കോട്ടയം: കോണ്‍ഗ്രസിന്റെ പുനഃസംഘടന പ്രവര്‍ത്തനങ്ങളുടെ ചര്‍ച്ചകള്‍ ആരംഭിച്ചതോടെ ജില്ലയില്‍ ഡിസിസി നേതൃത്വം പിടിക്കാന്‍ ചരടുവലികള്‍ ശക്തമായി. സംസ്ഥാന തലത്തില്‍ അഞ്ചു ഡിസിസി പ്രസിഡന്റുമാരെ മാറ്റാന്‍ കെപിസിസി തലത്തില്‍ ധാരണയായതില്‍ കോട്ടയവുമുണ്ട്. കോട്ടയത്തിനു പുറമേ ആലപ്പുഴ, ഇടുക്കി, തൃശൂര്‍, തിരുവനന്തപുരം ഡിസിഡികളിലും പ്രസിഡന്റുമാര്‍ മാറും. കോട്ടയത്തെ ഡിസിസി പ്രസിഡന്റിനെ മാറ്റാന്‍ തത്വത്തില്‍ ധാരണയായതോടെ അധ്യക്ഷപദവിയിലേക്കുള്ള ചരടുവലികള്‍ ശക്തമായിരിക്കുകയാണ്. എ ഗ്രൂപ്പിനും ഉമ്മന്‍ ചാണ്ടിക്കും സര്‍വാധിപത്യമുണ്ടായിരുന്ന ജില്ലയില്‍ ഇപ്പോള്‍ എ ഗ്രൂപ്പ് രണ്ടു തട്ടിലാണ്. കെപിസിസി അധ്യക്ഷനെ അനുകൂലിക്കുന്ന വിഭാഗവും കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന വിഭാഗവും ജില്ലയില്‍ ശക്തമാണ്. ഈ ഗ്രൂപ്പുകളെല്ലാം തങ്ങളുടെ ആളെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. ക്രൈസ്തവ വിഭാഗത്തിനു നിര്‍ണായക ശക്തിയുള്ള ജില്ലയില്‍ ഈ വിഭാഗത്തില്‍നിന്നൊരാള്‍ പ്രസിഡന്റാകണമെന്ന അഭിപ്രായം കെപിസിസിക്കുമുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നേതൃത്വം നല്കുന്ന എ ഗ്രൂപ്പ് യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍…
Read MoreTag: kottayam dcc
കൈവിട്ടുപോകുന്ന പോസ്റ്റര്‍ വിവാദം; കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുടെ മുതുകിന് കരിങ്കല്ലിനിടിച്ച് ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന്
കോട്ടയം: പോസ്റ്റര്‍ വിവാദം ഒഴിയാബാധയായ കോട്ടയം ഡിസിസിയില്‍ പുതിയ പോസ്റ്റര്‍ വിവാദത്തിനിടെ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിക്ക് മര്‍ദനം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാറിനാണ് മര്‍ദനമേറ്റത്. കല്ലുകൊണ്ടുള്ള ഇടിയില്‍ പരിക്കേറ്റ മനുകുമാറിനെ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസിസി ഓഫീസ് സെക്രട്ടറി ലിബിന് ഐസക്കാണ് മര്‍ദിച്ചതെന്ന് മനുകുമാര്‍ പോലീസില്‍ പരാതി നല്കി.ഇന്നലെ ഉച്ചയോടെ കോട്ടയം ലോഗോസ് സെന്ററിന് സമീപമാണ് സംഭവം. യൂത്ത് കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്റ്റേഷന് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഉണ്ടായ കേസില്‍ വക്കാലത്ത് ഒപ്പിടാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്തു കുര്യന് ജോയിക്കൊപ്പം എത്തിയ മനുകുമാര്‍ ഒപ്പിട്ട് മടങ്ങുന്നതിനിടെ ലിബിന് കല്ലുകൊണ്ടു പുറത്തിന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി. വിവാദമായത് ഉമ്മൻ ചാണ്ടിയുടെ ചിത്രം ഒഴിവാക്കിയത് ഇന്നലെ ഡിസിസി കോരുത്തോട് നടത്തിയ ബഫര്‍ സോണ്‍ വിരുദ്ധ സമരത്തിന്റെ പോസ്റ്ററിന്റെ പേരിലുണ്ടായ വിവാദമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഡിസിസി…
Read More