സ്വർണക്കടത്ത് കേസ്; കേസിലെ മൂന്നാം പ്രതി കൈപ്പമംഗലം സ്വദേശി ഫൈസൽ മുങ്ങി

സ്വന്തം ലേഖകൻ തൃശൂർ: സ്വർണക്കടത്ത് കേസിലെ മൂന്നാംപ്രതി തൃശൂർ കൈപ്പമംഗലം സ്വദേശി ഫൈസൽ ഫരീദ് മുങ്ങി. കടുത്ത നടപടികളാണ് യുഎഇ ഫൈസലിനെതിരെ കൈക്കൊള്ളുന്നത്. ഫൈസലിനെ നാടുകടത്തുമെന്നാണ് റിപ്പോർട്ടുകൾ. യുഎഇയിൽനിന്ന് അനധികൃതമായി മറ്റുരാജ്യങ്ങളിലേക്ക് രക്ഷപ്പെടാതിരിക്കാൻ യാത്രാവിലക്കും ഏർപ്പെടുത്തി. ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിക്കുന്നതനുസരിച്ച് ദുബായ് പോലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് നാടുകടത്താനാണ് സാധ്യത. യുഎഇയുടെ സീൽ, ലോഗോ എന്നിവ വ്യാജമായി നിർമിച്ചെന്ന പരാതിയുള്ളതിനാലാണ് ഫൈസലിനെ ദുബായ് പോലീസ് ചോദ്യം ചെയ്യാനൊരുങ്ങുന്നത്. കാണാതായത് ഞായറാഴ്ച രാത്രിമുതൽ ഞായറാഴ്ച രാത്രി മുതലാണ് ഫൈസലിനെ കാണാതായിരിക്കുന്നത്. അതുവരെ പരസ്യപ്രസ്താവനകളും ചാനൽ അഭിമുഖങ്ങളുമായി ഫൈസൽ രംഗത്തുണ്ടായിരുന്നു. യുഎഇയിലെ ബന്ധങ്ങൾ ഉപയോഗിച്ച് എങ്ങിനെയെങ്കിലും പിടിച്ചുനിൽക്കാമെന്ന പ്രതീക്ഷ അസ്ഥാനത്തായതോടെയാണ് ഇയാൾ മുങ്ങിയതെന്നാണ് സൂചന. വിസ റദ്ദാക്കി യുഎഇയിലെ താമസ വിസയും റദ്ദാക്കിയതായാണ് വിവരം. അതുകൊണ്ടുതന്നെ നിയമപരമായി ഫൈസലിന് യുഎഇയിൽ തുടരാനാവില്ല. ഈ സാഹചര്യത്തിൽ ഇയാളുടെ സുഹൃത്ബന്ധങ്ങളിലുള്ള യുഎഇ പൗരന്മാർ…

Read More

സ്വര്‍ണക്കടത്ത് കേസിൽ രണ്ടു പേര്‍ക്കൂടി അറസ്റ്റിൽ; 8 കോടി രൂപ സ്വര്‍ണക്കടത്തിനായി സ്വരൂപിച്ചു; അറസ്റ്റിലായവരുടെ ബന്ധം ഇങ്ങനെ…

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ രണ്ടു പേരുടെ കൂടി അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി.മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ കസ്റ്റംസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. സ്വര്‍ണക്കടത്തിന് പണം നിക്ഷേപിച്ചവരാണിവരെന്നാണ് കസ്റ്റംസ് അധികൃതര്‍ പറയുന്നത്. ജ്വല്ലറി ഉടമകളില്‍നിന്നു സ്വര്‍ണമെത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങുകയും ഇത് സ്വര്‍ണക്കടത്തില്‍ നിക്ഷേപിക്കുകയുമാണ് ഇവരുടെ രീതി. ഇങ്ങനെയാകുമ്പോള്‍ ജ്വല്ലറി ഉടമകള്‍ക്ക് സ്വര്‍ണക്കടത്തുകാരുമായി നേരിട്ട് ബന്ധമുണ്ടാകില്ല. ഇത്തരത്തില്‍ ഇടനിലാക്കാരായി പ്രവര്‍ത്തിച്ചവരാണ് പിടിയിലായ അന്‍വറും സയ്തലവിയുമെന്നും കസ്റ്റംസ് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവള സ്വര്‍ണക്കടത്തിനായി പ്രതികള്‍ എട്ട് കോടി രൂപ സമാഹകരിച്ചുവെന്ന വിവരം പുറത്തു വന്നതിന് പിന്നാലെയാണ് രണ്ടു പേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തുന്നത്. നേരത്തെ പിടിയിലായ റെമീസും ജലാലും സന്ദീപും ഹംജദ് അലിയും ചേര്‍ന്നാണ് പണം സമാഹരിച്ചത്. നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തിയിരുന്നത് ജലാലായിരുന്നു. പണം നിക്ഷേപിച്ചവരില്‍…

