വെറും രണ്ടു മിനിറ്റിനുള്ളില്‍ ഒരു കുപ്പി മദ്യം കുടിച്ചു ! മത്സരത്തിനിടെ യുവാവിന് ദാരുണാന്ത്യം…

വെറും രണ്ടു മിനിറ്റില്‍ ഒരു കുപ്പി മദ്യം അകത്താക്കിയ യുവാവിന് ദാരുണാന്ത്യം.യേഗര്‍ മൈസ്റ്ററിന്റെ ഒരു കുപ്പി മദ്യം മുഴുവന്‍ ഒറ്റയ്ക്ക് കുടിച്ച യുവാവാണ് മരിച്ചത്. രണ്ട് മിനിറ്റില്‍ ദക്ഷിണാഫ്രിക്കയിലെ ലിംപോപോയില്‍ നടന്ന മദ്യപാന മത്സരത്തിലാണ് സംഭവം.35 ശതമാനം സ്പിരിറ്റാണ് യുവാവിന്റെയുള്ളില്‍ എത്തിയത്. കുപ്പിയിലെ മുഴുവന്‍ മദ്യവും കുടിച്ച് കഴിഞ്ഞ ഉടന്‍ തന്നെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഷംബെയിലെ ഒരു മദ്യവില്‍പന ശാലയിലായിരുന്നു മദ്യപാന മത്സരം നടന്നത്. ഒരു കുപ്പി യേഗര്‍ മൈസ്റ്റര്‍ ഏറ്റവും വേഗത്തില്‍ കുടിക്കുകയെന്നതായിരുന്നു മത്സരം. 200 റാന്‍ഡ് (ഏകദേശം 937 രൂപ) ആയിരുന്നു സമ്മാന തുക പ്രഖ്യാപിച്ചിരുന്നത്. ഒരു മണിക്കൂറില്‍ ഒരാളുടെ ശരീരത്തിന് വെറും ഒരു യൂണിറ്റ് (10 മില്ലി ലിറ്റര്‍) മദ്യം മാത്രമാണ് പ്രൊസസ് ചെയ്യാനാകുന്നത്. ചിലരില്‍ ഇത് കുറവായിരിക്കുമെന്നും ആല്‍ക്കഹോള്‍ എജ്യുക്കേഷന്‍ ചാരിറ്റി…

Read More

മാഹിയില്‍ നിന്ന് മദ്യം കടത്തിയ യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍ ! ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍…

മാഹിയില്‍ നിന്ന് അനധികൃതമായി മദ്യം കടത്തിയ കേസില്‍ യുവ സംഗീത സംവിധായകന്‍ അറസ്റ്റില്‍. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ശരത് മോഹനാണ് പയ്യോളി പോലീസിന്റെ പിടിയിലായത്. ഉന്നതരുമായി ബന്ധമുണ്ടെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ നിരവധി കേസുകളില്‍ പ്രതിയാണ് ശരത്ത്. ഗവര്‍ണര്‍, മന്ത്രിമാര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് ശരത്തിനെതിരെ ഏഴ് കേസുകള്‍ ഉണ്ടെന്നും പോലീസ് പറഞ്ഞു. കൂടാതെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം സ്ഥാപിക്കാനും ശ്രമം നടത്തിയിരുന്നതായും പോലീസ് പറയുന്നു. ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നല്‍കാമെന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ ഹൈക്കോടതി വിജിലന്‍സിന്റെ അന്വേഷണവും ഇയാള്‍ക്കെതിരേ നടക്കുന്നുണ്ട്. 2013ല്‍ മാഹി മദ്യം കൈവശം വെച്ച കേസില്‍ ജാമ്യം ലഭിച്ച ശേഷം ഹാജരാകാതിരുന്ന പ്രതിയെ ഇപ്പോള്‍ വാറന്റ് പുറപ്പെടുവിച്ചതോടെയാണ് പയ്യോളി പോലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്.

Read More

അച്ചന്‍കോവിലാര്‍ തീരത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് 553 കുപ്പി വിദേശ മദ്യം ! സംസ്ഥാനത്ത് പൂട്ടിയ 68 മദ്യശാലകളും തുറക്കും…

