സ്കൂളിൽ നിന്ന് അധ്യാപകനെ തട്ടിക്കൊണ്ടുപോയി; ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു

ഹാജിപൂർ: അധ്യാപകനെ തോക്ക് ചൂണ്ടി തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ബീഹാറിലെ ഹാജിപൂരിലെ പടേപൂർ റെപുര മിഡിൽ സ്‌കൂളിലാണ് സംഭവം. 

 ഗൗതം കുമാറിനെയാണ് തട്ടിക്കൊണ്ട് പോയത്. തുടർന്ന് ചാന്ദ്‌നി കുമാരിയെ നിർബന്ധിച്ച് വിവാഹം കഴിപ്പിക്കുക്കും ചെയ്തു. മറ്റ് അധ്യാപകർ നോക്കിനിൽക്കെയാണ് സംഘം ഇയാളെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയത്.

അധ്യാപികന്‍റെ കുടുംബത്തെ വിവരമറിയിച്ചതിനെത്തുടർന്ന് അവർ കേസെടുക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും പോലീസ് അവരുടെ പരാതി രജിസ്റ്റർ ചെയ്തില്ല. തുടർന്ന് കുടുംബം പ്രതിഷേധിക്കുകയും മഹുവ-പടേപൂർ റോഡ് രാത്രി വൈകി ഉപരോധിക്കുകയും ചെയ്തു.

ഇരുവരും തമ്മിലുള്ള വിവാഹത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. തുടർന്ന് കുടുംബം ചിത്രങ്ങൾ പോലീസിനെ കാണിച്ചു.വിവാഹത്തിൽ പ്രതിഷേധിച്ച് വീട്ടുകാർ റോഡ് ഉപരോധിച്ചു. 24 മണിക്കൂറിനുള്ളിൽ ഗൗതമിനെ കണ്ടെത്തുമെന്ന് പൊലീസ് നൽകിയ ഉറപ്പിനെ തുടർന്ന് കുടുംബം സമരം അവസാനിപ്പിച്ചു.

ചിത്രങ്ങൾ പങ്കുവെച്ചയാളെ തുടർന്നുള്ള അന്വേഷണത്തിലാണ് പോലീസ് മഹ്‌നാറിലെത്തിയത്. തുടർന്ന് പോലീസ് ഗൗതമിനെയും ചാന്ദ്‌നിയെയും സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു.

വിവാഹിതരായ ദമ്പതികളെ പത്തേപൂർ പോലീസ് സ്റ്റേഷനിൽ നിരീക്ഷണത്തിലാക്കി. നിർബന്ധിത വിവാഹ കേസുകൾ കോടതി നിരോധിക്കുകയും ബലം പ്രയോഗിച്ച് നടത്തുന്ന വിവാഹം സാധുവാകില്ലെന്നും വ്യക്തമാക്കിയിരുന്നു. 

 

Related posts

Leave a Comment