ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മുപ്പതുവർഷത്തെ മോഷണം; സമ്പാദിച്ചത് കോടികൾ, സഞ്ചരിക്കാൻ അരക്കോടിയുടെ കാർ; തീരുവല്ലം ഉണ്ണി‍യുടെ ആഡംബര ജീവിതത്തിന് ബ്രേക്കിട്ട് പോലീസ്

തിരുവല്ല: സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മൂന്നു പതിറ്റാണ്ടായി മോഷണം നടത്തിയിരുന്നയാള്‍ തിരുവല്ല പോലീസിന്‍റെ പിടിയിലായി.തിരുവല്ലം മേനിലം കീഴേപാലറക്കുന്ന് ഉണ്ണികൃഷണനെയാണ് (തിരുവല്ലം ഉണ്ണി-52) പോലീസ് അറസ്റ്റ് ചെയ്തത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള തിരുവല്ല കിഴക്കന്‍ മുത്തൂര്‍ പടപ്പാട് ശ്രീദേവി ക്ഷേത്രത്തില്‍നിന്നും നാല് ലക്ഷത്തോളം രൂപ വില വരുന്ന ഓട്ടു വിളക്കുകളും ശീവേലി കുടങ്ങളും അടക്കം മോഷ്ടിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്.

ക്ഷേത്രത്തിനു സമീപത്തുനിന്നും ലഭിച്ച കാറിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി കഴിഞ്ഞ 21 ദിവസമായി പ്രത്യേക അന്വേഷണം സംഘം നടത്തിയ അന്വേഷണത്തിലാണ് അതിസാഹസികമായി ഉണ്ണിയെ പിടികൂടിയത്.കഴിഞ്ഞ ജൂലൈ 17ന് അര്‍ധരാത്രിയോടെ ഇന്‍ഡിക്ക കാറില്‍ എത്തിയ ഉണ്ണി പടപ്പാട് ക്ഷേത്രത്തിന്‍റെ മുന്‍വശത്ത് കാര്‍ നിര്‍ത്തിയ ശേഷം ക്ഷേത്രമതില്‍ ചാടിക്കടന്ന് പ്രധാന വാതിലിന്‍റെ താഴ് അടക്കം തകര്‍ത്ത് സ്റ്റോര്‍റൂമില്‍ സൂക്ഷിച്ചിരുന്ന വിളക്കുകളും ക്ഷേത്ര ശ്രീകോവിനു മുമ്പില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ വിളക്കും, ചുറ്റുവിളക്കുകളും അടക്കം കവരുകയായിരുന്നു.

ക്ഷേത്ര ഉപദേശക സമിതി ഭാരവാഹികള്‍ നല്‍കിയ പരാതിയേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.ഉണ്ണികൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാറിനു കുറുകെ പ്രത്യേക അന്വേഷണ സംഘം സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തി പ്രതിയെ പിടികൂടാന്‍ നടത്തിയ ശ്രമത്തിനിടെ സംഘത്തിലെ പോലീസുകാരായ പി. അഖിലേഷ്, എം.എസ്. മനോജ് കുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു.

ഡിവൈഎസ്പി എസ്. ആഷാദിന്‍റെ നിര്‍ദേശപ്രകാരം സിഐ ബി.കെ. സുനില്‍ കൃഷ്ണന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണ സംഘം. കഴിഞ്ഞ 30 വര്‍ഷം നീണ്ട മോഷണ പരമ്പരയിലൂടെ ലഭിച്ച പണം ഉപയോഗിച്ച് സ്‌കോഡ, ഒക്ടോവിയ അടക്കം രണ്ട് ആഡംബര കാറുകള്‍ ഇയാള്‍ സ്വന്തമാക്കിട്ടുള്ളതായി പോലീസ് പറഞ്ഞു.

മോഷണ മുതല്‍ വിറ്റു കിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്. ഇയാളുടെ വീട്ടില്‍നിന്നടക്കം തൊണ്ടിമുതല്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവല്ല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment