ഏറ്റുമാനൂർ: പേരൂരിൽ മൂന്നു പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത. കാർ സ്റ്റാർട്ടാക്കിയ ഉടനെ അമിത വേഗം കൈവരിച്ച് വഴിയാത്രക്കാരുടെ മേൽ പാഞ്ഞുകയറുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട കാർ സയന്റിഫിക് , ഫോറൻസിക് വിഭാഗം പരിശോധനക്ക് വിധേയമാക്കിയെങ്കിലും റിപ്പോർട്ട് കിട്ടിയില്ലെന്ന് ഏറ്റുമാനൂർ എസ്എച്ച് ഒ രീഷ്മ രമേശൻ പറഞ്ഞു. മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ചിരുന്നോ എന്നറിയുന്നതിന് കാർ ഓടിച്ചിരുന്നയാളുടെ രക്തം പരിശോധനക്കായി നല്കിയിട്ടുണ്ട്. റിപ്പോർട്ട് കിട്ടിയില്ല. ഡ്രൈവറുടെ പരിക്കും സാരമുള്ളതിനാൽ വിശദമായി ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും എസ്എച്ച്ഒ വ്യക്തമാക്കി. സയന്റിഫിക് പരിശോധനാ റിപ്പോർട്ട് ലഭിച്ചാലേ ദുരൂഹത സംബന്ധിച്ച വിവരം സ്ഥിരീകരിക്കാനാവു. വഴിയരികിലൂടെ നടന്നു വന്നവർക്കു നേരേയാണ് കാർ പാഞ്ഞു കയറിയത്. വീതിയുള്ള റോഡിൽ ഇതെങ്ങനെ സംഭവിച്ചുവെന്നും വ്യക്തമല്ല. മരിച്ച മൂവരുടെയും പിന്നിൽ നിന്നാണ് ഇടിച്ചിട്ടുള്ളത്. അതിനാൽ അവർക്ക് ഓടി മാറാൻ പോലും സാധിച്ചില്ല. അപ്രതീക്ഷിതമായി പാഞ്ഞു…
Read MoreTag: peroor accident
ഏറ്റുമാനൂരിൽ കാൽനടക്കാരായ അമ്മയും രണ്ടു പുത്രിമാരും കാറിടിച്ച് മരിച്ച അപകടം; സംസ്കാരം മൂന്നിന് തെള്ളകത്ത്
ഏറ്റുമാനൂർ: കാർ പാഞ്ഞുകയറി അതിദാരുണമായി മരിച്ച പേരൂർ കാവുംപാടം കോളനിയിൽ ആതിര വീട്ടിൽ ബിജുവിന്റെ ഭാര്യ ലെജി(46) മക്കളായ അന്നു (19), നൈനു (16) എന്നിവരുടെ മൃതദേഹങ്ങൾ ഉച്ചയോടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി വീട്ടിലെത്തിക്കും. രാവിലെ ഏറ്റുമാനൂർ പോലീസ് മെഡിക്കൽ കോളജിലെത്തി ഇൻക്വസ്റ്റ് നടത്തി. തെള്ളകം പൊതുശ്മശാനത്തിൽ മൂന്നിന് സംസ്കാരം നടക്കും. മണർകാട് – ഏറ്റുമാനൂർ ബൈപാസ് റോഡിൽ പേരൂർ കണ്ടംചിറ കവലയ്ക്കും പള്ളിക്കൂടം കവലയ്ക്കും മധ്യേ പേരൂർകാവ് ക്ഷേത്രത്തിന് സമീപത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 1.45നാണ് നാടിനെ നടുക്കിയ അപകടം. ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനായി ലെജിയുടെ വൈക്കത്തെ വീട്ടിലേക്കു പോകുന്നതിന് ബസ് സ്റ്റോപ്പിലേക്ക് നടക്കുകയായിരുന്നു മൂവരും. ഈ സമയം ഏറ്റുമാനൂർ ഭാഗത്തു നിന്ന് പാഞ്ഞു വന്ന കാർ മൂവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിലും ഇടിച്ച കാറിന്റെ ഡ്രൈെവർ പേരൂർ മുള്ളൂർ…
Read More