Read More

സ്വര്‍ണഖനി ഇടിയുന്നു; മൂടോടെ പൊക്കാനൊരുങ്ങി കസ്റ്റംസ്;ജ്വല്ലറികളില്‍ വിറ്റഴിച്ചത് കോഴിക്കോട് സ്വദേശി ? സംജു ആഡംബര കാറുടെ തോഴനെന്ന് നാട്ടുകാർ

കോഴിക്കോട്: നയതന്ത്ര ബാഗേജ് വഴി 30 കിലോ സ്വര്‍ണം കടത്തിയ കേസില്‍ കോഴിക്കോട് സ്വദേശിക്കു പങ്കുള്ളതായി കണ്ടെത്തല്‍. പാവങ്ങാട്-അത്തോളി റോഡിലെ എരഞ്ഞിക്കല്‍ സ്വദേശി സംജുവിനെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. നയതന്ത്ര ബാഗേജ് വഴി എത്തിച്ച സ്വര്‍ണം കോഴിക്കോട് ഉള്‍പ്പെടെ യുള്ള പല ജ്വല്ലറികളിലും എത്തിക്കുകയും പണം സ്വരൂപിച്ച് സംഘത്തിനു കൈമാറുകയും ചെയ്തതു സംജുവാണെന്ന നിഗമനത്തിലാണ് കസ്റ്റംസ്. അന്വേഷണസംഘം കൊച്ചിയിലെത്തിച്ച സംജുവിനെ ഇന്നു വിശദമായി ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും കസ്റ്റംസ് അറിയിച്ചു. സ്വര്‍ണക്കള്ളക്കടത്തുമായി സംജുവിനു ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ചില സൂചനകള്‍ ലഭിച്ചിരുന്നു. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും സംജുവിനെ നിരീക്ഷിച്ചുവരികയായിരുന്നു. അതിനിടെയാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. ലോക്ക്ഡൗണിന് മുമ്പ് സംജു ഇടയ്ക്കിടെ വിദേശത്ത് പോയി വരാറുണ്ടെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി സംജുവിന്‍റെ പാസ്‌പോര്‍ട്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷും സരിത്തും റമീസുമായും…

Read More

കിളിക്കൊഞ്ചൽ..! സ്വപ്ന സുരേഷിന്‍റെ ഫോണ്‍ വിളി പട്ടികയിൽ യുഎഇ അറ്റാഷെ, അസിസ്റ്റന്‍റ് കമ്മിഷണർ

തിരുവനന്തപുരം: സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ഫോണ്‍ വിളി പട്ടികയിൽ പോലീസിലെ ഒരു അസിസ്റ്റന്‍റ് കമ്മിഷണറും. തിരുവനന്തപുരം നഗരത്തിൽ ജോലി ചെയ്യുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനാണ് സ്വപ്നയെ അങ്ങോട്ടു വിളിച്ചു സംസാരിച്ചത്. ഇദ്ദേഹത്തിനെതിരേ മുൻപും ആരോപണം ഉയർന്നിട്ടുണ്ട്. എഡിജിപി റാങ്കിലെ ഉദ്യോഗസ്ഥൻ കഴിഞ്ഞ സ്വപ്നയ്ക്ക് എസ്എംഎസും അയച്ചിട്ടുണ്ട്. മന്ത്രി കെ.ടി. ജലീലും അദ്ദേഹത്തിന്‍റെ സ്റ്റാഫ് നാസറുമായും സ്വപ്നയും കേസിലെ ഒന്നാം പ്രതി സരിത്തും ബന്ധപ്പെട്ടിരുന്നു. ഒരു ഫ്ളാറ്റ് നിർമാതാവും രണ്ടു മാധ്യമ പ്രവർത്തകരുടെ നന്പറും എഡിജിപിയുടെ എസ്എംഎസ് സന്ദേശവും പട്ടികയിലുണ്ട്. നയതന്ത്ര ബാഗേജിൽ സ്വർണമെത്തിയ ജൂലൈ മൂന്നിന് യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷെയും സ്വപ്നയും ഫോണിൽ 16 പ്രാവശ്യം ബന്ധപ്പെട്ടതായും ഫോണ്‍ വിളികൾ പരിശോധിച്ചതിൽനിന്നു വ്യക്തമായി. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ സ്വപ്നയും സരിത്തുമായി ഒരു മാസത്തിനിടെ 14 പ്രാവശ്യം സംസാരിച്ചു. രാത്രി വൈകിയും…

