മകളെ കല്യാണം കഴിച്ചു വിടുന്ന സ്വപ്‌നയുടെ കുടുംബം നല്ലതല്ലെന്നു കൊച്ചച്ഛനോടു പറഞ്ഞത് യുവാവിന് പാരയായി; പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങളുടെ പിന്നാമ്പുറ കഥകള്‍ ഇങ്ങനെ…

ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്‌ന ഒരു യുവാവിനെ തല്ലുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. തിരുവനന്തപുരത്ത് വെച്ച് നടന്ന സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹപാര്‍ട്ടിയ്ക്കിടെയായിരുന്നു സംഭവം. കല്ല്യാണം മുടക്കുന്നുവെന്നാരോപിച്ച് ബന്ധുവായ യുവാവിനെയാണ് മര്‍ദ്ദിച്ചത്. സ്വപ്നയ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ടായിരുന്നതായും ദൃശ്യങ്ങളില്‍ കാണാം. വധുവിന്റെ വല്യച്ചന്റെ മകനായിരുന്നു ആ യുവാവ്. സ്വപ്‌നയുടെ കുടുംബ പശ്ചാത്തലം മനസ്സിലാക്കിയ യുവാവ് കൊച്ചച്ഛന്റെ മകളെ ഇവരുടെ ഇളയ സഹോദരനു കല്യാണം കഴിച്ചു കൊടുത്തതിനെ എതിര്‍ത്തതാണ് സ്വപ്നയെ ചൊടിപ്പിച്ചത്. യുവാവ് തന്നെയാണ് ഇപ്പോള്‍ ഈ സംഭവം വെളിപ്പെടുത്തുന്നത്. ഈ വിവാഹം ഉറപ്പിച്ചപ്പോള്‍ ദുബായിലുള്ള സുഹൃത്തു വിളിച്ച് സ്വപ്‌നയുടെ കുടുംബവുമായി ബന്ധം വേണ്ടെന്ന് ഉപദേശിച്ചെന്നും ഇതില്‍ കാര്യമുണ്ടെന്ന് അറിഞ്ഞതോടെ വിവരം കൊച്ചച്ഛനെ അറിയിച്ചെന്നും ഇതാണ് കല്യാണ സ്ഥലത്ത് സ്വപ്‌ന തന്നെ തല്ലാന്‍ കാരണമെന്നും യുവാവ് പറയുന്നു. കല്യാണത്തിന് എത്തിയപ്പോള്‍ കല്യാണം മുടക്കുന്നതിനെ…

Read More

കേസ് കോടതിയിൽ എത്തുമ്പോൾ മാറ്റിപ്പറയാൻ സാധ്യത; സ്വര്‍ണക്കടത്ത് കേസിലെ സരിത്തിന്‍റെയും സന്ദീപിന്‍റെയും ഭാര്യമാരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

തിരുവനന്തപുരം: നയതന്ത്ര സ്വര്‍ണക്കടത്തു കേസില്‍ സരിത്തിന്‍റെയും സന്ദീപിന്‍റെയും ഭാര്യമാരുടെ രഹസ്യമൊഴിയെടുക്കാന്‍ നീക്കം. രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി കസ്റ്റംസ് അടുത്തയാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും. കേസ് കോടതി മുന്‍പാകെ വരുമ്പോള്‍ ഇവര്‍ മൊഴിമാറ്റി പറയുവാനുള്ള സാധ്യത മുന്‍പില്‍ കണ്ടാണ് 164 നിയമപ്രകാരം ഇരുവരുടെയും രഹസ്യമൊഴി രേഖപ്പെടുത്തുന്നത്. ഇരുവരും നേരത്തെ കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. കേസിലെ മുഖ്യപ്രതി സ്വപ്‌ന ഉള്‍പ്പടെയുള്ളവരുടെ പങ്കിനെപ്പറ്റിയാണ് മൊഴി നല്‍കിയത്.

Read More

സ്വര്‍ണക്കടത്ത് കേസ് ; അന്വേഷണങ്ങളില്‍നിന്നു മറ്റുള്ള കസ്റ്റംസ് യൂണിറ്റും ഔട്ട് ! പോലീസിനും അയിത്തം

