ഉത്തരകൊറിയ ബാലസ്റ്റിക് മിസൈല്‍ റഷ്യയിലേക്ക് തൊടുത്തു, റഷ്യയെ ലക്ഷ്യമാക്കി തൊടുത്തത് ഒന്നിലേറെ മിസൈലുകള്‍, ഞെട്ടിയ പുടിന്‍ രാജ്യത്ത് അലര്‍ട്ട് പ്രഖ്യാപിച്ചു, റഷ്യന്‍ സൈന്യം കൊറിയന്‍ അതിര്‍ത്തിയില്‍

ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത് ഓസ്‌ട്രേലിയന്‍ വാര്‍ത്ത ഏജന്‍സിയാണ്. കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ നടത്തിയ മിസൈല്‍ പരീക്ഷണത്തിലാണ് കിം ജോംഗ് ഉന്നിന്റെ ഉത്തരകൊറിയ വല്ലാത്ത സാഹസം കാണിച്ചതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ പറയുന്നത്. സംഭവത്തെത്തുടര്‍ന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ അടിയന്തര യോഗം വിളിക്കുകയും രാജ്യത്ത് എയര്‍ അലേര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തു. ഉത്തരകൊറിയയോട് അത്ര വലിയ വിരോധം കാത്തു സൂക്ഷിക്കാതിരുന്ന റഷ്യ ഈ സംഭവത്തോടെ നിലപാട് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. കൊറിയന്‍ ഭീഷണി നേരിടാന്‍ അമേരിക്കയ്‌ക്കൊപ്പം ചേരുമെന്ന് മാധ്യമറിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങളുടെ മിസൈല്‍ പ്രഹരപരിധിയില്‍ റഷ്യ ഉള്‍പ്പെടുമോ എന്നറിയാനുള്ള പരീക്ഷണമായിരുന്നു ഉത്തര കൊറിയ നടത്തിയിരുന്നത്. എന്നാല്‍ മിസൈല്‍ റഷ്യ ലക്ഷ്യമാക്കി നീങ്ങിയതോടെ അബദ്ധം മനസിലാക്കിയ കൊറിയക്കാര്‍ മിസൈല്‍ തകര്‍ക്കുകയായിരുന്നു. 48 കിലോമീറ്റര്‍ സഞ്ചരിച്ചതിനു ശേഷമാണ് മിസൈല്‍ തകര്‍ത്തത്. ഉത്തര കൊറിയന്‍ ഭാഗത്തു തന്നെയാണ് മിസൈല്‍ തകര്‍ന്നു വീണത്. റഷ്യന്‍ തുറമുഖത്തോ, മറ്റു…

Read More

കേട്ടറിഞ്ഞതെല്ലാം പച്ചക്കള്ളം; ഉത്തര കൊറിയ ഒരു ഭീകര രാഷ്ട്രമൊന്നുമല്ലെന്ന് അവിടം സന്ദര്‍ശിച്ച ബ്ലോഗറുടെ വെളിപ്പെടുത്തല്‍; ഉത്തരകൊറിയന്‍ യാത്രയുടെ വീഡിയോ വൈറല്‍

ഉത്തരകൊറിയയെക്കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി വലിയ ബന്ധമൊന്നുമില്ലെന്ന് ട്രാവല്‍ ബ്ലോഗറായ ബിന്‍സ്കിയുടെ വെളിപ്പെടുത്തല്‍. കരയ്ക്കിരുന്നുള്ള വള്ളം തുഴയല്‍ എന്നു പറഞ്ഞ് വെറുതേയങ്ങ് തള്ളിക്കളയാന്‍ പറ്റില്ലിത് കാരണം ഉത്തര കൊറിയയില്‍ പോയി താമസിച്ചതിനു ശേഷമാണ് ബിന്‍സ്കി ഇക്കാര്യം പറയുന്നത്. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോങ്‌യാങിലേക്ക് ഈ വര്‍ഷം നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്ന വിഡിയോ അദ്ദേഹം യുട്യൂബിലും ഫെയ്‌സ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ ഹിറ്റായി എന്നത് മറ്റൊരു പ്രത്യേകത. കേട്ടറിവു മാത്രമുണ്ടായിരുന്ന ഉത്തര കൊറിയയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ചെറുതല്ലാത്ത ആശങ്കകളുണ്ടായിരുന്നെന്ന് ബിന്‍സ്കി തന്നെ തുറന്നു സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ അറിയിച്ചത് പ്രകാരം കര്‍ശനനിയമങ്ങളെല്ലാം പാലിച്ചാണ് യാത്ര നടത്തിയത്. അതിനാല്‍ തന്നെ തന്റെ യാത്രാനുഭവത്തിന്റെ സത്യസന്ധമായ വിവരണമാണ് നല്‍കുന്നതെന്നാണ് ബിന്‍സ്കി പറയുന്നത്. ഉത്തരകൊറിയയിലേക്കുള്ള വിനോദ സഞ്ചാരങ്ങളെല്ലാം നേരത്തെ വ്യക്തമായി ആസൂത്രണം ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം…

