കോഴിക്കോട്: നയതന്ത്ര പാഴ്സല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫിയെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. ഷാഫിയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ തന്നെ കസ്റ്റംസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോവിഡ് പരിശോധനാഫലം അടിസ്ഥാനമാക്കിയാണ് ഷാഫിയെ കസ്റ്റംസിന്റെ കസ്റ്റഡിയില്‍ വിടുക. കടത്തിയ സ്വര്‍ണം സംബന്ധിച്ച് ഷാഫിക്ക് എല്ലാം അറിയാമെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പല വിവരവും ഷാഫി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ മറ്റു പ്രതികളില്‍ നിന്നു ഷാഫിയെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യാനാണ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങുന്നത്. റമീസുമായി ഷാഫിക്ക് അടുത്തബന്ധമാണുള്ളത്. റമീസ് പലതവണകളായി ഷാഫി മുഖാന്തിരം സ്വര്‍ണം വില്പനയ്ക്കായി പലര്‍ക്കും കൈമാറിയിട്ടുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. രാഷ്ട്രീയക്കാരുമായും ഷാഫിക്ക് ബന്ധമുണ്ട്. ഈ ബന്ധം സ്വര്‍ണക്കടത്തിന് മറയാക്കിയിട്ടുണ്ടോയെന്നും ചോദ്യം ചെയ്യുന്നതിലൂടെ…
Read MoreTag: swapna suresh
ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കട്ടെ; ശിവശങ്കർ അറസ്റ്റിലായാൽ സംഭവിക്കുന്നത് ; ആകാംക്ഷയുടെ മുൾമുനയിൽ സംസ്ഥാന രാഷ്ട്രീയം
എംജെ ശ്രീജിത്ത് തിരുവനന്തപുരം മുഖ്യമന്ത്രിയുടെ മുൻ പ്രിസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ രണ്ടാം വട്ട ചോദ്യം ചെയ്യലിനായി എൻഐ.ഐ കൊച്ചിയിലേക്ക് വിളിപ്പിച്ചതിനെ സംസ്ഥാന രഷ്ട്രീയം ഉറ്റുനോക്കുന്നത് ഏറെ ആകാംക്ഷയോടെ. ശിവശങ്കറിനെ അറസ്റ്റു ചെയ്താൽ ഭരണപക്ഷത്തിനും അറസ്റ്റു ചെയ്തില്ലെങ്കിൽ പ്രതിപക്ഷത്തിനും അതു തിരിച്ചടിയാകും. ഉപ്പു തിന്നവർ ആരായാലും വെള്ളം കുടിക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി അടക്കം ഭരണപക്ഷം തുടക്കം മുതലെ സ്വീകരിച്ച നിലപാട്. കസ്റ്റംസും എൻഐഎയും ഇതിനകം ശിവശങ്കറിനെ 14 മണിക്കൂർ ചോദ്യം ചെയ്തിട്ടുണ്ട്. ഇന്നത്തെ ചോദ്യം ചെയ്യൽ ശിവശങ്കറിനെപ്പോലെ സർക്കാരിനും ഏറെ നിർണായകമാണ്. ശിവശങ്കറിനെ അറസ്റ്റു ചെയ്താൽ എൻ.ഐഎയുടെ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീളുകയും തെളിവെടുപ്പ് അടക്കം നടത്തേണ്ടി വരികയും ചെയ്യും. അതു ഭരണപക്ഷത്തിനും മുഖ്യമന്ത്രി പിണറായി വിജയനും നേരിടേണ്ടിവരിക വലിയ രാഷ്ട്രീയ പ്രത്യാഘാതം ആയിരിക്കും. മറിച്ചു അറസ്റ്റു ചെയ്യാതെ വിട്ടയച്ചാൽ പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച ആരോപണങ്ങളെ…
Read Moreസ്വപ്ന സുരേഷിന് ‘ഡി കമ്പനി’യുമായി ബന്ധം ! ദാവൂദിന്റെ വലംകൈ നദീമിന് സ്വപ്നയുമായും സെറീനയുമായും അടുത്തബന്ധം; വെടിവെപ്പു കേസില്‍ രവി പൂജാരിയുടെ അനുയായിയെ സഹായിച്ചത് ഫൈസല്‍ ഫരീദ്…
നയതന്ത്ര സ്വര്‍ണക്കടത്തു കേസ് പുതിയ വഴിത്തിരിവിലേക്ക്. സ്വപ്ന സുരേഷിന് ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ബന്ധമെന്ന് സൂചന. സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് പാക് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ സ്ഥിരീകരിച്ചിരുന്നു സംസ്ഥാനത്ത് സ്വര്‍ണക്കള്ളക്കടത്തില്‍ പിടിയിലാവുന്നവര്‍ക്ക് ദാവൂദ് ഇബ്രാഹിമിന്റെ സഹായി നദീമുമായുള്ള ബന്ധം എന്‍ഐഎ ഗൗരവത്തോടെയാണ് എടുക്കുന്നത്. അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സിയായ എഫ്ബിഐയാണ് ഇയാളെ പറ്റിയുള്ള വിവരം ഇന്ത്യയ്ക്ക് കൈമാറിയത്. 