കോഴിക്കോട്: രാജ്യാന്തരതലങ്ങളിലും സംസ്ഥാനത്തും ഏറെ വിവാദം സൃഷ്ടിക്കുന്ന സ്വര്‍ണക്കടത്ത് കേസില്‍ എല്ലാ ഏജന്‍സികളേയും അകറ്റി നിര്‍ത്തി കസ്റ്റംസ്. നയതന്ത്ര പരിരക്ഷയുള്ള പാര്‍സലില്‍ കോടികളുടെ സ്വര്‍ണം അനധികൃതമായി കടത്തിയ കേസില്‍ കസ്റ്റംസിന്‍റെ അന്വേഷണം കൊടുവള്ളിയിലേക്കും നീളുന്നുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി സാധാരണ പോലീസിന്‍റെ സഹായം ആവശ്യമെങ്കില്‍ മറ്റുള്ള ഏജന്‍സികള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് ഇത്തരം സേവനങ്ങള്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടില്ല. കൊടുവള്ളിയിലെ ചില സ്വര്‍ണവ്യാപാരികള്‍ക്കും നയതന്ത്ര പാര്‍സലിലെ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്‍റെ നടപടി. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സന്ദീപ് നായരുടെ സുഹൃത്തായ വസ്ത്രവ്യാപാരിയുടെ കൊടുവള്ളി സ്വദേശിയായ ബന്ധുവിനെ കസ്റ്റംസ് ചോദ്യം ചെയ്തതായി അഭ്യൂഹമുയര്‍ന്നു. കൊടുവള്ളിയിലെ ഒരു സ്വര്‍ണവ്യാപാരിയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയോടെ റെയ്ഡ് നടന്നതായും ചില ദൃശ്യമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴി വാര്‍ത്ത പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനോ…

Read More

നരേന്ദ്രമോദിയുടെ ഫാന്‍ ഫോളോവര്‍ മാത്രം; സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ക്ലിയറിംഗ് ഏജന്‍റ് ഹരിരാജ് കസ്റ്റംസ് ഓഫീസില്‍ ഹാജരായി പറഞ്ഞകാര്യങ്ങളിങ്ങനെ…

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൊഴി നല്‍കുന്നതിനായി കസ്റ്റംസ് ക്ലിയറിംഗ് ഏജന്‍റ് ഹരിരാജ് കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കസ്റ്റംസ് അധികൃതര്‍ നേരത്തെ ഇയാളെ അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് ഇന്ന് രാവിലെ 10.30 ഓടെ ഇയാള്‍ മൊഴി നല്‍കുന്നതിനായി കസ്റ്റംസ് ഓഫീസിലെത്തിയത്. കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് ഹരിരാജ് മാധ്യമങ്ങളോട് പറഞ്ഞു. ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടുന്നതിനായി കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്നും ഹരിരാജ് പറഞ്ഞു. തിരുവനന്തപുരത്ത് കാര്‍ഗോ ഏജന്‍റ്സ് അസോസിയേഷന്‍ നേതാവാണ് ഹരിരാജ്. സ്വര്‍ണമടങ്ങിയ ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടുന്നതിനായി ഇയാള്‍ കസ്റ്റംസില്‍ സമ്മര്‍ദം ചെലുത്തിയിരുന്നുവെന്നാണ് വിവരം. ഇയാള്‍ക്ക് ബിജെപിയുമായി അടുത്ത ബന്ധമുണ്ടെന്ന തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ഹരിരാജ് നിഷേധിച്ചു. നരേന്ദ്രമോദിയുടെ ഫാന്‍ ഫോളോവര്‍ മാത്രമാണെന്നാണ് ഇയാള്‍ വ്യക്തമാക്കിയത്. അതേസമയം കേസിലെ മുഖ്യ ആസൂത്രകയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെടും.…

Read More

സ്വപ്നയുമായി അടുത്ത ബന്ധം;സ്വർണക്കടത്ത് കേസിൽ ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്. കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടായിരുന്നതായാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. ശിവശങ്കറിന്‍റെ വിദേശയാത്രകൾ അടക്കമുള്ള രേഖകളും അന്വേഷിക്കുന്നുണ്ട്. അതേസമയം, കേസ് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കാനും തീരുമാനമായി. പണം കൈമാറ്റം വിദേശത്ത് നടന്നുവെന്നാണ് വിവരം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുക.

Read More

സ്വർണക്കടത്ത് കേസ്; സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സുഹൃത്ത് സന്ദീപ് നായരുടെ ഭാര്യ കസ്റ്റംസ് കസ്റ്റഡിയിൽ. സ്വർണക്കടത്തിൽ ഇവർക്കും പങ്കുണ്ടെന്നാണ് സംശയം. സന്ദീപ് ഒളിവിലാണ്. സന്ദീപിന്‍റെ വർക്ക്ഷോപ്പ് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചടങ്ങിൽ സ്വപ്നയും പങ്കെടുത്തിരുന്നു. അതേസമയം ആരോപണങ്ങള്‍ക്ക് മറുപടിയുമായി ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു. സ്റ്റാര്‍ട്ട് അപ് സംരംഭത്തിന്‍റെ പരിപാടിയിലാണ് താന്‍ പങ്കെടുത്തതെന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം.

