ഇത് മനുഷ്യത്വം അല്ല മൃഗത്വം; തട്ടിക്കൊണ്ടു പോകപ്പെട്ട 12കാരിയായ എത്യോപ്യന്‍ ബാലികയ്ക്ക് തുണയായ സിംഹങ്ങള്‍ മനുഷ്യനെ ചിന്തിപ്പിക്കുമ്പോള്‍…

3-liobsഇന്ത്യയെ ഏറെ നടുക്കിയ നിര്‍ഭയക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത് ഈ അടുത്തിടെയാണ്. രാത്രികാലങ്ങളില്‍ പെണ്‍കുട്ടികള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങളുടെ തീവ്രത ഇന്ത്യക്കാര്‍ അറിഞ്ഞത് ഈ സംഭവത്തോടെയാണ്. അതിനു ശേഷം എത്രയെത്ര സംഭവങ്ങള്‍. ഇത് ഇന്ത്യയിലെ കാര്യം മാത്രമല്ല വിദേശരാജ്യങ്ങളിലെയും സ്ഥിതി അധികം വ്യത്യസ്ഥമല്ല. പിഞ്ചുകുട്ടികളെപ്പോലും തങ്ങളുടെ കാമപൂരണത്തിനായി ഉപയോഗിക്കുന്ന ആളുകളെ മൃഗതുല്യരായാണ് പൊതു സമൂഹം കണക്കാക്കിപ്പോകുന്നത്. എന്നാല്‍ ഇത്തരക്കാരെ മൃഗങ്ങളുമായി താരതമ്യം ചെയ്യുന്നതു വഴി നാം മൃഗങ്ങളെ അപമാനിക്കുകയാണെന്നതാണ് വാസ്തവം.

കാരണം മൃഗങ്ങള്‍ തന്റെ ഇരയെ ആക്രമിക്കുക വിശക്കുമ്പോള്‍ മാത്രമാണ്. മൃഗങ്ങള്‍ക്കിടയില്‍ ഇത്തരം ലൈംഗികവൈകൃതങ്ങള്‍ നിലനില്‍ക്കുന്നില്ലയെന്നും നാം ചിന്തിക്കേണ്ടിയിരിക്കുന്നു. തെരുവില്‍ കിടന്നുറങ്ങുന്ന നാടോടി ബാലികമാരെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന സംഭവങ്ങള്‍ നാട്ടില്‍ അനവധിയാണ് അരങ്ങേറുന്നത്.ബാലികമാരെ തട്ടിക്കൊണ്ടു പോയി വിവാഹം ചെയ്യുന്ന പതിവുള്ള ആഫ്രിക്കയില്‍ നിന്നാണ് മനുഷ്യരെ നാണിപ്പിക്കുന്ന ഈ വാര്‍ത്ത വരുന്നത്. ഇതുപോലെ വിവാഹം കഴിക്കാനായാണ് എത്യോപ്യയിലെ  ഈ 12കാരിയെയും ചില സാമൂഹിക ദ്രോഹികള്‍ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്.

ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോകുന്ന പെണ്‍കുട്ടികളെ ക്രൂരമായ ബലാല്‍സംഗം ചെയ്യുന്നത് പതിവാണ്. പെണ്‍കുട്ടിയെ എളുപ്പത്തില്‍ വിവാഹത്തിനു സമ്മതിപ്പിക്കാനാണിത്. ഈ പെണ്‍കുട്ടിയെയും അത്തരത്തില്‍ ബലാല്‍സംഗം ചെയ്യാനായി പീഡകര്‍ കൊണ്ടുപോയത് പുല്‍മേടുകള്‍ നിറഞ്ഞ ഭൂപ്രദേശമായ സാവന്നയിലേക്കാണ്. അവിടെ വച്ച് കുട്ടിയെ ക്രൂരമായ പീഡനത്തിനു വിധേയമാക്കിക്കൊണ്ടിരിക്കുമ്പോഴാണ് കാട്ടിലെ രാജാക്കന്മാരായ സിംഹങ്ങളുടെ വരവ് ഒന്നല്ല മൂന്നെണ്ണം. സിംഹങ്ങളെ കണ്ടതും മനുഷ്യമൃഗങ്ങള്‍ പറപറന്നു.

തുടര്‍ന്ന് പെണ്‍കുട്ടിയെ അന്വേഷിച്ചെത്തിയ മാതാപിതാക്കളും പോലീസും സിംഹങ്ങള്‍ കാവലിരിക്കുന്ന നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ആളുകള്‍ നടന്നടുത്തപ്പോള്‍ സിംഹങ്ങള്‍ മരങ്ങള്‍ക്കിടയിലേക്ക് പിന്‍വാങ്ങുകയായിരുന്നു. ഈയൊരു സംഭവത്തെ ഒരു മഹാത്ഭുതമായാണ് നാട്ടുകാര്‍ കാണുന്നത്. സാധാരണയായി മനുഷ്യരെ കണ്ടാല്‍ സിംഹങ്ങള്‍ അക്രമിക്കുക പതിവാണ്. ചിലര്‍ പറയുന്നത് പെണ്‍കുട്ടി കരയുന്നതു കണ്ട സിംഹങ്ങള്‍ക്കത് സിഹക്കുട്ടികളുടെ കരച്ചില്‍ പോലെ തോന്നിക്കാണും എന്നാണ്. എന്തായാലും തന്റെ ജീവിതം രക്ഷിച്ച സിംഹങ്ങളോട് നന്ദി പറയുകയാണ് പെണ്‍കുട്ടി. മനുഷ്യരുടെ സ്വഭാവത്തില്‍ ക്രൂരത കൂടുമ്പോള്‍ മൃഗങ്ങളില്‍ ക്രൂരത കുറയുകയാണോയെന്ന് തോന്നിപ്പിക്കുന്നതാണ് ഈ സംഭവങ്ങള്‍.

Related posts