സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്ന് എം.വി. ഗോവിന്ദൻ; എന്‍എസ്എസിനെ പുകഴ്ത്തി ജയ്ക് സി. തോമസ്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ സമുദായ നേതാക്കളെയും കാണുന്നത് പതിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എല്ലാം എൻഎസ്എസിന്‍റെയും എസ്എൻഡിപിയുടെയും കൈയിലല്ല. എന്നാൽ അതിലുള്ളവരുടെ കൈയിലും വോട്ടുണ്ട്. വ്യക്തികളെ കാണുന്നത് തിണ്ണ നിരങ്ങലല്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസിന്‍റെ സമദൂരം പലപ്പോഴും സമദൂരമാകാറില്ല. സിപിഎമ്മിന് എൻഎസ്എസിനോട് പിണക്കമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. എന്‍എസ്എസിനെ പുകഴ്ത്തി ജയ്ക് സി. തോമസ്കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമദൂരം പ്രഖ്യാപിച്ച എന്‍എസ്എസിനെ പുകഴ്ത്തി പുതുപ്പള്ളി ഇടതു സ്ഥാനാര്‍ഥി ജയ്ക് സി. തോമസ്. ആര്‍എസ്എസ് അല്ല എന്‍എസ്എസ് എന്നും കേരളത്തിന്‍റെ മതനിരപേക്ഷതയ്‌ക്കൊപ്പം എക്കാലവും നിലകൊണ്ട പ്രസ്ഥാനമാണ് എന്‍എസ്എസ് എന്നും ജയക് പറഞ്ഞു. ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ മത്സരിക്കാനെത്തിയ സുരേഷ്‌ഗോപി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടാം കാവിയുമായി ഇങ്ങോട്ടുവരണ്ടെന്ന പറഞ്ഞു പുറത്താക്കുകയായിരുന്നുവെന്നും ജയ്ക് പറഞ്ഞു.

Read More

പുതുപ്പളളിയിൽ “സമദൂരം”; ഗണപതി വിവാദം മയപ്പെടുത്തി ജി. സുകുമാരൻ നായർ

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമദൂര സിദ്ധാന്തം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എന്‍എസ്എസിന്‍റെ പരമ്പരാഗത നിലപാടില്‍ തത്കാലം മാറ്റം വേണ്ടെന്നാണു തീരുമാനമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്‍റെ ഗണപതി പരാമര്‍ശത്തില്‍ തത്കാലം പ്രതികരിക്കാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ഗണപതി വിഷയത്തില്‍ നാമജപഘോഷയാത്രയുമായി സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന എന്‍എസ്എസും ജി. സുകുമാരന്‍ നായരും ഈ വിഷയത്തില്‍ നിലപാടു മയപ്പെടുത്തിയിരിക്കുകയാണ്. എന്‍എസ്എസിന്‍റെ പ്രതികരണം ഇടതുമുന്നണിയെ സംബന്ധിച്ച് ആശ്വാസമായിരിക്കുകയാണ്.ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം മന്ത്രി വി.എന്‍. വാസവനോടൊപ്പം എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ ജയ്ക് സി. തോമസ് ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എന്‍എസ്എസിന്‍റെ സുപ്രധാനമായ നിലപാടു പുറത്തുവന്നിരിക്കുന്നത്.യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിറ്റേന്നു തന്നെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു.

Read More

ചാണ്ടി ഉമ്മന്‍റെ വാഹനത്തിന്‍റെ വീല്‍നട്ട് ഊരി മാറിയ നിലയിൽ; ചാണ്ടി രക്ഷപ്പെട്ടത് വലിയ അപകടത്തിൽ നിന്ന്; അട്ടിമറിയാരോപിച്ച് കോൺഗ്രസ്

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍റെ വാഹനത്തിന്‍റെ വീല്‍നട്ട് ഊരി മാറി. സംഭവത്തില്‍ അട്ടിമറി ആരോപിച്ച് കോണ്‍ഗ്രസ് രംഗത്ത്. ഇന്നലെ വൈകുന്നേരം സിഎംഎസ് കോളജില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തശേഷം പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് വാഹനത്തിന്‍റെ വീല്‍നട്ട് ഇളകിയതായി കണ്ടെത്തിയത്. വാഹനത്തിലുള്ളവര്‍ പുറത്തിറങ്ങി ടയര്‍നട്ടുകള്‍ മുറുക്കിയാണു യാത്ര തുടര്‍ന്നത്. വലിയ അപകടത്തില്‍ നിന്നാണ് ചാണ്ടി ഉമ്മന്‍ രക്ഷപ്പെട്ടതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ പ്രതികരിച്ചു. സംഭവം പോലീസ് അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; പതിറ്റാണ്ടുകൾക്ക് ശേഷം പുതുപ്പള്ളിയിൽ യുവാക്കളുടെ പോരാട്ടം; തീപാറുന്ന പ്രചാരണവുമായി മുന്നണികൾ