Read More

മുഖ്യമന്ത്രി സ്വപ്ന ലോകത്തിരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുന്നു വെന്ന വിമർശനവുമായി ബെന്നി ബെഹനാൻ

കൊച്ചി: തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. മുഖ്യമന്ത്രി സ്വപ്ന ലോകത്തിരുന്ന് സ്വപ്ന നായികമാരെ സംരക്ഷിക്കുകയാണ്. ധാർമികതയുണ്ടെങ്കിൽ‌ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വപ്നയെ ഐടി വകുപ്പിൽ നിയമിച്ചത് മുഖ്യമന്ത്രിയുടെ മകളുടെ സ്വാധീനത്തിലാണ്. മുഖ്യമന്ത്രിയുടെ മകൾക്ക് ബന്ധമുള്ള പ്രൈസ് വാട്ടേഴ്സ് കൂപ്പേഴ്സാണ് സ്വപ്നയെ കൊണ്ടുവന്നതെന്നും യുഡിഎഫ് കൺവീനർ ആരോപിച്ചു. സ്വർണക്കടത്തിന് പിന്നിൽ കൂടുതൽ പേരുണ്ടെന്നും സമഗ്ര അന്വേഷണമാണ് വേണ്ടതെന്നും ബെഹനാൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ശിവശങ്കറിനെ മാറ്റിയത് ആരോപണങ്ങളിൽ നിന്ന് തടിതപ്പാനെന്ന് കോൺഗ്രസ് നേതാവ് എം.എം. ഹസനും പറഞ്ഞു. ശിവശങ്കറിനെ സർവീസിൽനിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍! സ്വപ്ന സുരേഷുമായി അടുത്തബന്ധം; ഐടി സെക്രട്ടറിയെ നിരപരാധിയാണെന്ന് തെളിയുംവരെ മാറ്റി നിര്‍ത്താന്‍ നീക്കം

തിരുവനന്തപുരം: സ്വർണക്കടത്ത് വിവാദത്തിൽ‌ ഐടി സെക്രട്ടറി എം. ശിവശങ്കരനെതിരേ നടപടിയെടുക്കാൻ സർക്കാർ നീക്കം. ആരോപണത്തിന്‍റെ പശ്ചാത്തലത്തില്‍ നിരപരാധിയാണെന്ന് തെളിയുംവരെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താനും ഐടി വകുപ്പിന്‍റെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനുമാണ് നീക്കം നടക്കുന്നത്. മുഖ്യമന്ത്രി ഐടി സെക്രട്ടറിയോട് വിശദീകരണവും തേടിയേക്കുമെന്നാണ് വിവരം. സ്വപ്നയ്ക്ക് ശിവശങ്കറുമായുള്ള അടുത്ത ബന്ധം സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും പ്രതിക്കൂട്ടിലാക്കിയ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാനുള്ള സർക്കാർ നീക്കം. യുഎഇ കോണ്‍സുലേറ്റിലെ മുൻ ഉദ്യോഗസ്ഥ കൂടിയായ സ്വപ്ന ഇപ്പോൾ ഒളിവിലാണ്. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചു. സ്വപ്ന സുരേഷിനെ ഐടി വകുപ്പിൽ നിയമിച്ചത് ഏതു സാഹചര്യത്തിലാണെന്നു തനിക്ക് കൃത്യമായി അറിയില്ലെന്നു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Read More

സ്വപ്‌ന സുരേഷ് ഒളിവില്‍ ! യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ ഇവര്‍ക്ക് ഒരു ഇടപാടില്‍ കിട്ടിയിരുന്നത് 25 ലക്ഷം രൂപ…

ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യ ആസൂത്രക സ്വപ്‌ന സുരേഷ് ഒളിവില്‍. യു.എ.ഇ. കോണ്‍സുലേറ്റില്‍ എക്‌സിക്യുട്ടീവ് സെക്രട്ടറിയായിരുന്ന സ്വപ്ന നിലവില്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി. സ്വപ്നയും നിലവില്‍ കസ്റ്റഡിയിലുള്ള സരിത്തും ചേര്‍ന്നാണ് സ്വര്‍ണക്കടത്തിന് ചുക്കാന്‍ പിടിച്ചിരുന്നത്. ഒരു ഇടപാടില്‍ ഇവര്‍ക്ക് 25 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായാണ് വിവരം. നേരത്തെ പലതവണ ഇത്തരത്തില്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. തിരുവനന്തപുരം യു.എ.ഇ. കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്ന നിലവില്‍ സംസ്ഥാന ഐ.ടി. വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടിയിലാണ് ജോലിചെയ്യുന്നത്. ഓപ്പറേഷണല്‍ മാനേജര്‍ എന്നതാണ് പദവി. കഴിഞ്ഞ ദിവസമാണ് യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് എന്ന പേരിലെത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍നിന്ന് 30 കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണവസ്തുവെന്ന പേരിലെത്തിയ ബാഗേജ് രഹസ്യവിവരത്തെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. തുടര്‍ന്നാണ് കോണ്‍സുലേറ്റിലെ പി.ആര്‍.ഒ. എന്നറിയപ്പെട്ടിരുന്ന…

Read More