എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോയെ നിയമിച്ചു; മാണി സി. കാപ്പനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ചര്‍ച്ചയില്ലെന്ന് ചാക്കോ

  തിരുവനന്തപുരം: എന്‍സിപി സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോയെ നിയമിച്ചു. ടി.പി. പീതാംബരന്‍ മാസ്റ്റര്‍ക്ക് പകരമായാണ് സംസ്ഥാന അധ്യക്ഷനായി പി.സി. ചാക്കോയെ ശരദ് പവാര്‍ നിയമിച്ചത്. കോണ്‍ഗ്രസ് വിട്ട് അടുത്തിടെയാണ് പി.സി. ചാക്കോ എന്‍സിപിയില്‍ അംഗത്വം സ്വീകരിച്ചത്. അതേസമയം, രണ്ടാം ഇടതുമുന്നണി സര്‍ക്കാരില്‍ മെച്ചപ്പെട്ട വകുപ്പാണ് എന്‍സിപിക്ക് ലഭിച്ചതെന്ന് പി.സി. ചാക്കോ പറഞ്ഞു. വനം വകുപ്പ് പ്രാധാന്യമുള്ള വകുപ്പാണെന്നും വനം വകുപ്പ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കള്‍ എന്‍സിപിയിലേക്കു വരുമെന്നും മാണി സി. കാപ്പനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നതില്‍ ചര്‍ച്ചയില്ലെന്നും പി.സി. ചാക്കോ വ്യക്തമാക്കി.

Read More

ചാക്കോയുടെ പോക്കിൽ അന്പരന്നു കോൺഗ്രസ്; കര്‍ക്കശമായ നിലപാടും കടുത്ത തീരുമാനങ്ങളും കൊണ്ടു പലരെയും ഞെട്ടിച്ച പി.സി. ചാക്കോയുടെ പടിയിറക്കവും അങ്ങനെതന്നെ….

സിജോ പൈനാടത്ത് കൊച്ചി: അരനൂറ്റാണ്ടു പിന്നിട്ട രാഷ്‌ട്രീയ ജീവിതത്തില്‍ കര്‍ക്കശമായ നിലപാടും കടുത്ത തീരുമാനങ്ങളും കൊണ്ടു പലരെയും ഞെട്ടിച്ച പി.സി. ചാക്കോ, കോണ്‍ഗ്രസിന്‍റെ പടിയിറങ്ങാനുള്ള തീരുമാനത്തിലും അതാവര്‍ത്തിക്കുന്നു. പാര്‍ട്ടിയുടെ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുമ്പോഴും സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഡല്‍ഹി രാഷ്്‌ട്രീയവുമായൊക്കെയുള്ള ഊഷ്മളമായ ബന്ധം അദ്ദേഹം മുറിച്ചുമാറ്റാനിടയില്ലെന്ന പൊതുധാരണയാണ് ഇപ്പോള്‍ തെറ്റിയത്. അതും തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കെ അദ്ദേഹത്തിന്‍റെ പരസ്യ പോർവിളി പാർട്ടിക്കു പരമാവധി പരിക്കേൽപ്പിക്കുക എന്ന തീരുമാനത്തിന്‍റെ ഭാഗമാണോയെന്നും പാർട്ടി സംശയിക്കുന്നു. ഇടഞ്ഞു നിന്ന ചാക്കോയുടെ പോക്ക് അത്ര വലിയ ഷോക്ക് ഒന്നുമില്ലെന്നു നേതാക്കൾ പറയുന്നു. അതേസമയം, പോകുന്ന പോക്കിൽ അദ്ദേഹം ഉന്നയിച്ച കാര്യങ്ങൾ പാർട്ടിയെ പ്രതിരോധത്തിൽ ആക്കുന്നതാണ്.തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജിലും യൂണിവേഴ്‌സിറ്റി കോളജിലുമുള്ള പഠന കാലഘട്ടം മുതല്‍ രാഷ്‌ട്രീയത്തിലും പൊതുപ്രവര്‍ത്തനത്തിലുണ്ട്. കെഎസ്‌യു തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്,…

Read More