ജോമി കുര്യാക്കോസ് പുതുപ്പള്ളി: പതിറ്റാണ്ടുകൾക്കുശേഷം യുവാക്കള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പുതുപ്പള്ളിയില്‍ പ്രചാരണം ഇക്കുറി തീപാറും. ആരോപണ-പ്രത്യാരോപണങ്ങളുമായി മൂന്നു മുന്നണികളും കളം നിറഞ്ഞുകഴിഞ്ഞു. ഉമ്മൻചാണ്ടിയുടെ വിയോഗത്തെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് രംഗത്തിറക്കിയ മകൻ ചാണ്ടി ഉമ്മൻ ഏറെമുന്നിലായിക്കഴിഞ്ഞു. ചാണ്ടി ഉമ്മന്‍റെ മണ്ഡലപര്യടനം തുടർന്നു വരികയാണ്. 14നു യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കും. പ്രമുഖ നേതാക്കൾ ഇപ്പോൾതന്നെ മണ്ഡലത്തിലുണ്ട്.കഴിഞ്ഞ രണ്ടുതവണ ഉമ്മന്‍ ചാണ്ടിക്കെതിരേ മത്സരിച്ച ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ജയ്ക് സി.  തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.  മുപ്പത്തിയേഴുകാരനായ ചാണ്ടി ഉമ്മന്‍റെ കന്നി മത്സരമാണ്. മുപ്പത്തിമൂന്നുകാരനായ ജെയ്ക്കിന് ഇത് മൂന്നാം വട്ടവും. 2016, 2021 വർഷങ്ങളിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരേ ജെയ്ക് മത്സരിച്ചിരുന്നു. 17നായിരിക്കും ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. 16ന് മണര്‍കാട്ടു ചേരുന്ന നിയോജകമണ്ഡലം കണ്‍വന്‍ഷനോടെ എല്‍ഡിഎഫിന്‍റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും. എം.വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ‘ഉമ്മന്‍ ചാണ്ടി’യിൽ ചുറ്റിത്തിരിഞ്ഞ് പുതുപ്പള്ളി

ജോണ്‍സണ്‍ വേങ്ങത്തടം കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുന്നണികള്‍ക്കു മുന്നില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാനുണ്ടെങ്കിലും അവസാനം ചുറ്റിത്തിരിഞ്ഞ് ‘ഉമ്മന്‍ ചാണ്ടി’യില്‍ മാത്രം കേന്ദ്രീകരിക്കുന്ന സ്ഥിതിയിലേക്ക് മാറുന്നു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതു പുതുപ്പള്ളിയില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നു കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എ.കെ.ആന്‍റണി പ്രഖ്യാപിച്ചു കഴിഞ്ഞു. സോളാര്‍ പോലുള്ള കേസുകളില്‍ ഉമ്മന്‍ ചാണ്ടിയെ സിപിഎം വേട്ടയാടിയതു ചര്‍ച്ചയാക്കാനാണ് യുഡിഎഫിന്‍റെ നീക്കം. അതേസമയം, ഉമ്മന്‍ ചാണ്ടിയെ വിശുദ്ധനായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളെ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിരോധിക്കാനാണ് സിപിഎം നീക്കം. ഇങ്ങനെയുള്ള ചര്‍ച്ചകള്‍ യുഡിഎഫിന് രാഷ്‌ട്രീയ നേട്ടമുണ്ടാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. എന്നാല്‍, സോളാര്‍ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിരപരാധിത്വം ചര്‍ച്ചയാക്കുമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. പുതുപ്പള്ളിയില്‍ ഇടതുമുന്നണി ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം ഇന്നോ നാളയോ ഉണ്ടാകും. കോണ്‍ഗ്രസില്‍നിന്നും ഒരാളെ അടര്‍ത്തിയെടുക്കാനുള്ള സിപിഎം നീക്കം പാളിയത് എല്‍ഡിഎഫ് മുന്നണിക്കു ക്ഷീണമായി. പ്രചാരണരംഗത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി…

Read More

ഓണം, എട്ടുനോമ്പു തിരുനാള്‍; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നീട്ടണമെന്നു മുന്നണികൾ