Read More

ഹിറ്റ്‌ലര്‍ എത്രയോ ഭേദം! മലമടക്കുകളിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അരങ്ങേറുന്നത് നരകപീഡനം; ഉത്തരകൊറിയയില്‍ നിന്നു രക്ഷപ്പെട്ട വനിതാ ജയില്‍ വാര്‍ഡന്റെ ഞെട്ടിപ്പിക്കുന്ന വാക്കുകള്‍

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ ലോകം കരുതുന്നതിലും ക്രൂരനായ മനുഷ്യന്‍. ഉത്തരകൊറിയയിലെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ധ്വംസനങ്ങളെന്നു വെളിപ്പെടുത്തി മുന്‍ ഉത്തര കൊറിയന്‍ ജയില്‍ വാര്‍ഡനായ ലിം ഹേജിനാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ക്രൂരതയുടെ കാര്യത്തില്‍ സാക്ഷാല്‍ ഹിറ്റ്‌ലര്‍ പോലും കിമ്മിന് ഒരു പടി താഴെയേ നില്‍ക്കുവെന്ന്് യാഥാര്‍ഥ്യമാണ് കിമ്മിന്റെ വെളിപ്പെടുത്തലിലൂടെ ലോകത്തിനു മുമ്പില്‍ വെളിപ്പെട്ടിരിക്കുന്നത്.ഒരു തടവുകാരന്‍ ജയില്‍ ചാടിയതിനെത്തുടര്‍ന്ന് അയാളുടെ കുടുംബത്തെ ഒന്നാകെ കൊന്നൊടുക്കിയത് തന്റെ കണ്‍മുമ്പില്‍ വച്ചാണെന്ന് ഹേജിന്‍ പറയുന്നു. പിന്നീട് അയാളെ പിടികൂടിയതിനു ശേഷം കൊന്നു കളയുകയും ചെയ്തു.ഇവിടുത്തെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരെ പട്ടിക്കിണിക്കിട്ടും ബലാത്സംഗം ചെയ്തും ആനന്ദിക്കുന്നവര്‍ ഏറെയാണെന്നും പറഞ്ഞ ഹേജിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് ലോകം ശ്രവിച്ചത്. ഉത്തരകൊറിയയിലെ രഹസ്യ ജയിലുകളില്‍ ആയിരക്കണക്കിന് തടവുകാര്‍ പട്ടിണി കിടന്ന് നരകിക്കുന്നുണ്ടെന്നാണ് ഹേജിന്‍ പറയുന്നത്. ചിലരെ ചാട്ടവാറടിയുള്‍പ്പെടെയുള്ള നരകപീഡനങ്ങള്‍ക്കിടയാക്കുമ്പോള്‍ സ്ത്രീകളെ ബലാല്‍സംഗം…

Read More

ഭീഷണി ഇങ്ങോട്ടു വേണ്ട! മൂന്നേ മൂന്നു തെര്‍മോ ന്യൂക്ലിയര്‍ ബോംബുകള്‍ മതി ഈ ലോകം അവസാനിപ്പിക്കാന്‍; കിം ലോകത്തിന്റെ അന്തകനാവുമോ ?

