സ്വപ്ന സുരേഷ് നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം എത്തിച്ചത് കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി മാത്രമല്ലെന്ന് കണ്ടെത്തല്‍. ബംഗളൂരു,ഹൈദരാബാദ് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങള്‍ വഴിയും സ്വപ്ന നയതന്ത്ര ബാഗേജില്‍ സ്വര്‍ണം ഒളിച്ചിപ്പിച്ച് എത്തിച്ചുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബെംഗളൂരുവിലും ഹൈദരാബാദിലും ഇറക്കിയ ചില പാഴ്സലുകള്‍ റോഡ് മാര്‍ഗം കേരളത്തിലെത്തിച്ചുവെന്നും ഇതില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്നും സൂചന ലഭിച്ചതോടെ സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇതര സംസ്ഥാന ബന്ധങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. തെന്നിന്ത്യ മുഴുവന്‍ കണ്ണികളുള്ള സ്വര്‍ണക്കടത്തു ശ്യംഖലയുടെ ഭാഗമാണ് സ്വപ്ന എന്നാണ് അന്വേഷകര്‍ക്കു ലഭിക്കുന്ന വിവരം. തിരുവനന്തപുരത്തുള്ള യുഎഇ കോണ്‍സുലേറ്റിന്റെ പരിധിയില്‍ ഹൈദരാബാദും ബംഗളൂരുവും ഉള്‍പ്പെടും. കോണ്‍സുലേറ്റ് നിര്‍മാണത്തിന്റെ പേരിലായിരുന്നു ഹൈദരാബാദില്‍ ആദ്യം പാഴ്സലുകളെത്തിച്ചതെങ്കില്‍ പിന്നീട് സ്വപ്നയും സംഘവും അതിന്റെ മറവില്‍ വേറെയും പാഴ്സലുകളെത്തിച്ചു കേരളത്തിലേക്കു കൊണ്ടുവന്നു. 2018 മുതല്‍ സ്വപ്നയ്ക്ക് ബംഗളൂരുവില്‍ ഇടപാടുകളുണ്ടായിരുന്നുവെന്നും ചുരുങ്ങിയ സമയം കൊണ്ട് സ്വപ്ന കര്‍ണാടകത്തില്‍ രാഷ്ട്രീയ…
Read MoreTag: swapna suresh
സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ല ! സ്വപ്നയുടെ സ്വാധീനം വ്യക്തമാണെന്ന് കോടതി; സ്വപ്നയുടെ ജാമ്യം തള്ളുന്നതിനു കാരണമായി കോടതി പറഞ്ഞത് ഇങ്ങനെ…
സ്വപ്ന സുരേഷിന് ജാമ്യം നിഷേധിച്ച് കോടതി. അധികാര കേന്ദ്രങ്ങളില്‍ സ്വപ്ന സുരേഷിനുള്ള സ്വാധീനം വ്യക്തമെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി. സ്വാധീനമുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയില്‍ ജോലി നേടി. കോണ്‍സുലേറ്റില്‍ നിന്ന് രാജിവച്ച ശേഷവും അവിടെ സഹായം തുടര്‍ന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതി നിരീക്ഷിച്ചു. ജാമ്യത്തിന് സ്ത്രീയെന്ന ആനുകൂല്യം അര്‍ഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു. നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് സ്വര്‍ണം കടത്തിയെന്ന കസ്റ്റംസ് കേസില്‍ സ്വപ്ന സുരേഷിനും സെയ്തലവിക്കും ജാമ്യമില്ല. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം എ.സി.ജെ.എം കോടതിയാണ് ജാമ്യം തള്ളിയത്. പത്താം പ്രതി സംജുവിന്റെ ജാമ്യാപേക്ഷ തിങ്കളാഴ്ചത്തേക്ക് മാറ്റി. രാജ്യാന്തര ബന്ധമുള്ള വലിയ ശൃംഖലയാണ് സ്വര്‍ണക്കടത്തിന് പിന്നിലെന്ന കസ്റ്റംസിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം തള്ളിയത്.
