അത്ഭുതകരമായ രക്ഷപെടല്‍! ഒളരി ഭഗവതി ക്ഷേത്രത്തിലെ ആനയിടഞ്ഞു; ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാന്‍ ചാടി രക്ഷപ്പെട്ടു; ആനയെ തളച്ചത് രണ്ടു മണിക്കൂറിനു ശേഷം

സ്വന്തം ലേഖകൻ

ഒളരി: ഒളരി ഭഗവതി ക്ഷേത്രത്തിലെ ആനയിടഞ്ഞ് പരിഭ്രാന്തി പരത്തി. ഒളരി ഭഗവതി ക്ഷേത്രത്തിലെ കാളിദാസൻ എന്ന കൊന്പനാണ് ഇന്നുരാവിലെ എട്ടിന് ക്ഷേത്രപറന്പിൽ നിന്ന് ഇടഞ്ഞോടിയത്.

ആനപ്പുറത്തുണ്ടായിരുന്ന രണ്ടാം പാപ്പാൻ ആന ഇടഞ്ഞതോടെ സാഹസികമായി ചാടി രക്ഷപ്പെട്ടു. ഒന്നാംപാപ്പാനെ തട്ടിയിട്ട് കുത്താൻ ശ്രമിച്ചെങ്കിലും പാപ്പാൻ ഉരുണ്ടുമാറി അത്ഭുതകരമായി തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

ക്ഷേത്രത്തിനു പുറത്തെ പറന്പിൽ ഇടഞ്ഞോടിയ ആന പറന്പിലെ രണ്ടു പനകൾ കുത്തികടപുഴക്കി മറിച്ചിട്ടു. വിവരമറിഞ്ഞെത്തിയ എലിഫന്‍റ് സ്ക്വാഡും പോലീസും പാപ്പാൻമാരും മറ്റും ചേർന്ന് രണ്ടു മണിക്കൂറോളം സമയമെടുത്ത് പത്തുമണിയോടെ കാളിദാസനെ വടമിട്ടു കുരുക്കി തളച്ചു.

എന്നാൽ വടം കൊണ്ട് ബന്ധനസ്ഥനാക്കിയതോടെ ആന കൂടുതൽ അനുസരണക്കേട് കാണിച്ചുവെങ്കിലും പാപ്പാൻമാർ വൈകാതെ ചങ്ങലയിട്ട് ബന്ധിക്കുകയായിരുന്നു.

ആളപായമൊന്നുമില്ല. ആനയിടഞ്ഞതറിഞ്ഞ് വൻ ജനക്കൂട്ടമാണ് ഒളരിയിലെത്തിയത്. ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. വെസ്റ്റ് സിഐ സലീഷ് ശങ്കറിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

ആനയിടഞ്ഞോടിയ സമയം ക്ഷേത്രത്തിനകത്ത് നിരവധി ഭക്തർ ദർശനത്തിനായി എത്തിയിരുന്നു. ഇവർ ആനയിടഞ്ഞതോടെ പേടിച്ച് പുറത്തേക്കോടി രക്ഷപ്പെട്ടു.

രണ്ടു മണിക്കൂറോളം ക്ഷേത്രത്തിന് മുന്നിലും പറന്പിലുമായി ഇടഞ്ഞു നടന്ന ആന പറന്പിന് പുറത്തേക്ക് ഇറങ്ങാതിരുന്നതിനലാണ് അനിഷ്ടസംഭവങ്ങൾ ഒഴിവായത്.

ക്ഷേത്രത്തിന് തൊട്ടടുത്താണ് ഇ.എസ്.ഐ ഹോസ്പിറ്റിലും മദർ ഹോസ്പിറ്റലും. തിരക്കേറിയ ഒളരി ജംഗ്ഷനിലേക്കും അധികം ദൂരമില്ല. പടിഞ്ഞാറേ കോട്ട ഭാഗത്തേക്ക് വന്നിരുന്നുവെങ്കിലും സ്ഥിതി ഗുരുതരമാകുമായിരുന്നു.

ആനയെ പുറത്തിറങ്ങാൻ അനുവദിക്കാതെ പറന്പിലിട്ട് തന്നെ തളയ്ക്കാൻ പാപ്പാൻമാരും എലിഫന്‍റ് സ്ക്വാഡിലെ വിദഗ്ധരും കിണഞ്ഞു ശ്രമിച്ചത് ഫലം കണ്ടു.

വടമിട്ട് ബന്ധിച്ചെങ്കിലും ശൗര്യം കുറയാതെ കാളിദാസൻ വടം പൊട്ടിക്കാൻ ഏറെ നേരം ശ്രമിച്ചത് വീണ്ടും പരിഭ്രാന്തി പരത്തി. ആനയെ തളച്ചിട്ടില്ലെന്ന പ്രചരണവും ഇതിനിടെ വന്നു.

എന്നാൽ എലിഫന്‍റ് സ്ക്വാഡിന്‍റെ ക്യാപ്ചർ ബെൽറ്റും മറ്റും ഉപയോഗിച്ച് ആനയെ തളച്ചിരുന്നു. ഇടഞ്ഞ കൊന്പൻ ശാന്തനാകാൻ പിന്നെയും ഏറെ നേരം വേണ്ടി വന്നു.

നീരിലായിരുന്ന ആനയെ രണ്ടു ദിവസം മുൻപാണ് അഴിച്ചത്. കഴിഞ്ഞ കുറച്ചു ദിവസമായ പുറത്തേക്ക് കൊണ്ടു വന്നിരുന്നില്ല. പുറത്തേക്ക് ഇറക്കുന്പോഴായിരുന്നു ആന ഇടഞ്ഞോടിയത്.

Related posts

Leave a Comment