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പു നീട്ടിവയ്ക്കണമെന്നാവശ്യം ശക്തമാകുന്നു. ഓണം, അയ്യന്‍കാളി ജയന്തി, ശ്രീനാരായണഗുരു ജയന്തി, മണര്‍കാട് തിരുനാള്‍, എട്ടുനോമ്പാചരണം തുടങ്ങിയ ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പു തീയതി മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രമുഖ രാഷ് ട്രീയ കക്ഷികള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ആഘോഷ അവസരങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ആവശ്യം എല്‍ഡിഎഫ് ജില്ലാ നേതൃത്വം ഉന്നയിച്ചു കഴിഞ്ഞു. ഇന്ന് ഈ ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാനാണ് സിപിഎമ്മിന്‍റെയും തീരുമാനം. ഓണാഘോഷവുമായി ബന്ധപ്പെട്ടു സര്‍ക്കാരിന് ഒരുപാട് കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്. ഓണം, അയ്യന്‍കാളി ജയന്തി, ചതയദിനാഘോഷം തുടങ്ങിയ വേളകളില്‍ മന്ത്രിമാര്‍ക്കും സംസ്ഥാനമൊട്ടാകെ പരിപാടികളുണ്ട്. മുഖ്യമന്ത്രി ഉള്‍പ്പെടെ നേരിട്ടു പല പരിപാടികളിലും പങ്കെടുക്കേണ്ടതുണ്ട്. കൂടാതെ 28 ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തികയുകയില്ലെന്നും ചുരുങ്ങിയ ദിവസങ്ങളിലെ പ്രചാരണം പുതുപ്പള്ളിയെ വീര്‍പ്പുമുട്ടിക്കുമെന്നും എല്‍ഡിഎഫിന് അഭിപ്രായമുണ്ട്. തെരഞ്ഞെടുപ്പു നീട്ടി വയ്ക്കണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; അപ്രതീക്ഷിത സ്ഥാനാര്‍ഥിക്കുള്ള സിപിഎം നീക്കം പാളി; പരിഹാസവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത സ്വാനാര്‍ഥിയെ ഇറക്കാനുള്ള സിപിഎം ശ്രമം പാളി. അതിവേഗം സ്ഥാനാര്‍ഥി പ്രഖ്യാപിച്ചു കളംനിറഞ്ഞുനിൽക്കുന്ന യുഡിഎഫിനെ പ്രതിരോധത്തിലാക്കി മത്സരം കടുപ്പിക്കാനുള്ള നീക്കമാണ് പൊളിഞ്ഞത്. കോണ്‍ഗ്രസ് നേതാവും പുതുപ്പള്ളിയിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗവുമായ നിബു ജോണിനെ മുന്‍നിര്‍ത്തിയായിരുന്നു ചര്‍ച്ചകള്‍. ഇദ്ദേഹം ഇടതു സ്ഥാനാർഥിയാകുമെന്ന തരത്തിലുള്ള പ്രചാരണം നടന്നിട്ടും നിബു ജോൺ പ്രതികരിക്കാതിരുന്നതും സിപിഎം തുടക്കത്തിൽ നിഷേധിക്കാതിരുന്നതും അഭ്യൂഹം ശക്തമാക്കിയിരുന്നു. വ്യാജ പ്രചാരണമാണു നടക്കുന്നതെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകാന്‍ ആരുടെയടുത്തും പോയിട്ടില്ലെന്നും ആരും തന്നെ സമീപിച്ചിട്ടില്ലെന്നും നിബു ജോണ്‍ ഇന്നു രാവിലെ വ്യക്തമാക്കിയതോടെ സസ്പെൻസ് ഒഴിവാകുകയായിരുന്നു. കോൺഗ്രസിന്‍റെ ഉന്നത നേതാക്കൾ നിബുവുമായി ഇന്നലെ രാത്രി ചർച്ചകൾ നടത്തിയിരുന്നതായി സൂചനയുണ്ട്.കോൺഗ്രസുകാരൻ ഇടതു സ്ഥാനാർഥിയാകുമെന്ന വാര്‍ത്ത വന്നതോടെ സിപിഎം പ്രവര്‍ത്തകരില്‍നിന്നു വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്നലെ വൈകുന്നേരം ചേര്‍ന്ന പ്രാദേശിക സിപിഎം തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗങ്ങളില്‍ പങ്കെടുത്ത നേതാക്കളെ പ്രാദേശിക നേതാക്കള്‍ നിര്‍ത്തിപൊരിപ്പിച്ചതായാണ് അറിയുന്നത്.…

Read More

സിപിഎം സ്ഥാനാര്‍ഥി നാളെയോ മറ്റന്നാളോ; ഒരാളുടെ പേര് ഒഴിവാക്കി;  ജയ്ക് സി. തോമസ്, റെജി സഖറിയ..‍‍?

