പ്രതാപത്തോടെ പ്രതാപന് പകരം മുരളീധരൻ; തൃശൂരിൽ കെ. മുരളീധരനായി ചുവരെഴുതി ടി. എൻ. പ്രതാപൻ

തൃശൂർ: കെ. മുരളീധരനു വേണ്ടി തൃശൂരിൽ ചുവരെഴുതി സിറ്റിംഗ് എംപി ടി. എൻ പ്രതാപൻ. ജില്ലാ നേതൃത്വത്തിന്‍റെ പിന്തുണയോടെയായിരുന്നു ചുവരെഴുത്ത്.തൃശൂർ മണ്ഡലത്തിൽ കെ.മുരളീധരനെ സ്ഥാനാർഥിയാക്കാൻ ഉറപ്പിച്ചതോടെയാണ് പാര്‍ട്ടി പ്രഖ്യാപനത്തിന് മുന്‍പ് തന്നെ പ്രതാപന്‍ മുരളീധരന് വേണ്ടി പ്രചാരണത്തിനിറങ്ങിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ കെ.മുരളീധരൻ നാളെ രാവിലെ തൃശൂരിലെത്തും.

സിറ്റിംഗ് എംപിയായ പ്രതാപൻ തന്നെ ഇത്തവണയും മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ട്. 150ലധികം സ്ഥലങ്ങളിൽ പ്രതാപന് വേണ്ടി ചുവരെഴുതിയിരുന്നു. മൂന്നരലക്ഷം പോസ്റ്ററുകളും അച്ചടിച്ചു. ബൂത്തുകൾക്കുള്ള പ്രവർത്തനഫണ്ടും വിതരണം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന കോണ്‍ഗ്രസ് സെന്‍ട്രല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ അപ്രതീക്ഷിത തീരുമാനം ഉണ്ടായിരിക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാർഥി പട്ടിക ഇന്ന് രാവിലെ പ്രഖ്യാപിക്കാനിരിക്കെയാണ് മാറ്റം. പ്രതാപന് വേണ്ടിയുള്ള ചുവരെഴുത്തുകള്‍ മായ്ക്കാന്‍ തൃശൂര്‍ ഡിസിസി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

Related posts

Leave a Comment