപണ വിധേയര്‍ക്കും സ്ഥാനക്കയറ്റം ലഭിക്കാറുണ്ട്. അച്ചടക്ക നടപടി സ്ഥാനക്കയറ്റത്തിനു തടസ്സമല്ലെന്ന പൊലീസ് ആക്ടിലെ വകുപ്പിന്റെ ചുവടുപിടിച്ചായിരുന്നു ഇത്. ഈ വകുപ്പ് സര്‍ക്കാര്‍ രണ്ടാഴ്ച മുന്‍പു റദ്ദാക്കിയതോടെയാണു സ്ഥാനക്കയറ്റങ്ങള്‍ പുനഃപരിശോധിക്കാന്‍ തീരുമാനിച്ചത്. 2014 മുതല്‍ സീനിയോറിറ്റി തര്‍ക്കം മൂലം താല്‍ക്കാലിക പ്രമോഷന്‍ മാത്രം നല്‍കിയിരുന്നതുകൊണ്ട് സര്‍ക്കാര്‍ തീരുമാനത്തിനു നിയമതടസ്സമില്ലെന്നാണു സൂചന. ആഭ്യന്തര സെക്രട്ടറിയുടെ…

Read More

കൈയ്യടിക്കെടാ മക്കളേ… പ്രളയകാലത്ത് കേരളാ പോലീസ് ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തത്; കേരളാ പോലീസിന്റെ സ്ഥാനം ഇനി ജനഹൃദയങ്ങളില്‍…

മലയാളികള്‍ എന്നും ഒരു ഭയത്തോടെയാണ് പോലീസിനെ കണ്ടിട്ടുള്ളത്. ഇതിനെ സാധൂകരിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുമുണ്ട്. എന്നാല്‍ കാലവര്‍ഷം ആരംഭിച്ചതോടെ കേരളാ പോലീസ് ആകെ മാറി. മഴ പ്രളയം തീര്‍ത്തതോടെ അനേകര്‍ക്ക് രക്ഷയായതും കേരളാ പോലീസ് തന്നെയായിരുന്നു. തമാശ പറഞ്ഞും ട്രോളടിച്ചും ഫേസ്ബുക്കില്‍ വിലസുന്ന കേരളാ പോലീസും അവരുടെ ജനപ്രിയ പേജും സമാനമില്ലാത്ത സേവനമാണ് പ്രളയകാലത്ത് കാഴ്ചവെച്ചത്. ഊണും ഉറക്കവുമില്ലാതെ, പോലീസിന്റേതായ എല്ലാ മേലങ്കികളും അഴിച്ചു വെച്ച് അവര്‍ രംഗത്തിറങ്ങി, സോഷ്യല്‍ മീഡിയയിലും അതിലേറെ ജനങ്ങളുടെ ഇടയിലും. പെരുമഴ പെയ്തപ്പോള്‍ മുതല്‍ കേരളാ പോലീസിന്റെ ഫേസ്ബുക്ക് പേജിലേക്ക് ദുരന്തത്തിന്റെ അപ്ഡേഷനുകള്‍ ജനങ്ങളില്‍ നിന്ന് അപ്പപ്പോള്‍ ലഭിച്ചു തുടങ്ങിയത് ഈ സ്വീകാര്യതകൊണ്ടാണ്. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലായതോടെ സോഷ്യല്‍ മീഡിയ സെല്‍ നോഡല്‍ ഓഫീസര്‍ ഐ.ജി മനോജ് എബ്രഹാം സോഷ്യല്‍ മീഡിയ സെല്ലിലെ ഉദ്യോഗസ്ഥര്‍ എല്ലാവരോടും 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാകാനുള്ള…

Read More

ഇനി പോലീസിനെ സാറേ… എന്നു വിളിക്കേണ്ട പകരം പോലീസുകാരെക്കൊണ്ട് വിളിപ്പിക്കാം ! ജനങ്ങളെ കേരളാപോലീസ് ഇനി അഭിസംബോധന ചെയ്യുന്നത് സാര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ…

……മോനേ…എന്ന് പോലീസ് ഇനി ആരെയും വിളിക്കില്ല. ജനങ്ങളോടും കുറ്റവാളികളോടുമുള്ള പെരുമാറ്റത്തില്‍ കാതലായ മാറ്റത്തിനൊരുങ്ങി കേരളാ പോലീസ്. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. ‘ജനങ്ങളെ ഇനി ഞങ്ങള്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂ. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. പെറ്റിക്കേസില്‍ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തില്‍ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉപേക്ഷിക്കും. ഇതിലൂടെ, കേരള പൊലീസിന്റെ അന്തസ്സുയര്‍ത്തി സമൂഹത്തിന്റെ വിശ്വാസവും അംഗീകാരവും നേടും.’ പ്രമേയത്തിലെ വരികളാണിവ. എഎസ്ഐ മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സംഘടന. നീതിതേടി പോലീസ് സ്റ്റേഷനില്‍ എത്തുന്നവരോട് രാഷ്ട്രീയത്തിന്റെയും സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ വിവേചനം കാണിക്കരുത്. മികവില്‍ കേരള പോലീസ് മുന്നിലാണെങ്കിലും പെരുമാറ്റത്തില്‍ മാറ്റം വേണം. ഔദ്യോഗിക കൃത്യ നിര്‍വഹണത്തിനിടെ നാം ഇടപെടുന്നത് ശത്രുക്കളോടല്ല, ഇന്ത്യന്‍…

Read More