Read Moreപ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന കണ്ടെത്തൽ; സ്വപ്നയുടെ ജാമ്യഹര്‍ജി എന്‍ഐഎ കോടതി തള്ളി
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. യുഎപിഎ ചുമത്താനുള്ള എന്‍ഐഎയുടെ വാദങ്ങള്‍ അംഗീകരിച്ചാണ് നടപടി. കേസ് ഡയറി പരിശോധിച്ചതില്‍നിന്നും സ്വപ്നക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന കണ്ടെത്തലിനെ ത്തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. കഴിഞ്ഞ ആറിന് സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു. കേസ് അന്വേണാവസ്ഥയിലാണെന്നും ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി സ്വപ്നക്ക് വലിയ അടുപ്പമായിരുന്നുവെന്നും മുഖ്യമന്ത്രിയുമായും പരിചയമുണ്ടായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയതായും എന്‍ഐഎ വ്യക്തമാക്കിയിരുന്നു. കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂവെന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്നും ഇതിനുള്ള തെളിവുകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചിട്ടില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചത്.
Read Moreഅടി സക്കെ, അങ്ങനെ വരട്ടെ കാര്യങ്ങള്‍ ! സ്വപ്നയുടെ ലോക്കറില്‍ നിന്നു പിടിച്ചെടുത്ത ഒരു കോടി ലൈഫ് മിഷന് പദ്ധതിയുടെ കമ്മീഷന്; സ്വപ്നയുടെ മൊഴി മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെട്ടിലാക്കുന്നത്…
സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴി പുറത്തു വരുമ്പോള്‍ വെട്ടിലാകുന്നത് മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സര്‍ക്കാരും. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്നു കണ്ടെത്തിയ ഒരു കോടി രൂപ സംസ്ഥാന സര്‍ക്കാരിന്റെ ‘ലൈഫ്മിഷന്” പദ്ധതിയിലെ കരാര്‍ സ്വകാര്യ കമ്പനിക്കു നല്‍കിയതിന്റെ കമ്മീഷനാണെന്ന വാദമാണ് സര്‍ക്കാറിനെ വെട്ടിലാക്കുന്നത്. ലൈഫ്മിഷന്റെ ഭാഗമായി വീടുകള്‍ പണിതുനല്‍കാന്‍ യുണിടെക് എന്ന സ്വകാര്യ നിര്‍മ്മാണക്കമ്പനിക്കു കരാര്‍ നല്‍കിയതിന്റെ കമ്മീഷന് തുകയാണിതെന്നു തെളിയിക്കുന്ന രേഖകള്‍ സ്വപ്ന എന്‍.ഐ.എ. കോടതിയില്‍ ഹാജരാക്കി. സ്വര്‍ണക്കടത്തിലൂടെ സമ്പാദിച്ചതല്ല ഈ പണമെന്നു വരുത്തി തീര്‍ക്കാന്‍ വേണ്ടിയാണ് സ്വപ്ന സുരേഷ് ഈ നീക്കം നടത്തിയത്. അതോടെയാണ് ലൈഫ് മിഷന് പദ്ധതിയുടെ ചെയര്‍മാനായ മുഖ്യമന്ത്രിയും സര്‍ക്കാരും പ്രതിരോധത്തിലാകുന്നത്. ലൈഫ് മിഷന്റെ ഭാഗമായി വീടുകളും മെറ്റേണിറ്റി സെന്ററും നിര്‍മ്മിക്കാന്‍ യു.എ.ഇയിലെ സന്നദ്ധസംഘടനയായ ”എമിറേറ്റ്സ് റെഡ് ക്രസന്റ്” ഒരുകോടി ദിര്‍ഹം (20 കോടി രൂപ) സഹായം പ്രഖ്യാപിച്ചിരുന്നു.…
Read Moreഫ്ളാറ്റില്‍ രാത്രിയില്‍ ഒരു മണിയ്ക്ക് സ്വപ്നയും പ്രതികളും ഒത്തുകൂടിയത് എന്തിന് ? സ്വര്‍ണക്കടത്തു കേസ് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച വെറും കഥയെന്ന് സ്വപ്നയുടെ അഭിഭാഷകന്; വാദങ്ങള്‍ ഇങ്ങനെ…
സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നടന്നത് ശക്തമായ വാദങ്ങള്‍. കേസില്‍ സരിത്ത് പിടിയിലായതിനു പിന്നാലെ സ്വപ്നയും സന്ദീപും ഒളിവില്‍ പോയത് ശക്തമായ സ്വാധീനത്തിന്റെ ബലത്തിലാണെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. അതിര്‍ത്തി കടന്നതും ഇതേ സ്വാധീനത്തിന്റെ ബലത്തിലാണെന്ന വാദമാണ് കസ്റ്റംസ് ഉയര്‍ത്തിയത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ ഭരണത്തില്‍ സ്വാധീനം ഉണ്ടാകുന്നത് ഒരു സ്വാഭാവികമായ കാാര്യമാണെന്നും സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തെന്ന് കുറ്റത്തിന് ഒരുമാസമായിട്ടും കസ്റ്റംസിന് തെളിവ് കണ്ടെത്താനായിട്ടില്ലെന്നുമാണ് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചത്. അതേസമയം സ്വപ്നയ്ക്കെതിരേ ശക്തമായ തെളിവുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. പോലീസിലുള്ള സ്വാധീനം ഉപയോഗിച്ചാണ് കര്‍ശന പരിശോധനകള്‍ നിലനില്ക്കുമ്പോള് പോലും സ്വപ്ന ചെക്ക്പോസ്റ്റ് കടന്നതെന്നും കുറ്റക്കാരിയല്ലെങ്കില്‍ എന്തിനു നാടുവിട്ടുവെന്നുമുള്ള വാദങ്ങള്‍ കസ്റ്റംസ് ഉയര്‍ത്തി. സന്ദീപിന്റെ ഭാര്യ സ്വപ്നയ്ക്കെതിരേ മൊഴി നല്‍കിയിട്ടുണ്ട്. ബാഗില്‍ സ്വര്‍ണം ഉണ്ടെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തിരിച്ചയയ്ക്കാന്‍ സ്വപ്ന ശ്രമിച്ചത്. രാത്രി ഒരുമണിക്ക് പ്രതികളെല്ലാം ഫ്ളാറ്റില്‍…
Read Moreസ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധം ! സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ സ്വപ്നയ്ക്ക് വന്‍ സ്വാധീനം ഉണ്ടായിരുന്നുവെന്ന് എന്‍ഐഎ
നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ പ്രതിയായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധമെന്ന് എന്‍ഐഎ. സ്വപ്നയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അനൗപചാരികമായ ബന്ധമുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയുടെ പങ്ക് വലുതാണ്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സ്വപ്നയുടെ മെന്ററായും ശിവശങ്കര്‍ പ്രവര്‍ത്തിച്ചിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം വിട്ടുകിട്ടാന്‍ സ്വപ്ന ശിവശങ്കറിനെ സമീപിച്ചു. എന്നാല്‍ ശിവശങ്കര്‍ സഹായിച്ചില്ലെന്നും എന്‍ഐഎ വ്യക്തമാക്കി. സ്പേസ് പാര്‍ക്കില്‍ ജോലി വാഗ്ദാനം ചെയ്തത് ശിവശങ്കറായിരുന്നു. സ്പേസ് പാര്‍ക്ക് പ്രോജക്ടില്‍ സ്വപ്നയ്ക്ക് വന്‍ സ്വാധീനം ഉണ്ടായിരുന്നു. വിദേശത്തും സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടെന്നും എന്‍ഐഎ അറിയിച്ചു. കോണ്‍സുലേറ്റില്‍നിന്ന് രാജിവച്ചശേഷവും 1000 ഡോളര്‍ ശന്പളം ലഭിച്ചിരുന്നു. സ്വര്‍ണക്കടത്തില്‍ ഇടപെട്ടവര്‍ക്ക് ഓരോ ഇടപാടിലും 50,000 രൂപ വീതം നല്‍കിയിരുന്നുവെന്നും…
Read Moreസ്വര്‍ണക്കടത്ത് കേസിൽ തീവ്രവാദ ബന്ധം സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ നാളെ കോടതിയിൽ