അച്ചന്‍കോവിലാറിന്റെ തീരത്തു നിന്ന് 553 കുപ്പി വിദേശമദ്യം എക്‌സൈസ് സംഘം പിടിച്ചെടുത്തു.അച്ചന്‍കോവിലാറിന് തീരത്തായി ഒമ്പത് പ്ലാസ്റ്റിക് ചാക്കിനുള്ളില്‍ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു മദ്യം . രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ത്തികപള്ളി എക്‌സ്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ് രാധാകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഈ മദ്യക്കുപ്പികള്‍ എങ്ങനെ അവിടെയെത്തി എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. യുഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് സംസ്ഥാനത്തെ അടച്ചു പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പൂട്ടിയതും നാട്ടുകാരുടെ പ്രതിഷേധം കാരണം ദേശീയപാതയോരത്ത് നിന്നും മാറ്റിയതുമായ മദ്യവില്‍പനശാലകളാണ് വീണ്ടും തുറക്കുന്നത്. 68 മദ്യശാലകളാണ് നേരത്തെ അടച്ചുപൂട്ടിയത്. സംസ്ഥാന സര്‍ക്കാരിന്റെ ‘മദ്യവര്‍ജനനയ’ത്തിന്റെ ഭാഗമായാണ് മദ്യശാലകള്‍ വീണ്ടും തുറക്കുന്നത്. തിക്കും തിരക്കും ഒഴിവാക്കാന്‍ പൂട്ടിയ ഔട്ട് ലൈറ്റുകള്‍ പ്രീമീയം ഔട്ട്‌ലെറ്റുകളാക്കി തുറക്കാന്‍ ബെവ്‌കോ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്. പൂട്ടിയ ഔട്ട്‌ലെറ്റുകള്‍ക്ക് ലൈസന്‍സ്…

Read More

ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് കയറിച്ചെന്നത് നവദമ്പതികളുടെ മുറിയിലേക്ക് ! പുതിയ വിവാദം ഇങ്ങനെ…

ഹോട്ടലില്‍ മദ്യം തിരഞ്ഞെത്തിയ പോലീസ് അനുമതിയില്ലാതെ നവദമ്പതിമാരുടെ മുറിയിലേക്ക് കടന്നു ചെന്നത് വിവാദമാകുന്നു. മദ്യനിരോധന നിയമം ലംഘിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിന്റെ ഭാഗമായാണ് പോലീസ് ഹോട്ടലിലെത്തിയത്. നവദമ്പതികളുടെ മുറിയിലേക്ക് വനിതാ പോലീസ് ഉദ്യോഗസ്ഥരില്ലാതെ കടന്നു ചെന്ന പോലീസ് നടപടിയെ ചോദ്യം ചെയ്ത് നിരവധിയാളുകളാണ് രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പ്രതിപക്ഷം വിഷയം ഏറ്റെടുത്തു. മുന്‍മുഖ്യമന്ത്രി റാബ്‌റി ദേവി അടക്കമുള്ളവര്‍ വീഡിയോ പങ്കുവച്ച് രോഷം വ്യക്തമാക്കി. വ്യാജ മദ്യത്തിന്റെ ഒഴുക്ക് തടയുന്നതിനു പകരം പാവങ്ങളുടെ സ്വകാര്യതയിലേക്ക് വരെ കടന്നുകയറുകയാണ് പോലീസ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഹോട്ടലില്‍ കയറിയ പോലീസ്, ദമ്പതികളുടെ വസ്ത്രങ്ങള്‍ അടക്കം വാരി പുറത്തിട്ട് പരിശോധിച്ചുവെന്നാണ് ഉയരുന്ന ആരോപണം. ബിഹാറില്‍ അടുത്തിടെ നടന്ന വിഷമദ്യ ദുരന്തം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിന് പിന്നാലെ കര്‍ശന പരിശോധനകളാണ് സംസ്ഥാനത്ത് നടക്കുന്നത്. ഹോട്ടലുകള്‍, പൊതു ഇടങ്ങള്‍, ഭക്ഷണ ശാലകള്‍…

Read More

പാലായിൽ ലോറിയിൽ കടത്തിയ വിദേശമദ്യം പിടികൂടി! തെരഞ്ഞെടുപ്പ് ഫലം ലക്ഷ്യമിട്ട് മദ്യം ഒഴുക്കാൻ നീക്കം സജീവം…

