പുകമറയില്‍ ഇരുപത്തെട്ടുകാരി, കുടുംബത്തിലെ നാലു പേരും മരിച്ചപ്പോഴും ഇരുപത്തെട്ടുകാരി നയിച്ചത് നിഗൂഢജീവിതം, ഭര്‍ത്താവ് യുവതിയുമായി അകന്നതിനു പിന്നിലെന്ത്, പിണറായിലെ മരണവീട് നാട്ടുകാരെ വിറപ്പിക്കുന്നു…

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വദേശമായ കണ്ണൂര്‍ പിണറായിയില്‍നിന്ന് ഒരു കിലോമീറ്റര്‍ സഞ്ചാരിച്ചാല്‍ പടന്നക്കരയിലെ ‘ദുരൂഹതകളുടെ മരണവീട്ടില്‍’ എത്താം. കണ്ണൂരുകാരുടെ ചര്‍ച്ചാവിഷയമായ ഈ ഇടത്തരം വീടിനെ വാര്‍ത്തകേന്ദ്രമാക്കുന്നത് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ നടന്ന നാലു മരണങ്ങളാണ്. അഞ്ചു പേരായിരുന്നു ഈ വിട്ടിലെ താമസക്കാര്‍. വണ്ണത്താംവീട്ടില്‍ കുഞ്ഞിക്കണ്ണന്‍ (76), വിമല (68), ഇവരുടെ ഇരുപത്തെട്ടുകാരി മകള്‍, മകളുടെ മക്കളായ കീര്‍ത്തന (1), ഐശ്വര (9) എന്നിവര്‍. 2012 മുതല്‍ മരണം വിരുന്നിനെത്തുന്ന വീട്ടിലെ താമസക്കാരില്‍ 28കാരി ഒഴികെ ബാക്കിയാരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. എല്ലാവരും മരിച്ചതിന് ഒരേ കാരണം, കടുത്ത ഛര്‍ദി. ആദ്യ മരണം 2012ല്‍. ഒരു വയസുകാരി കീര്‍ത്തനയായിരുന്നു ആദ്യ ഇര. ഈ വര്‍ഷം ജനുവരിയില്‍ നാലാംക്ലാസുകാരി ഐശ്വര്യ മരിച്ചതോടെയാണ് കാര്യങ്ങള്‍ നാട്ടുകാരുടെ കണ്ണില്‍ ദുരൂഹമാകുന്നത്. തൊട്ടുപിന്നാലെ പ്രായമായ രണ്ടുപേര്‍, കുഞ്ഞിക്കണ്ണനും വിമലയും മരിച്ചത് ഇക്കഴിഞ്ഞ മാര്‍ച്ച് ഏഴിനും ഏപ്രില്‍…

Read More