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് നല്കിയ ജാമ്യ ഹര്‍ജിയില്‍ വാദം നാളെ നടക്കും. തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്നു തന്നെയാണു എന്‍ഐഎയുടെ അഭിഭാഷകന് കഴിഞ്ഞ ദിവസം കോടതിയില്‍ അറിയിച്ചത്. കേസില്‍ തീവ്രവാദം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ എന്‍ഐഎ നാളെ കോടതിയില്‍ വെളിപ്പെടുത്തിയേക്കുമെന്നാണു വിവരങ്ങള്‍. സ്വര്‍ണം കടത്തി ലഭിക്കുന്ന പണം ഉപയോഗിച്ചു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് യുഎപിഎ പ്രകാരമുള്ള കുറ്റം ചുമത്തിയത്. കേസില്‍ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള എന്ത് തെളിവുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നതെന്നായിരുന്നു പ്രത്യേക എന്‍ഐഎ കോടതി ആരാഞ്ഞത്. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിരുന്നു. കേസില്‍ തീവ്രവാദബന്ധമില്ലെന്നും അത്തരത്തില്‍ യാതൊരു തെളിവുകളും എന്‍ഐഎയ്ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നുമായിരുന്നു സ്വപ്നയുടെ അഭിഭാഷകന് കോടതിയില്‍ ബോധിപ്പിച്ചതെങ്കിലും തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകളുണ്ടെന്നു തന്നെയാണു എന്‍ഐഎയുടെ അഭിഭാഷകന്…
Read Moreബാലഭാസ്കറിന്റെ കേസ് ‘സ്വപ്ന സുരേഷ്’ അട്ടിമറിച്ചുവെന്ന് സൂചന;വാഹനമോടിച്ചത് ബാലഭാസ്കറെന്നു മൊഴി നല്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഇന്ന് യുഎഇയില്‍ സര്‍ക്കാര്‍ ഡ്രൈവര്‍…
ബാലഭാസ്കറിന്റെ മരണത്തിലെ അന്വേഷണം സ്വപ്ന സുരേഷ് അട്ടിമറിച്ചുവെന്ന് റിപ്പോര്‍ട്ട്. അപകട സമയത്ത് ബാലഭാസ്കറാണ് വണ്ടിയോടിച്ചതെന്ന് മൊഴി നല്കിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ സി.അജിയുടെ പുതിയ ജോലിയാണ് സംശയങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്. അജി പിന്നീട് യുഎഇ കോണ്‍സുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ കീഴില്‍ ഡ്രൈവറായതു ദുരൂഹതകള്‍ ആക്കം കൂട്ടുന്നു. അജിയ്ക്ക് ഈ ജോലി കിട്ടിയത് സ്വപ്ന സുരേഷിന്റെ സ്വാധീനത്താലാണെന്നാണ് സൂചന. അപകട സ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന കലാഭവന്‍ സോബിയുടെ മൊഴിയും കൂടി ഇതിനൊപ്പം ചേര്‍ത്തു വായിക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നത്. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടമരണം എന്ന തരത്തില്‍ കേസ് അവസാനിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചത്. ബാലഭാസ്കറിന്റെ കാറിനു പിന്നില്‍ ഈ ബസും ഉണ്ടായിരുന്നു. ബാലുവിന്റേത് അപകട മരണമാണ് എന്ന് അജി മൊഴി നല്‍കുകയും ചെയ്തു. അതോടെ സ്വര്‍ണക്കള്ളക്കടത്തുകാരുടെ ബന്ധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ അവസാനിക്കുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന പുതിയ വിവരങ്ങള്‍ കേസിന്…
Read Moreമാനസിക സമ്മര്‍ദ്ദം തോന്നുമ്പോള്‍ നേരെ വണ്ടിവിടും ! സ്വപ്നയുടെ ഫ്ളാറ്റില്‍ പതിവായി പൊയ്ക്കൊണ്ടിരുന്നത് ‘മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാന്‍’എന്ന് ശിവശങ്കര്‍…
ജോലിയുടെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാനാണ് താന്‍ പതിവായി സ്വപ്ന സുരേഷിന്റെ ഫ്ളാറ്റില്‍ പൊയ്ക്കൊണ്ടിരുന്നതെന്ന് മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കര്‍. ഫ്ളാറ്റിലെ പാര്‍ട്ടികളില്‍ പങ്കെടുക്കുമ്പോള്‍ മാനസിക സമ്മര്‍ദ്ദം കുറഞ്ഞിരുന്നതായി ശിവശങ്കര്‍ എന്‍ഐഎയോടു വെളിപ്പെടുത്തി. ജോലി കഴിഞ്ഞു പലപ്പോഴും അര്‍ധരാത്രിയോടെയാണ് ഓഫിസില്‍ നിന്ന് ഇറങ്ങിയിരുന്നത്. ഇക്കാരണത്താലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്ളാറ്റ് എടുത്തത്. സ്വര്‍ണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കര്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. സ്വപ്നയുടെ ഫ്ളാറ്റില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സ്വപ്നയുടെ ഭര്‍ത്താവും കുട്ടികളും അടുപ്പമുള്ളവരും ഉണ്ടായിരുന്നു. സ്വര്‍ണക്കടത്തുകാരുമായി ബന്ധമുള്ളവരാണെന്ന് മനസിലാക്കാന്‍ കഴിയാതെ പോയത് വീഴ്ചയാണെന്നും നിയമവിരുദ്ധമായ മറ്റൊരു പ്രവൃത്തിക്കും കൂട്ടുനിന്നിട്ടില്ലെന്നും ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരോട് പറഞ്ഞു. ഈ വിശദീകരണങ്ങള്‍ തൃപ്തികരമെന്നാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറയുന്നത്. മുമ്പ് കസ്റ്റംസിനു നല്കിയ മൊഴികളില്‍ ഉറച്ചു നിന്ന ശിവശങ്കര്‍ എന്‍ഐഎ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കു കൃത്യമായ മറുപടി നല്കി. ശിവശങ്കറിനെപോലെ ഉന്നതപദവിയിലിരിക്കുന്ന ആള്…
Read Moreഅബുദാബിക്കഥയിലെ വഫ, സ്വപ്ന; തലസ്ഥാനത്ത് ഒരു വർഷത്തെ ഇടവേളയിൽ സംഭവിച്ച രണ്ട് കേസിലെ പൊതുവായ ചില ഘടകങ്ങൾ ഇങ്ങനെ…
“”ഒരു ടിവി പ്രോഗ്രാം കണ്ടാണ് ശ്രീറാം വെങ്കിട്ടരാമനെ ഞാൻ പരിചയപ്പെടുന്നത്. പിന്നീടു ശ്രീറാമിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പിന്നീടു കാണാമെന്നു ശ്രീറാം തന്നെയാണു പറഞ്ഞത്. ശ്രീറാമിനെ ഓഫീസിലെത്തി കണ്ടിട്ടുണ്ട്. അതിനു ശേഷം ഞാൻ വിദേശത്തേക്കു പോയി. അപകടം നടന്ന ദിവസമാണ് പിന്നീട് ശ്രീറാമിനെ കാണുന്നത്. അന്നു വാട്സ് ആപ് സന്ദേശം വഴി തന്നെ കവടിയാറിൽ വന്നു കൂട്ടിക്കൊണ്ട് പോകണമെന്ന് ശ്രീറാം ആവശ്യപ്പെടുകയായിരുന്നു. പുലർച്ചെ ഒരുമണിക്കു കവടിയാർ എത്തി ശ്രീറാമിനെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ശ്രീറാം പിന്നീട് ഡ്രൈവിംഗ് സീറ്റിലേക്കു മാറി. പുലർച്ചെയായതിനാൽ സാധാരണയിൽ കവിഞ്ഞ വേഗത്തിലാണ് ശ്രീറാം കാറോടിച്ചത്.”- കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കെ.എം ബഷീർ എന്ന മാധ്യമപ്രവർത്തകൻ കാറിടിച്ചു മരിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട വഫ ഫിറോസ് എന്ന യുവതി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ വാചകങ്ങളാണിത്. ഒന്നാം പ്രതിയാകട്ടെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും. അന്നും ഇന്നും…
Read More