പാലാ: ലോറിയിൽ കടത്തിയ നൂറിലധികം കേസ് വിദേശ മദ്യം പിടിച്ചെടുത്തു. ഇന്നു രാവിലെ എട്ടിന് പാലാ ഏറ്റുമാനൂർ റൂട്ടിൽ അരുണാപുരത്തു നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടിച്ചെടുത്തത്. കോട്ടയം ജില്ലാ പോലീസ് ചീഫ് ഡി. ശില്പയ്ക്കു ലഭിച്ച രഹസ്യം വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പാലാ പോലീസിനു നൽകിയ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന. ലോറിയിൽ കേസുകളിലായി അടുക്കിവെച്ചിരുന്ന നിലയിലായിരുന്നു മദ്യം കടത്തിയത്. ലോറിയിലുണ്ടായിരുന്ന രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരത്തുനിന്നും പാലായിലേക്കു കൊണ്ടുവന്നതാണെന്നാണ് ഇവർ പോലീസിനു നൽകിയ മൊഴി. പോലീസ് ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദാംശങ്ങൾ പുറത്തു വിട്ടട്ടില്ല. കോവിഡ് നിയന്ത്രണത്തിന്‍റെ ഭാഗമായി മദ്യ വില്പന ശാലകളെല്ലാം അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പു ഫലം വരാനിരിക്കെ ജില്ലയിലേക്കു അനധികൃതമായി മദ്യം കടത്തുന്നുണ്ടെന്നുള്ള വിവരത്തെ തുടർന്നായിരുന്നു പരിശോധന.

Read More

ഈ എലികള്‍ ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും ! സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി കുടിച്ചു തീര്‍ത്തെന്ന് പോലീസുകാര്‍; ഒടുവില്‍ വമ്പന്‍ ട്വിസ്റ്റും…

എലി മദ്യം കുടിക്കുമോ ? കുടിക്കും എന്നാണ് ഉത്തര്‍ പ്രദേശിലെ ഒരു കൂട്ടം പോലീസുകാര്‍ പറയുന്നത്. ഉത്തര്‍പ്രദേശില്‍ പിടിച്ചെടുത്ത അനധികൃത മദ്യം കാണാതായ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വന്നതോടെയാണ് എലികളുടെ നിരപരാധിത്വം തെളിഞ്ഞത്. 35 ലക്ഷം വിലവരുന്ന 1400 കാര്‍ട്ടണ്‍ മദ്യം എലി ‘കുടിച്ചുതീര്‍ത്തു’ എന്നാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്ന പൊലീസുകാര്‍ വച്ചു കാച്ചിയത്. എന്നാല്‍ മദ്യം നിയമവിരുദ്ധമായി വിറ്റു എന്ന് ഉന്നതതല അന്വേഷണത്തില്‍ തെളിഞ്ഞു. സംഭവത്തില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അടക്കം രണ്ടു പേരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ആഗ്രയിലെ കോട്വാലി പൊലീസ് സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ സ്ട്രോങ്റൂമില്‍ സൂക്ഷിച്ചിരുന്ന മദ്യമാണ് കാണാതായത്. 1459 കാര്‍ട്ടണ്‍ മദ്യമാണ് ഒരു സുപ്രഭാതത്തില്‍ കാണാതായത്. പ്ലാസ്റ്റിക് കാന്‍ കരണ്ട് തിന്നും ഗ്ലാസ് കുപ്പികള്‍ തകര്‍ത്തും എലികളാണ് ഇത് നശിപ്പിച്ചതെന്നാണ് സുരക്ഷയ്ക്കായി നിര്‍ത്തിയിരുന്ന പൊലീസുകാര്‍…

Read More

സാനിറ്റൈസറിന് അടിമകളാകുന്നവരുടെ എണ്ണം കൂടുന്നു ! കുടിക്കുന്നത് വെള്ളത്തിലും ശീതളപാനീയത്തിലും നേര്‍പ്പിച്ച്; പലയിടത്തും സാനിറ്റൈസര്‍ പാര്‍ട്ടിയും…

മദ്യം കിട്ടായതായതോടെ പലരും സാനിറ്റൈസറിന് അടിമയായെന്ന് ആന്ധ്രാപോലീസ്‌. ഇതിനോടകം 235 പേരാണ് സാനിറ്റൈസറിന് അടിമപ്പെട്ടതായി കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച കഴിഞ്ഞയാഴ്ച സാനിറ്റൈസര്‍ കുടിച്ച് കുറിച്ചേട് മണ്ഡലില്‍ 16 പേര്‍ മരണമടഞ്ഞ സംഭവത്തിന് പിന്നാലെയാണ് നടന്ന അന്വേഷണത്തിലാണ് പോലീസ് സാനിറ്റൈസറിന് അടിമപ്പെട്ട ഇത്രയും പേരെ കണ്ടെത്തിയത്. കൂടുതല്‍ പേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍. ഇത്തരക്കാരെ കണ്ടെത്തി ഇപ്പോള്‍ കൗണ്‍സിലിംഗ് നല്‍കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരിക്കുന്ന കറിച്ചേട്, ദര്‍സി, വിനുകോണ്ട മണ്ഡലങ്ങളിലാണ് കൂടുതല്‍ പേര്‍. ഈ പ്രദേശങ്ങളിലെ മദ്യശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ഇതോടെ മദ്യം കിട്ടാതെ വലഞ്ഞവരാണ് സാനിറ്റൈസറില്‍ പകരം ഉപായം കണ്ടെത്തിയിരിക്കുന്നത്. ഇവിടെ അനേകരാണ് മദ്യത്തില്‍ നിന്നും സാനിറ്റൈസറിലേക്ക് എത്തിയിരിക്കുന്നത്. മൂന്ന് മണ്ഡലത്തിലും പോലീസ് വീടുവീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തുകയാണ്. ഇവിടെ നിന്നും ഉപയോഗിച്ചതും അല്ലാത്തതുമായ അനേകം ബോട്ടിലുകളാണ് കഴിഞ്ഞ ദിവസം പോലീസ് കണ്ടെത്തിയിരിക്കുന്നത്. അനേകം മദ്യപാനികള്‍ ഉള്ള ഈ…