Read More

നല്ല അടിപൊളി ഫാമിലി ! സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് ആരോപണം; പുതിയ ആരോപണത്തിനു പിന്നില്‍ സ്വപ്‌നയുടെ അടുത്ത ബന്ധു…

ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിന്റെ അമ്മയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന ആരോപണവുമായി അടുത്ത ബന്ധു രംഗത്ത്. സ്വപ്‌നയുടെ അമ്മയുടെ പിതാവിന്റെ സഹോദരനായ സോമന്‍ എന്നയാളാണ് ഇത്തരമൊരു ആരോപണമുന്നയിച്ചിരിക്കുന്നത്. ഒരു പ്രമുഖ പത്രത്തിലാണ് ഇയാള്‍ ഇക്കാര്യം പറഞ്ഞതായുള്ള വാര്‍ത്ത വന്നിരിക്കുന്നത്. 1988ല്‍ ആണ് സംഭവം നടന്നത് എന്നും പറയുന്നു.. എന്നാല്‍ മകള്‍ തെറ്റുകാരിയെങ്കില്‍ ശിക്ഷിക്കണമെന്ന നിലപാടാണ് സ്വപ്നയുടെ ‘അമ്മ ഈയിടെ മാധ്യമങ്ങളോട് പങ്ക് വെച്ചത്. ”സത്യത്തിനൊപ്പമേ ഞാന്‍ നില്‍ക്കൂ. മകള്‍ ഇങ്ങനെയൊരു ബന്ധത്തില്‍ പെട്ടതിന്റെ അമ്പരപ്പിലാണു ഞാന്‍.. എന്നും സ്വപ്നയുടെ ‘അമ്മ പറഞ്ഞിരുന്നു. അതിനാല്‍ തന്നെ സ്വപ്‌നയുടെ അമ്മ സ്വര്‍ണം കടത്തിയെന്ന ആരോപണത്തില്‍ എത്രമാത്രം കഴമ്പുണ്ടെന്ന് വിശദമായി അന്വേഷിച്ചാല്‍ മാത്രമേ വ്യക്തമാവൂ.

Read More

എല്ലാം ശരിയാക്കാൻ!സ്വപ്നയുടെ വ്യാജബിരുദത്തിന്‍റെ സത്യാവസ്ഥതേടി അന്വേഷണസംഘം മഹാരാഷ്ട്രയിലേക്ക്….

തിരുവനന്തപുരം: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നാ സുരേഷ് വ്യാജ ബിരുദം നേടി ഐടി വകുപ്പിൽ ജോലി നേടിയ സംഭവത്തെകുറിച്ചുള്ള പരാതിയിൽ കന്‍റോൺമെന്‍റ് പോലീസ് ഇന്നു അന്വേഷണം ആരംഭിക്കും. കന്‍റോൺമെന്‍റ് എസി സുനീഷ് കുമാറിന്‍റെ മേൽനോട്ടത്തിലാണ് അന്വേഷണം. ഇന്നലെയാണ് ഇതു സംബന്ധിച്ച പരാതി കന്‍റോൺമെന്‍റ് പോലീസിന് ലഭിച്ചത്. അന്വേഷണത്തിനായി സ്വപ്നയുടെ വീട് പരിശോധിക്കാനും സർവകലാശാല ഉദ്യോഗസ്ഥരിൽ നിന്ന് വിവരം തേടാനും ആലോചന. പ്രൈസ് വാട്ടർ കൂപ്പേഴ്സ്, വിഷൻ ടെക്നോളജീസ് എന്നിവയേയും ചോദ്യം ചെയ്യും. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയുമാണ് സ്വപ്ന സുരേഷ് ഐടി വകുപ്പിന് കീഴിൽ കരാർ ജോലി നേടിയത്. മാനേജിങ് ഡയറക്ടറുടെ പരാതി പ്രകാരം കേസെടുത്ത പൊലീസ് സ്വപ്നക്കൊപ്പം കൺസൾട്ടൻസികളായ പ്രൈസ് വാട്ടർ കുപ്പേഴ്സ്, വിഷൻ ടെക്നോളജീസ് എന്നിവരെയും പ്രതിചേർത്തു.വ്യാജ സർട്ടിഫിക്കറ്റുള്ള സ്വപ്നക്ക് ജോലി നൽകാൻ ഈ കൺസൾട്ടൻസികളുടെ ശുപാർശയും കാരണമായെന്നാണ് എഫ്ഐആറിൽ പറയുന്നത്. ആന്വേഷണത്തിന്‍റെ ആദ്യ ഘട്ടമെന്ന നിലയിൽ…

