ബ്യൂട്ടീഷന്‍ ജോലിക്ക് ഗള്‍ഫിലെത്തിയ 22കാരിയെ കൊണ്ടു പോയത് ലൈംഗികവൃത്തിക്ക്; 59 ദിവസത്തിനിടെ നൂറിലേറെ ആളുകള്‍ക്ക് കാഴ്ചവച്ചു; പിമ്പിന് രണ്ടു ലക്ഷം നല്‍കി സെക്‌സ് റാക്കറ്റിന്റെ പിടിയില്‍ നിന്നു രക്ഷപ്പെട്ട യുവതിയുടെ കഥ…

കൊച്ചി: ഗള്‍ഫ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പല പെണ്‍വാണിഭസംഘങ്ങളുടെയും നടത്തിപ്പുകാര്‍ മലയാളികളാണെന്നത് പരസ്യമായ രഹസ്യമാണ്. പ്രധാനമായും യുഎഇ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ധാരാളം മലയാളി പെണ്‍കുട്ടികളാണ് ഇത്തരക്കാരുടെ ചതിക്കുഴിയില്‍ പെട്ട് വിദേശത്തെത്തി നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് വലിച്ചെറിയപ്പെടുന്നത്. ഇതിനു വേണ്ടി പ്രത്യേക മനുഷക്കടത്ത് സംഘങ്ങള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. വെളിപ്പെടുത്തലുമായി പല യുവതികളും രംഗത്തുവന്നെങ്കിലും പോലീസ് ഈ വിഷയങ്ങളെ വേണ്ടത്ര ഗൗരവത്തോടെ സമീപിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ബ്യൂട്ടീഷന്‍ ജോലിക്കെന്നും മറ്റും പറഞ്ഞാണ് ഇവരെ വലയിലാക്കുന്നത്. എന്നാല്‍ ഗള്‍ഫിലെത്തിയാല്‍ കഥമാറും. വിമാനത്താവളത്തില്‍ നിന്ന് നേരെ പെണ്‍വാണിഭകേന്ദ്രങ്ങളിലേക്ക്. പിന്നെ പുറംലോകം കാണില്ല. ഭീഷണിപ്പെടുത്തിയാണ് പലരെയും ലൈംഗികവൃത്തിയിലേക്ക് തള്ളിവിടുന്നത്. എതിര്‍ക്കാന്‍ ശ്രമിക്കുന്നവരെ ക്രൂരമായി പീഡിപ്പിക്കും. ഇത്തരത്തില്‍ പെണ്‍വാണിഭസംഘത്തിന്റെ പിടിയില്‍ അകപ്പെട്ട ശേഷം രക്ഷപ്പെട്ട കഥയാണ് കൊച്ചി സ്വദേശിനിയായ യുവതിയ്ക്ക് പറയാനുള്ളത്. ബ്യൂട്ടീഷന്‍ ജോലിക്കെന്നു പറഞ്ഞാണ് 22കാരിയെ ബഹ്‌റിനിലെത്തിച്ചത്. എന്നാല്‍ പെണ്‍കുട്ടിയെ കൊണ്ടുപോയതാവട്ടെ പെണ്‍വാണിഭ കേന്ദ്രത്തിലേക്കും. രക്ഷപെടാന്‍…

Read More