Read More

ഭക്ഷണപ്പൊതികള്‍ക്കൊപ്പം പാന്‍മസാലകളും മദ്യക്കുപ്പികളും ! കോവിഡ് കേന്ദ്രത്തില്‍ അഴിഞ്ഞാടി രോഗികള്‍; ആരോഗ്യവകുപ്പ് അധികൃതര്‍ക്കെതിരേ വിളിച്ചത് നല്ല പുളിച്ചതെറി; ഒപ്പം എല്ലാവര്‍ക്കും കോവിഡ് പടര്‍ത്തുമെന്ന ഭീഷണിയും…

കോവിഡ് ചികിത്സാകേന്ദ്രത്തിലേക്ക് ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പം ലഹരിവസ്തുക്കളും കടത്താനുള്ള ശ്രമം പിടികൂടി. ലഹരി കിട്ടാതായതോടെ പലരും അക്രമാസക്തരാവുകയും ചെയ്തു. കൊല്ലം ആദിശനല്ലൂര്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലാണ് ലഹരി കിട്ടാതായതോടെ രോഗികള്‍ അഴിഞ്ഞാടിയത്. പുറത്തു നിന്നും എത്തിക്കുന്ന ഭക്ഷണപ്പൊതികളില്‍ ഒളിച്ച് ലഹരി കടത്താനുള്ള ശ്രമം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിക്കുകയായിരുന്നു. പഴത്തിനുള്ളില്‍ പാന്‍പരാഗ് അടക്കമുള്ള ലഹരിവസ്തുക്കള്‍ നിറച്ചും ഭക്ഷണപ്പൊതികള്‍ക്കൊപ്പം മദ്യക്കുപ്പികള്‍ ഒളിപ്പിച്ചുമാണ് കടത്താന്‍ ശ്രമിച്ചത്. എന്നാല്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഭക്ഷണപ്പൊതികള്‍ പരിശോധിച്ചതോടെ മദ്യവും മറ്റ് ലഹരിവസ്തുക്കളും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കില്ലെന്നും അറിയിച്ചു. ഇതോടെയാണ് ചികിത്സയിലുള്ള കോവിഡ് രോഗികളില്‍ ചിലര്‍ മുറിയില്‍നിന്ന് പുറത്തിറങ്ങി ബഹളംവെച്ചത്. കെട്ടിടത്തില്‍ നിന്ന് പുറത്തിറങ്ങിയ രോഗികള്‍ ആരോഗ്യപ്രവര്‍ത്തകരെ പച്ചത്തെറി വിളിക്കുകയായിരുന്നു. എല്ലാവര്‍ക്കും കോവിഡ് പടര്‍ത്തുമെന്നും ഭീഷണിപ്പെടുത്തി. രോഗികളുടെ ഭീഷണിയും തെറിവിളിയും മണിക്കൂറുകളോളം നീണ്ടുനിന്നെന്നാണ് വിവരം. സംഭവം വിവാദമായതോടെ ജില്ലയിലെ കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പുറത്തുനിന്ന് ഭക്ഷണം എത്തിക്കുന്നത്…

Read More

കോവിഡ് നിയന്ത്രണത്തില്‍പ്പെട്ട് ശ്വാസം മുട്ടിയിരുന്നവര്‍ ഇന്ന് തെരുവുകളെ പൂരപ്പറമ്പാക്കുന്നു ! നിശാപാര്‍ട്ടികള്‍ കൊഴുക്കുമ്പോള്‍ മദിച്ചുല്ലസിച്ച് ബ്രിട്ടീഷ് ജനത; ബ്രിട്ടനില്‍ വീണ്ടും കോവിഡ് പിടിമുറുക്കുമോ ?