മൂന്നേ മൂന്നു തെര്‍മോന്യൂക്ലിയര്‍ ബോംബുകള്‍ കൊണ്ട് ഈ ലോകം അവസാനിപ്പിക്കാന്‍ തങ്ങള്‍ക്കാവുമെന്ന് ഉത്തരകൊറിയന്‍ വക്താവിന്റെ അവകാശവാദം. കിം ജോങ് ഉന്നിന്റെ കൂട്ടാളിയായ അലക്‌സാന്ദ്രോ കോ ഡി ബെനോസ് ഇന്‍ഫോബെ എന്ന വെബ്‌സൈറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തങ്ങളുടെ കൈയ്യിലുള്ള തെര്‍മോ ന്യൂക്ലിയര്‍ ആയുധങ്ങള്‍ ആണവായുധങ്ങളേക്കാള്‍ വിനാശകാരിയാണെന്നും സര്‍വവും നശിപ്പിക്കാന്‍ മൂന്നേ മൂന്ന് ബോംബുകള്‍ മതിയെന്നും ബെനോസ് പറയുന്നു. ഉത്തരകൊറിയയെ തൊടാന്‍ ഒരുത്തനും ധൈര്യപ്പെടില്ലയെന്നും ഇനി ആരെങ്കിലും ശ്രമിച്ചാല്‍ മറുപടി പറയുക തങ്ങളുടെ തോക്കുകളും മിസൈലുകളുമായിരിക്കുമെന്നും സ്‌പെയിന്‍കാരനായ ബെനോസ് പറയുന്നു. അണ്വായുധങ്ങളും തെര്‍മോ ന്യൂക്ലിയര്‍ ബോംബുകളും ഉപയോഗിക്കാന്‍ സജ്ജമായ അവസ്ഥയിലാണ്. എച്ച് ബോംബുകളും ആവശ്യം വന്നാല്‍ പ്രയോഗിക്കും’ ഇയാള്‍ പറയുന്നു. രാജ്യാന്തരതലത്തില്‍ ഉത്തരകൊറിയയുടെ വക്താവായി അറിയപ്പെടുന്നയാളാണ് അലക്സാന്ദ്രോ കോ ഡി ബെനോസ് എന്ന ഐടി കണ്‍സള്‍ട്ടന്റ്. ഉത്തരകൊറിയക്ക് വേണ്ടി പരസ്യമായി വാദിക്കുന്ന അദ്ദേഹം ടൂറിസ്റ്റ് വിസയില്‍ അവിടെ…

Read More

ലോകം നശിപ്പിക്കാനൊരുങ്ങി കിം ജോങ് ഉന്‍; പീരങ്കിപ്പടയുടെ ആക്രമണദൃശ്യങ്ങള്‍ പുറത്ത്; ലോക ജനത ഭീതിയില്‍

സോള്‍: ഏതു നിമിഷവും യുദ്ധം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന ഭീതിയുണര്‍ത്തി ഉത്തരകൊറിയ. അമേരിക്കയുടെ വിമാനവാഹിനി കപ്പല്‍ യുഎസ്സ് കാള്‍ വിന്‍സന്‍ കൊറിയന്‍ തീരത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കെ ഉത്തര കൊറിയ നടത്തിയ പീരങ്കിപ്പടയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നത് ലോകമെമ്പാടുമുള്ള ആളുകളെ ആശങ്കയിലാക്കിയിരിക്കുകയാണ്.തങ്ങളുടെ സൈനിക ശക്തി വെളിപ്പെടുത്തുന്ന വന്‍ സൈനിക റാലിയും ആയുധ മിസൈല്‍ ശേഖരണ പ്രദര്‍ശനവും തലസ്ഥാന നഗരിയില്‍ നടത്തിയതിനു പിന്നാലെയാണ് പീരങ്കിപ്പടയുടെ ആക്രമണ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ലോകത്തോട് ഏറ്റുമുട്ടാനുള്ള വമ്പന്‍ സേന രാജ്യത്തിനു സ്വന്തമാണെന്ന് കിം ജോങ് ഉന്‍ പീരങ്കിപ്പടയുടെ ആക്രമണ ദൃശ്യങ്ങളിലൂടെ തെളിയിക്കുകയാണ്. യുഎസിന്റെ യുദ്ധവാഹിനി കൊറിയന്‍ തിരത്തേയ്ക്ക് അടുത്തതോടെയാണ് വീണ്ടും ഉത്തരകൊറിയ പ്രകോപനവും സൈനികഭ്യാസവും നടത്തിയത്.’കൊറിയന്‍ പീപ്പിള്‍സ്’ ആര്‍മിയുടെ 85-ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ് സൈനികാഭ്യാസം നടത്തിയത്്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഇന്‍ സൈനികാഭ്യാസം കാണാന്‍ നേരിട്ടെത്തിയതും ലോകത്തിന്റെ ഭീതി വര്‍ധിപ്പിക്കുകയാണ്.…

Read More