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ മുന്‍കാല എതിരാളികളായിരുന്ന ജയ്ക് സി. തോമസോ, റെജി സഖറിയായോ വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നുറപ്പായി. നാളയൊ മറ്റന്നാളോ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. ഇന്നലെ വൈകിട്ടു ചേര്‍ന്ന പുതപ്പള്ളി മണ്ഡലത്തിലെ സിപിഎമ്മിന്‍റെ മുഴുവന്‍ ലോക്കല്‍ തെരഞ്ഞെടുപ്പു കമ്മറ്റികളിലും ജയ്ക് സി. തോമസിന്‍റെയും റെജി സഖറിയയുടെയും പേരുകളാണ് ഉയര്‍ന്നത്. പുതുപ്പളളിയില്‍ യുഡിഎഫ് സഹതാപതരംഗം സൃഷ്ടിക്കുമ്പോള്‍ പാര്‍ട്ടി ചിഹ്നത്തില്‍ വ്യക്തമായ രാഷ്ട്രീയ പോരാട്ടം നടത്തണമെന്നും ഇതിന് ജയ്ക് സി. തോമസും റെജി സഖറിയയുമാണ് ഏറ്റവും ഉചിതമായ സ്ഥാനാര്‍ഥികളെന്നും എട്ടു പഞ്ചായത്തുകളിലെയും യോഗത്തില്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. പൊതുസ്വതന്ത്രനെയും കോണ്‍ഗ്രസില്‍നിന്നു ചാടിവരുന്നവരെയും ഒരു കാരണവശാലം സ്ഥാനാര്‍ഥിയാക്കരുതെന്ന പ്രവര്‍ത്തകര്‍ നേതാക്കളോട് ആവശ്യപ്പെട്ടു.ഇന്നു വൈകിട്ട് പുതുപ്പള്ളി മണ്ഡലത്തലെ മുഴുവന്‍ ബുത്തു സെക്രട്ടറിമാരുടെയും യോഗം വിളിച്ചിട്ടുണ്ട്. സംസ്ഥാന സെക്രട്ടേറിയേറ്റംഗങ്ങളായ മന്ത്രി വി.എന്‍. വാസവന്‍, കെ.കെ. ജയചന്ദ്രന്‍, പി.കെ. ബിജു എന്നിവര്‍ മണ്ഡലം കമ്മറ്റിയുടെയും ബൂത്ത് സെക്രട്ടറിമാരുടെയും വികാരവും യോഗത്തിലെ…

Read More

വാര്‍ത്തകള്‍ അടിസ്ഥാനരഹിതം, താന്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല; കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് നിബു ജോണ്‍

  കോട്ടയം: വാര്‍ത്തകള്‍ അടിസ്ഥാനരഹിതം, താന്‍ സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നു ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ നിബു. പുതുപ്പള്ളിയില്‍ വിമത നീക്കം നടത്തിയെന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് നിബു ജോണ്‍. താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരും. ഇടത് സ്ഥാനാര്‍ഥിയാകുമെന്ന വാര്‍ത്ത സിപിഎം തന്നെ നിഷേധിച്ചല്ലോയെന്നും അദ്ദേഹം വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷന്‍ അംഗമായ നിബു ജോണ്‍ ഇടത് സ്ഥാനാര്‍ഥിയായി എത്തുമെന്നായിരുന്നു രാഷ്ട്രീയ അഭ്യൂഹം. എന്നാല്‍ ബുധനാഴ്ച രാത്രി കെപിസിസി അധ്യക്ഷന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ നിബുവുമായി അനുനയ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഉമ്മന്‍ചാണ്ടിയുടെ കുടുംബവും വിഷയത്തില്‍ ഇടപെട്ടതോടെ പ്രശ്‌നത്തിന് പരിഹാരമുണ്ടായെന്നാണ് സൂചന.

Read More

മിത്ത് വിവാദം പുതുപ്പള്ളിയിൽ വിഷയമാക്കില്ല; ആരെ പിൻതുണയ്ക്കണം എന്ന അവകാശം എഎൻഎസ്എസിനെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: വിവാദമായ സ്പീക്കർ എ.എൻ.ഷംസീറിന്‍റെ മിത്ത് പരാമർശം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ചർച്ചയാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എൻഎസ്എസിനുണ്ടെന്നും വി.ഡി.സതീശൻ കൂട്ടിച്ചേർത്തു. ചാണ്ടി ഉമ്മൻ സ്വര്‍ണ നൂലില്‍ കെട്ടിയിറക്കിയ രാജകുമാരനല്ല. ഉമ്മൻ ചാണ്ടിയുടെ മകന്‍ അല്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ ചാണ്ടി ഉമ്മന് നേരത്തെ തന്നെ സീറ്റ് കിട്ടുമായിരുന്നു. സോളാറിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ സിപിഎമ്മിന് പുതുപ്പള്ളി മറുപടി നൽകും. മരണത്തിനുശേഷംവും ഉമ്മൻ ചാണ്ടിയെ വെറുതെ വിടുന്നില്ല. ഉമ്മൻ ചാണ്ടി ജനമനസിൽ പുണ്യാളൻ തന്നെയാണ്- വി.ഡി.സതീശൻ പറഞ്ഞു.

Read More