കോവിഡ് നിയന്ത്രണങ്ങളില്‍ നിന്ന് മുക്തരായതോടെ ആഘോഷത്തിമിര്‍പ്പിലാണ് ബ്രിട്ടീഷ് ജനത.അടച്ചിട്ടിരുന്ന ബാറുകളും പബ്ബുകളുമെല്ലാം തുറന്നതോടെ ജനങ്ങള്‍ തെരുവുകളിലേക്ക് ഒഴുകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. ലോക്ക്ഡൗണ്‍ പിന്‍വലിച്ച ആദ്യ ദിവസം തന്നെ സാമൂഹിക അകലം പാലിക്കല്‍ നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍ പറന്നു. ലോക്ക്ഡൗണിന് ശേഷമുള്ള ആദ്യ വീക്കെന്‍ഡ് ആസ്വദിക്കാന്‍ എത്തിയ ഇംഗ്ലീഷുകാര്‍ യാതൊരു വിധ സാമൂഹിക അകലവും പാലിക്കാതെയാണ് മദിച്ചുല്ലസിച്ചത്. ഇന്നലെ ഒരു ദിവസം മാത്രം രാജ്യത്തെ 23,000 പബ്ബുകളിലായി 15 മില്ല്യണ്‍ പൗണ്ടിന്റെ കച്ചവടം നടന്നിട്ടുണ്ടാകാമെന്നാണ് സാമ്പത്തിക വിദഗ്ദര്‍ കണക്ക് കൂട്ടുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ നഷ്ടം നികത്താന്‍ വെതെര്‍സ്പൂണ്‍സ് ഉള്‍പ്പടെയുള്ള പബ്ബുകള്‍ മദ്യത്തിനും ബിയറിനുമൊക്കെ വിലയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അതൊന്നും പബ്ബുകളിലേക്കുള്ള ഒഴുക്കിനെ തീരെ ബാധിച്ചില്ല. കേംബ്രിഡ്ജിലെ റീഗലില്‍ ഒരു മണിക്കൂര്‍ വരെ കാത്തുനിന്നിട്ടാണ് പലര്‍ക്കും പബ്ബിനകത്തേക്ക് കടക്കുവാന്‍ കഴിഞ്ഞത്. നിരവധി ആളുകള്‍ക്ക് നേരെ കേസുകളുമെടുത്തിട്ടുണ്ട്. മദ്യപിച്ച്…

Read More

നിരീക്ഷണ കേന്ദ്രത്തില്‍ ഇരുന്ന് മദ്യപിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ! കയറില്‍ തൂക്കി കുപ്പി നല്‍കിയവരും കുടുങ്ങി; സംഭവം അടൂരില്‍…

ക്വാറന്റൈനില്‍ കഴിയവെ മദ്യപിച്ച് ബഹളമുണ്ടാക്കിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ദുബായില്‍നിന്ന് എത്തി നിരീക്ഷണകേന്ദ്രത്തില്‍ കഴിഞ്ഞ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് നിരീക്ഷണ കേന്ദ്രത്തിലേക്ക് മദ്യക്കുപ്പികള്‍ എത്തിച്ചുനല്‍കിയ രണ്ട് സുഹൃത്തുക്കളോട് നിരീക്ഷണത്തിലിരിക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ക്വാറന്റൈനില്‍ കഴിഞ്ഞ ആള്‍ക്ക് മദ്യം നല്‍കിയത് കിളിവയല്‍, കുളക്കട സ്വദേശികളാണെന്ന് പൊലീസിനു നേരത്തെ വിവരം ലഭിച്ചിരുന്നു. ക്വാറന്റൈനിലുള്ള ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ മദ്യക്കുപ്പികള്‍ എത്തിച്ചവരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ അടൂര്‍ എസ്ഐ അറിയിക്കുകയായിരുന്നു. മദ്യം കൈമാറാന്‍ ഉപയോഗിച്ച കയറിലോ കവറിലോ കോവിഡ് രോഗി സ്പര്‍ശിച്ചിട്ടുണ്ടാകാം എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ദിവസം ദുബായില്‍ നിന്ന് എത്തിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുമ്പ് നിരീക്ഷണ കേന്ദ്രത്തില്‍ യുവാവ് മദ്യപിച്ച് ബഹളംവയ്ക്കുകയും മണിക്കൂറുകളോളം ഒരു മുറിയില്‍ കയറി വാതില്‍ അടച്ചിരിക്കുകയും ചെയ്തിരുന്നു. പിന്നീട് ജനപ്രതിനിധികളും പൊലീസും ചേര്‍ന്ന് ഇയാളെ അനുനയിപ്പിച്ച്…

Read More