Read More

അവൻ പൊട്ടികരയുകയായിരുന്നു; ഒളിവിൽ കഴിയവേ വീട്ടിലേക്കു വിളിച്ചു; എല്ലാ കുറ്റവും തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം നടക്കുന്നു; സന്ദീപിന്‍റെ അമ്മയുടെ വെളിപ്പെടുത്തൽ…

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയായ സന്ദീപ് നായർ ഒളിവിൽ കഴിഞ്ഞിരുന്ന കാലത്ത് തന്നെ ഫോണിൽ വിളിച്ചതായി സന്ദീപിന്‍റെ അമ്മ. മൂന്ന് ദിവസം മുന്പാണ് സന്ദീപ് വീട്ടിലേക്ക് വിളിച്ചത്. എല്ലാ കുറ്റവും തന്‍റെ തലയിൽ കെട്ടിവെയ്ക്കാനാണ് ശ്രമമെന്ന് പറഞ്ഞ് സന്ദീപ് കരഞ്ഞതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു. മുഴുവൻ പണവും കൊടുക്കാതെയാണ് പഴയ ആഡംബര കാർ വാങ്ങിയതെന്നും ധാരാളം കടമുണ്ടെന്നും താൻ പറയുന്ന കാര്യങ്ങളെല്ലാം മാധ്യമങ്ങളെ അറിയിക്കണമെന്നും സന്ദീപ് അറിയിച്ചതായി അമ്മ പറഞ്ഞു.

Read More

തലസ്ഥാനം അരിച്ചുപെറുക്കാൻ എൻഐഎ; കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കണ്ണികളുടെ ലിസ്റ്റിൽ മുന്നൂറോളം പേർ

‌തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് അന്വേഷണത്തിന്‍റെ ഭാഗമായി എൻഐഎയുടെ ഒരു സംഘം തലസ്ഥാനത്ത് ക്യാന്പ് ചെയ്യുന്നു. കഴിഞ്ഞ ദിവസം പ്രതിയായ സരിത്തിന്‍റെ തിരുവല്ലത്തെ വീട്ടിൽ എൻഐഎ പരിശോധന നടത്തിയിരുന്നു. വീട്ടിലുണ്ടായിരുന്ന സരിത്തിന്‍റെ മാതാപിതാക്കളിൽ നിന്നും അടുത്ത ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു. സ്വർണക്കടത്തിന് തലസ്ഥാനത്തെ പല പ്രമുഖരുടെയും സഹായം ലഭിച്ചെന്ന സന്ദീപിന്‍റെയും സരിത്തിന്‍റെയും മൊഴിയുടെ അടിസ്ഥാനത്തിൽ തലസ്ഥാനത്ത് കൂടുതൽ പരിശോധന നടത്താൻ തന്നെയാണ് എൻഐഎ തീരുമാനം. യുഎഇ കോൺസുലേറ്റിലെ ജീവനക്കാരുടെ മൊഴികൾ രേഖപ്പെടുത്താനും തീരുമാനമുണ്ട്. ഇതിനായി വിദേശ കാര്യമന്ത്രാലയവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്‍റെ സെക്രട്ടേറിയറ്റിലെ ഓഫീസിലും പരിശോധന നടത്തിയേക്കും. അതേസമയം സ്വപ്‍നയ്ക്ക് കേരളം വിടാന്‍ ഉന്നതരുടെ സഹായം കിട്ടിയെന്ന് കസ്റ്റംസിന് സൂചന ലഭിച്ചു. അതേസമയം കേരളത്തിലെ സ്വര്‍ണ്ണക്കടത്ത് കണ്ണികളെ സംബന്ധിച്ച് സംസ്ഥാന ഇന്‍റലിജന്‍സ് വിഭാഗം ശേഖരിച്ച വിവരങ്ങൾ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം എന്‍ഐഎയ്ക്ക് നല്‍കി. മുന്നൂറിലധികം…

Read More

മനസ് ശാന്തമാക്കാന്‍ ധ്യാനത്തിനു സൗകര്യം ഏര്‍പ്പെടുത്തണമെന്ന് സ്വപ്ന ! കൂളായി സന്ദീപ് നായര്‍; സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ പെരുമാറ്റം ഇങ്ങനെ…

കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ ഹാജരാക്കിയ സ്വണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സന്ദീപ് നായരും പ്രതികരിച്ചത് ഭയലേശമില്ലാതെ. സ്വപ്‌ന സുരേഷ് ഒരിക്കലും മാധ്യമങ്ങള്‍ക്ക് മുഖം നല്‍കിയില്ല. പര്‍ദ അണിഞ്ഞായിരുന്നു സ്വപ്‌നയുടെ യാത്ര. ഒപ്പം അറസ്റ്റിലായ സന്ദീപ് നായര്‍ക്കു ലവലേശം കൂസലുണ്ടായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജി പി. കൃഷ്ണ കുമാര്‍ ചോദിപ്പോള്‍ മനസ് ശാന്തമാക്കാനായി മെഡിറ്റേഷനു സൗകര്യം വേണമെന്ന് ഇരുവരും അഭ്യര്‍ഥിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടോ എന്നും മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്നും കോടതി ചോദിച്ചപ്പോള്‍ ‘ഇല്ല’ എന്നായിരുന്നു മറുപടി. സ്വപ്ന ഏര്‍പ്പെടുത്തിയ അഭിഭാഷകന്‍ എത്താതിരുന്നതിനാല്‍ കേരള ലീഗല്‍ സര്‍വീസ് സൊസൈറ്റി നിയോഗിച്ച അഡ്വ. വിജയമാണു സ്വപ്നയ്ക്കായി ഹാജരായത്. കോടതി കേസിന്റെ വിശദാംശങ്ങളിലേക്കു കടന്നില്ലെന്ന് അവര്‍ പറഞ്ഞു. നേരത്തേ സ്വപ്നയുടെ ഭര്‍ത്താവും മകളും മകനും എന്‍.ഐ.എ. ഓഫിസിലെത്തിയിരുന്നു. സ്വപ്നയ്ക്കു നിയമസഹായങ്ങള്‍ ഉറപ്പാക്കാന്‍ വേണ്ടിയായിരുന്നു വരവ്.

Read More

സ്വപ്നയും സന്ദീപും പിടിയിലായതു നാഗാലാന്‍ഡിലേക്ക് കടക്കാനുള്ള നീക്കത്തിനിടെ; കെണിയായത് സ്വപ്‌നയുടെ മകളുടെ ഫോണ്‍വിളി…

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും പിടിയിലായതു നാഗാലാന്‍ഡിലേക്കു കടക്കാനുള്ള നീക്കത്തിനിടെയെന്നു സൂചന. ബംഗളുരുവിലെത്തി നാഗാലാന്‍ഡിലെ സന്ദീപിന്റെ സുഹൃത്തിന്റെ റിസോര്‍ട്ടിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ സ്വപ്നയുടെ മകളുടെ ഫോണ്‍ പിന്തുടര്‍ന്ന് എന്‍ഐഎ ഇവരെ പിടികൂടുകയായിരുന്നു. പ്രതികളില്‍നിന്നു പാസ്‌പോര്‍ട്ടും രണ്ടു ലക്ഷം രൂപയും എന്‍ഐഎ സംഘം പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് ഏഴോടെ പിടിയിലായ ഇരുവരെയും ഞായറാഴ്ച പുലര്‍ച്ചെ വരെ ചോദ്യംചെയ്തു. ഇതിനുശേഷം പ്രതികളുമായി എന്‍ഐഎ സംഘം കേരളത്തിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ബംഗളുരുവിലെത്തിയ സ്വ്പയും സംഘവും ബുധനാഴ്ച ബിടിഎം ലേ ഔട്ടിലെ ഹോട്ടലിലാണ് പ്രതികള്‍ ആദ്യം മുറിയെടുത്തത്. എന്നാല്‍ ഇവിടെ തിരിച്ചറിയപ്പെടുമോ എന്ന സംശയത്തില്‍ കഴിഞ്ഞദിവസം കോറമംഗലയിലെ ഹോട്ടലിലേക്ക് മാറുകയായിരുന്നു. ഇവിടെനിന്നാണ് എന്‍ഐഎ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്. മകളുടെ ഫോണ്‍ കേന്ദ്രീകരിച്ച അന്വേഷണങ്ങളാണ് സ്വപ്നയെ കുരുക്കിയത്. ശനിയാഴ്ച ഉച്ചയോടെ സ്വപ്നയുടെ മകളുടെ ഫോണ്‍ സ്വിച്ച് ഓണ്‍ ആയതില്‍നിന്നും…

Read More