മുക്കത്തുണ്ട് ഒരു ഹൈടെക് തൊഴിലുറപ്പ് സംഘം;  വിദ്യാഭ്യാസ യോഗ്യത ബിടെക്, ബിഎഡ്, പിന്നെ ഐടിഐയും


മുക്കം: നാലക്ഷരം പഠിച്ചതിന്‍റെ പേരിൽ വൈറ്റ് കോളർ ജോലി മാത്രം തേടിപ്പോവുന്ന യുവാക്കൾക്ക് മാതൃകയായി ഹൈടെക് തൊഴിലുറപ്പ് സംഘം.ബിടെക് കോഴ്സ് ചെയ്യുന്നവരും ബിഎസ് സി കെമിസ്ട്രി കഴിഞ്ഞവരും ബിഎഡ് കഴിഞ്ഞ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ അധ്യാപകനായി ജോലി ചെയ്തവരുമുള്‍പ്പെടെയുള്ള സംഘമാണ് മുക്കത്തെ ഹൈടെക് തൊഴിലുറപ്പ് സംഘത്തിലുള്ളത്.

തിരുവമ്പാടി ഐടിഐയിൽ പഠിക്കുന്ന കെ.പി. ജ്യോതിഷ് , ബിടെക് അവസാന വർഷ വിദ്യാർഥി സിദ്ദിഖ് അൻവർ, ഡിപ്ലോമ വിദ്യാർഥി ആദർശ്, ബിഎസ് സി കെമിസ്ട്രി വിദ്യാർഥി അക്ഷയ്, അധ്യാപകനായ സുനീഷ്, കൊടുവള്ളി കോളജിലെ ബിരുദ വിദ്യാർഥി ഷൈബിൻ എന്നിവരടങ്ങിയ സംഘമാണ് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്നത്.

 മുക്കം നഗരസഭയിലെ വെണ്ണക്കോട് ഡിവിഷനിലാണ് ഹൈടെക് തൊഴിലുറപ്പ് സംഘത്തിന്‍റെ പ്രവൃത്തി.ജീവിത പ്രാരാബ്ധങ്ങൾ തുടർന്ന്, ഇവരിൽ മിക്കവരും ജോലിക്ക് പോയാണ് പഠന ചെലവുകൾക്കുള്ള പണം കണ്ടെത്തിയിരുന്നത്. വിവാഹ വീടുകളിൽ കാറ്ററിംഗ് ജോലിക്ക് പോയും നാട്ടിലെ കൂലിപ്പണിക്കാർക്കൊപ്പം സഹായികളായും ചെന്നാണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്.

എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച ലോക്ഡൗണിൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. സ്വന്തം ചെലവുകൾക്ക് പോലും കയ്യിൽ പണമില്ലാതായി.തുടർന്ന് വെണ്ണക്കോട് ഡിവിഷനിലെ കൗൺസിലറും മുക്കം നഗരസഭാ ചെയർമാനുമായ പി.ടി. ബാബുവിനോട് എന്തെങ്കിലും ജോലി ശരിപ്പെടുത്തി തരാൻ പറഞ്ഞത്.

വെണ്ണക്കോട് ഡിവിഷനിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് തൊഴിലാളികൾ ഇല്ലെന്നും ജോലി ചെയ്യാൻ തയ്യാറാണെങ്കിൽ നഗരസഭയിൽ അപേക്ഷ നൽകാനും ചെയർമാൻ പി.ടി. ബാബു നിർദ്ദേശിച്ചു. മഴക്കാലപൂർവ ശുചീകരണത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ഡ്രൈ ഡേ ആചരണത്തിനിടെ കണ്ടുമുട്ടിയ കൂട്ടുകാർ കൂടിയായ ഇവർ ആശയം ചർച്ച ചെയ്തു.

തുടർന്ന് ആറുപേരും മുക്കം നഗരസഭയിലെത്തി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായി. രാവിലെ എട്ടരയ്ക്ക് തൂമ്പയുമെടുത്ത് വീട്ടിൽ നിന്നിറങ്ങിയാൽ വൈകീട്ട് നാലു വരെ കൈ – മെയ്യ് മറന്ന് അധ്വാനമാണ്. വെണ്ണക്കോട് ഡിവിഷനിലെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾക്കായി 46,000 രൂപയാണ് നഗരസഭ വകയിരുത്തിയിരിക്കുന്നത്.

രാവിലെ മുതൽ വൈകിട്ട് വരെ പണിയെടുത്താൻ 293 രൂപയാണ് കൂലി. നാട്ടിൽ മറ്റു ജോലികൾ ഒന്നും ഇല്ലാത്തതിനാൽ കിട്ടുന്നത് വലുതാണെന്ന് ഇവർ പറയുന്നു. ജോലി വീടിനടുത്ത് തന്നെയായതിനാൽ മറ്റു ചെലവുകളൊന്നും ഇല്ലെന്ന് ഇവർ പറയുന്നു.

കിട്ടുന്ന കൂലി അല്ല ജോലി ചെയ്തു സമ്പാദിക്കുമ്പോള്‍ കിട്ടുന്ന ആനന്ദം ആണ് വലുത് എന്ന് ഇവർ പറയുന്നു. മുൻ വർഷങ്ങളിൽ സമീപ വാർഡുകളിലെ തൊഴിലാളികളാണ് വെണ്ണക്കോട് ഡിവിഷനിലെ പ്രവൃത്തി എടുത്തിരുന്നത്.തൊഴിലുറപ്പ് പദ്ധതിയിൽ മാത്രമല്ല ഈ ഡിവിഷനിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ മുൻനിര പോരാളികൾ കൂടിയാണ് ഈ ചെറുപ്പക്കാർ.

കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച അന്നുമുതൽ ഡിവിഷനിലെ വിവിധ പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു ആറുപേരും.

Related posts

Leave a Comment