2019ല്‍ സ്വര്‍ണക്കടത്തില്‍ പിടിയിലായ തിരുവനന്തപുരം സ്വദേശികളായ സെറീനാ ഷാജിക്കും നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സ്വപ്നാ സുരേഷിനും സംഘത്തിനും നദീമുമായി ബന്ധമുള്ളതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ സന്ദീപിന്റെ കാര്‍ പൂനെയില്‍ രജിസ്റ്റര്‍ ചെയ്തതും ദാവൂദ് ബന്ധത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മുംബൈ-ഗോവ ഹൈവേയില്‍ ട്രക്ക് ഇടിച്ച് ദാവൂദ് ഇബ്രഹാമിന്റെ അനന്തരവന് ദനീഷ് പാര്‍ക്കര്‍ കൊല്ലപ്പെട്ടതിനെ കുറിച്ചുള്ള അന്വേഷണം തിരുവനന്തപുരത്തേയക്ക് നീണ്ടിരുന്നു. ദാവൂദിന്റെ ഇളയ സഹോദരി ഹസീന പാര്‍ക്കറുടെ…
Read Moreവ്യാജബിരുദം; സ്വപ്നയ്ക്കായി കന്റോൺമെന്റ് പോലീസും; സ്വപ്നയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും
എം.ജെ ശ്രീജിത്ത് തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്റെ വ്യാജ ബിരുദ തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യുന്നതിനായി കന്റോൺമെന്റ് പോലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിൽ സ്വപ്നാ സുരേഷ് എൻഐഎയുടെ കസ്റ്റഡിയിലാണ്. സ്വപ്നയുടെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. തുടർ ചോദ്യം ചെയ്യുന്നതിനായി എൻഐഎ വീണ്ടും കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്നാണ് അറിയുന്നത്. സ്വപ്നയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അപേക്ഷ എൻഐഎ കോടതിയിലാണ് കന്റോൺമെന്റ് പോലീസ് സമർപ്പിക്കുന്നത്. ഇതിനുള്ള നടപടിക്രമങ്ങൾ കന്റോൺമെന്റ് പോലീസ് ആരംഭിച്ചിട്ടുണ്ട്. വ്യാജ ബിരുദ കേസിൽ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ സമർപ്പിക്കുമെന്ന് ഈ കേസിൽ മേൽനോട്ടം വഹിക്കുന്ന കന്റോൺമെന്റ് എസി സുനീഷ് ബാബു രാഷ്ട്രദീപികയോട് പറഞ്ഞു. മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ സാങ്കേതിക സർവകലാശാലയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്ന പരാതിയിലാണ് കന്റോൺമെന്റ് പോലീസ് കേസെടുത്തത്.കെഎസ്ഐടിഎൽ എംഡി ഡോ.…
Read Moreസ്വർണക്കടത്ത്: പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം; നടപടി സഫേമ നിയമപ്രകാരം
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി സ്വർണം കടത്തിയ കേസിൽ പിടിയിലായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, സരിത്ത് എന്നിവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ കസ്റ്റംസ് നീക്കം. ഇവരുടെ പേരിലുള്ള ഭൂസ്വത്തിന്റെ വിശദാംശങ്ങൾ തേടി സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിനും റവന്യൂ വകുപ്പിനും കസ്റ്റംസ് കത്ത് നൽകി. പ്രതികൾ മൂവരുടെയും ബാങ്ക് നിക്ഷേപങ്ങളുടെ വിവരങ്ങളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. പ്രതികൾക്ക് തലസ്ഥാനത്ത് ബിനാമി സ്വത്തുക്കൾ ഉണ്ടെന്ന വിവരവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സഫേമ നിയമപ്രകാരമാണ് കസ്റ്റംസ് നടപടി സ്വീകരിക്കുന്നത്. അതേസമയം, ഇപ്പോൾ എൻഐഎ കസ്റ്റഡിയിലുള്ള പ്രതികളെ കസ്റ്റംസ് വ്യാഴാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇതിനുളള അനുമതി ബുധനാഴ്ച ലഭിച്ചിരുന്നു.
