എന്ത് മനോഹരമായ ആചാരങ്ങൾ; മരിച്ചവർക്കായി സെമിത്തേരിയിൽ സിനിമാ പ്രദർശനവും പാർട്ടിയും

ജീവിച്ചിരിക്കുന്ന സമയത്ത് നമ്മളിൽ ചിലരെങ്കിലുമൊക്കെ ചിന്തിക്കാറില്ലേ മരണ ശേഷം പ്രിയപ്പെട്ടവർ നമ്മളെ ഓർക്കാറുണ്ടോ എന്ന കാര്യം. ഇപ്പോഴിതാ തായ്‌ലാൻഡിൽ നിന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.

മരണ ശേഷം പ്രിയപ്പെട്ടവർക്കായി സിനിമാ പ്രദർശനം നടത്തിയിരിക്കുകയാണ് ഇവർ. ഒരു സെമിത്തേരിയിൽ ആയിരുന്നു ഈ പ്രത്യേക പ്രദർശനം നടന്നത്.

മരണപ്പെട്ട തങ്ങളുടെ പ്രിയപ്പെട്ടവർക്കായി ഭക്ഷണം, വസ്ത്രം, വാഹനങ്ങൾ, വീടുകളുടെ മോഡലുകൾ, ദൈനംദിന അവശ്യ വസ്തുക്കൾ മുതലായവയെല്ലാം ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പാർട്ടിയും സംഘടിപ്പിച്ചു.

ജൂൺ 2 മുതൽ ജൂൺ 6 വരെയാണ് ശ്മശാനത്തിൽ പ്രത്യേക പ്രദർശനം നടന്നത്. ഈ ശ്മശാനത്തിൽ ഏകദേശം 3,000 ആളുകളെയാണ് അടക്കം ചെയ്തിട്ടുള്ളത്. അവർക്ക് വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള പ്രത്യേക ആചാരം നടന്നത്. തായ്‌ലാൻഡിലെ ചൈനീസ് കമ്മ്യൂണിറ്റികൾക്കിടയിൽ നടത്തിവരുന്ന ഒരു പരമ്പരാഗത ആചാരമാണ് ഇത്.

Related posts

Leave a Comment