തടിച്ചി വിളികൾക്ക് മറുപടിയുമായി തമന്ന ഭാട്ടിയ രംഗത്ത്. ജിമ്മിൽ വർക്ക് ചെയ്യുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ തമന്ന പഴയ രൂപത്തിൽ തിരിച്ചെത്തിയതായി കാണാം.
കോവിഡ് ബാധിച്ച വിവരവും അതിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചും തമന്ന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങള്‍ക്ക് കീഴെ വണ്ണം കൂടിയതിന്റെ പേരില്‍ തന്നെ ബോഡിഷെയിമിങ്ങിന് ഇരയാക്കുകയാണെന്ന് തമന്ന പറഞ്ഞിരുന്നു.
കോവിഡ് കാലത്തുടനീളം താന്‍ ധാരാളം മരുന്നുകള്‍ കഴിച്ചിരുന്നു. അതിന്റെ അനന്തരഫലമെന്നോണം വണ്ണവും വര്‍ധിച്ചു. ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമ്പോള്‍ തടിച്ചി എന്നു വിളിക്കുന്നവരുണ്ട്.
ആ വ്യക്തി കടന്നുപോയ സാഹചര്യത്തെ മനസ്സിലാക്കുന്നതിനു പകരം കുറവുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇവയെന്നും തമന്ന പറഞ്ഞിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ തമന്നയുടെ മാതാപിതാക്കള്‍ക്കാണ് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. അന്ന് തമന്നയ്ക്കും കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും പരിശോധനാഫലം നെഗറ്റീവായിരുന്നു.
ശേഷം ഒരുമാസം കഴിഞ്ഞ് വെബ്സീരീസ് ഷൂട്ടിംഗിന്റെ ഭാഗമായി ഹൈദരാബാദില്‍ എത്തിയ സമയത്താണ് കോവിഡ് ലക്ഷണങ്ങള്‍ കാണുന്നത്. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.