Read Moreതുറവൂർ സ്വദേശിയെ രക്ഷിച്ചില്ലേൽ സിപിഎമ്മിനു പണികിട്ടും? ചിലപ്പോൾ മന്ത്രിസഭയ്ക്ക് വരെ കോട്ടം തട്ടിയേക്കും; സ്വർണക്കള്ളക്കടത്ത് അന്വേഷണം പള്ളിത്തോട് സ്വദേശിയിലേക്ക് നീളുമ്പോൾ പാർട്ടി ഭയക്കുന്നതിന്റെ കാരണം ഇങ്ങനെ…
തുറവൂർ: സ്വർണക്കള്ളക്കടത്ത് അന്വേഷണം പള്ളിത്തോട് സ്വദേശിയിലേക്ക് എത്താതിരിക്കാൻ വന്പന്മാർ രംഗത്തിറങ്ങിയെന്നു സൂചന. പള്ളിത്തോട് സ്വദേശി അന്വഷണ സംഘത്തിന്റെ കസ്റ്റഡിയിലായാൽ സംസ്ഥാനമന്ത്രി സഭയെത്തന്നെ പിടിച്ചുകുലുക്കുമെന്നതിനാൽ എന്തു വില കൊടുത്തും അദ്ദേഹത്തെ രക്ഷിച്ചെടുക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ആക്ഷേപം. മുഖ്യമന്ത്രിയുമായി പതിനെട്ടു വർഷത്തെ ബന്ധമുണ്ടെന്നു ഇദ്ദേഹംതന്നെ ഇന്നലെ മാധ്യമങ്ങളെ അറിയിച്ച സാഹചര്യത്തിൽ സ്വർണക്കടത്തു സംഘവുമായി ഇദ്ദേഹത്തിനു ബന്ധമുണ്ടെന്നു തെളിഞ്ഞാൽ അതു മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുമെന്നതിനാൽ ഇദ്ദേഹത്തെ സംരക്ഷിക്കുക എന്നതു സിപിഎമ്മിന്റെ ബാധ്യതയായിരിക്കുകയാണ്. പള്ളിത്തോട് സ്വദേശി ഇന്നലെ മാധ്യമങ്ങളോടു പറഞ്ഞത് ഒരു പോലീസ് ഉദ്യോഗസ്ഥരും അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയില്ല എന്നാണ്. എന്നാൽ, ആലപ്പുഴ ജില്ലാ പോലീസ് മേധാവി പറഞ്ഞതു താനും ചേർത്തല ഡിവൈഎസ്പിയും കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടറും ഇദ്ദേഹത്തിന്റെ വീട്ടിൽ പോയെന്നും അരമണിക്കറോളം അവിടെ ചെലവഴിച്ചു എന്നുമാണ്. ഇക്കാര്യം ഇദ്ദേഹം മറച്ചുവച്ചത് എന്തിനാണെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. കൂടാതെ ജില്ലാ പോലീസ് മേധാവി പറഞ്ഞത്…
Read Moreസ്വർണക്കടത്ത്! തുറവൂർ സ്വദേശിക്കായി വലവിരിച്ച് എൻഐഎ; മന്ത്രിപ്രമുഖരുടെ മാനസപുത്രൻ കുരുക്കിൽ; പോലീസ് ഉദ്യോഗസ്ഥർ പതിവ് സന്ദർശകർ
ആലപ്പുഴ: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ തുറവൂർ പള്ളിത്തോട് സ്വദേശിക്കായി വലവിരിച്ച് എൻഐഎയും കസ്റ്റംസും. സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് തിരുവനന്തുപരത്തു നിന്നു മുങ്ങി ആദ്യം എത്തുന്നത് പള്ളിത്തോട്ടിലെ ഇദ്ദേഹത്തിന്റെ വീട്ടിലേക്കായിരുന്നെന്നു പറയുന്നു. ഈ സമയം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ഇയാളുടെ വീട്ടിൽ ഉണ്ടായിരുന്നതായും സൂചനയുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെയടക്കം അടുത്തയാളാണ് പള്ളിത്തോട് സ്വദേശിയെന്നും ഉന്നത രാഷ്ട്രീയബന്ധങ്ങളുടെ ഇയാളുടെ വളർച്ച കണ്ണടച്ചുതുറക്കും വേഗത്തിലായിരുന്നുവെന്നുമാണ് നാട്ടുകാർ പറയുന്നതും. ഇയാൾ ഉപയോഗിക്കുന്ന കെഎൽ വണ്‍ എഎഫ് തുടങ്ങുന്ന നന്പറുള്ള വാഹനം നേരത്തെ ഒരു മന്ത്രിപ്രമുഖൻ മുന്‍പ് ഉപയോഗിച്ചിരുന്നതാണെന്നും പറയുന്നുണ്ട്. ഈ കാറിലാണോ സ്വർണക്കടത്ത് കേസിലെ പ്രതികൾ തുടക്കത്തിൽ സംസ്ഥാനം വിട്ടതെന്നും സംശയമുയരുന്നു. വളരെ നിഗൂഢതകൾ നിറഞ്ഞതാണ് പള്ളിത്തോട് സ്വദേശിയുടെ വളർച്ചയെന്നാണ് നാട്ടുകാരിൽ പലരും ആരോപിക്കുന്നത്. ഡിഗ്രി വിദ്യാഭ്യാസം പോലും പൂർത്തിയാക്കിയിട്ടില്ലെന്നു പറയുന്ന ഇദ്ദേഹത്തിന്റെ വീട്ടിൽ പോലീസ്…
Read Moreസ്വർണക്കടത്ത് കേസ്; സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി നീട്ടി; സരിത്തിനെ തെളിവെടുപ്പിനായി കൊച്ചിയില്‍ എത്തിച്ച് എൻഐഎ
തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി. വെള്ളിയാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി എന്‍എഐ കോടതി നീട്ടിയത്. ഇവരുടെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും. അതേസമയം, കേസില്‍ തെളിവെടുപ്പിനായി എന്‍ഐഎ സംഘം സരിത്തിനെ കൊച്ചിയില്‍ എത്തിച്ചു. വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടക്കും.
Read Moreസ്വപ്നയുടെ ഫ്ളാറ്റില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ശിവശങ്കറും അവിടെയുണ്ടായിരുന്നു; ‘മാഡ’ത്തിന്റെ കളികള്‍ ചിന്തിക്കാവുന്നതിലും അപ്പുറം; സ്വര്‍ണക്കടത്തു കേസില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…
താന്‍ സ്വപ്നയുടെ ഫ്ളാറ്റില്‍ ചെല്ലുമ്പോള്‍ പലപ്പോഴും ശിവശങ്കറും അവിടെയുണ്ടായിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതികളിലൊരാളായ സന്ദീപ് നായരുടെ വെളിപ്പെടുത്തല്‍. ഒരു തവണ രാത്രി ശിവശങ്കറിനെ അദ്ദേഹം താമസിക്കുന്ന ഹെതര്‍ ഫ്ളാറ്റില്‍ കൊണ്ടു ചെന്നാക്കിയിട്ടുമുണ്ടെന്നും അന്വേഷണ സംഘത്തിനു മുമ്പാകെ സന്ദീപ് മൊഴി നല്കി. ഈ അവസരങ്ങളിലൊക്കെ ഫ്ളാറ്റില്‍ സരിത്തുമുണ്ടായിരുന്നുവെന്നും കേസിലെ മൂന്നാം പ്രതിയായ സന്ദീപ് പറയുന്നു. സന്ദീപിനെ കണ്ടു പരിചയമുണ്ടെങ്കിലും സൗഹൃദമില്ലെന്നാണ് ശിവശങ്കര്‍ പറയുന്നത്. സ്വര്‍ണക്കടത്തിന്റെ സൂത്രധാരന്‍ എന്ന് എന്‍ഐഎ കരുതുന്ന സന്ദീപുമായി അടുപ്പമുണ്ടെന്നു തെളിഞ്ഞാല്‍ ശിവശങ്കറിന്റെ വാദങ്ങളെല്ലാം പൊളിയും. നയതന്ത്ര പാഴ്സല്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ പൂര്‍ണ നിയന്ത്രണം സ്വപ്നയ്ക്കാണെന്നും അങ്ങനെ എത്തുന്ന സ്വര്‍ണം റമീസിനു നല്‍കുക എന്നതു മാത്രമാണ് തന്റെ ജോലിയെന്നും സന്ദീപ് നായര്‍ പറയുന്നു. ദുബായില്‍ നിന്ന് എങ്ങനെയാണ് സ്വര്‍ണം ഡിപ്ലോമാറ്റിക് ബാഗില്‍ കയറ്റുന്നത് എന്ന കാര്യം സ്വപ്നയ്ക്കു മാത്രമേ അറിയൂ എന്നും അവര്‍ തങ്ങള്‍ക്ക് മാഡം…
Read Moreസ്വപ്നയുടെ ജീവിതകഥ തുടങ്ങുന്നത് യുഎഇയില്‍ നിന്ന് ; താമസിച്ചിരുന്നത് അബുദാബി കൊട്ടാരവളപ്പിലെ വില്ലയില്‍; സരിത്ത് അടക്കം പലരെയും രഹസ്യമായി വിവാഹം ചെയ്തിട്ടുണ്ടെന്ന് വിവരം; സ്വപ്നയുടെ വശീകരണ ശക്തിയില്‍ വീണുപോയവരില്‍ വമ്പന്‍ സ്രാവുകളും…
ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്നയെക്കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. ഗള്‍ഫിലാണ് സ്വപ്ന പഠിച്ചത്. അവിടെ തന്നെയായിരുന്നു ജോലിയും. അച്ഛന് അബുദാബി സുല്‍ത്താന്റെ ചീഫ് അക്കൗണ്ടന്റിന്റെ ഓഫീസിലായിരുന്നു ജോലി. കൊട്ടാരവളപ്പിലെ വില്ലയിലായിരുന്നു താമസിച്ചിരുന്നത്. കുടുംബത്തോടൊപ്പമായിരുന്നു സ്വപ്ന അവിടെ താമസിച്ചിരുന്നത്. പഠിച്ചത് അബുദാബിയിലെ ഇന്ത്യന്‍ സ്കൂളിലുമായിരുന്നു. പ്ലസ്ടുവിനു ശേഷമുള്ള ഇവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച് വിവരമില്ല. സ്വപ്ന ആറിലധികം വിവാഹം കഴിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. സ്വര്‍ണക്കടത്തിലെ കൂട്ടുപ്രതി സരിത്തിനെയും സ്വപ്ന വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് കോണ്‍സുലേറ്റിലെ മുന്‍ ഡ്രൈവര്‍ പറയുന്നത്. മാത്രമല്ല വിവാഹബന്ധങ്ങള്‍ ഒന്നും തന്നെ ഇവര്‍ വേര്‍പ്പെടുത്തിയിട്ടില്ലെന്നും സൂചനയുണ്ട്. പല വിവാഹങ്ങളും രഹസ്യമായിട്ടായിരുന്നെന്നും. അവസാനം നടത്തിയ വിവാഹത്തില്‍ സാക്ഷിയായി ഐടി സെക്രട്ടിറി ശിവശങ്കര്‍ ഉണ്ടായിരുന്നുവെന്നും ആരോപണമുണ്ട്. ലൈംഗികത വാഗ്ദാനം ചെയ്തും പലരെയും സ്വപ്ന വലവീശിപ്പിടിച്ചെന്നും കോണ്‍സുലേറ്റിലെ മുന്‍ ഡ്രൈവര്‍ പറയുന്നു. സ്വപ്നയ്ക്കു കീഴില്‍ ഒരു ഗുണ്ടാ സംഘം തന്നെ ഉണ്ടായിരുന്നതായാണ്…
Read More