നിയമലംഘകർക്ക് ആശ്വാസം..! സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന്‌ 500 രൂപ; മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2,000 രൂപയും സാമൂഹ്യസേവനവും; കേന്ദ്രസർ ക്കാരിന്‍റെ അമിത പിഴ കുറച്ച പിണറായി മന്ത്രിസഭയുടെ പുതിയ നിരക്കുകൾ അറിയാം…

തിരുവനന്തപുരം: സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴത്തുക കുറയ്ക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മോട്ടോർ വാഹന പിഴത്തുക സംബന്ധിച്ച നിയമഭേദഗതിക്ക്‌ മന്ത്രിസഭ അംഗീകാരം നൽകി.

ഇതോടെ സീറ്റ്‌ ബെൽറ്റും ഹെൽമറ്റും ധരിക്കാത്തതിന്‌ 500 രൂപയായി പിഴ. നേരത്തെ പുതിയ നിയമപ്രകാരം പിഴ 1,000 രൂപയായിരുന്നു. അമിത വേഗത്തിൽ സഞ്ചരിച്ചാൽ ആദ്യ നിയമലംഘനത്തിന് 1,500 രൂപയും ആവർത്തിച്ചാൽ 3,000 രൂപയുമാണ് പിഴ.

വാഹനത്തില്‍ അമിതഭാരം കയറ്റലുള്ള പിഴ 20000 രൂപയിൽ നിന്ന് പതിനായിരമാക്കി കുറച്ചു. വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 2,000 രൂപയും സാമൂഹ്യസേവനവുമാണ് ശിക്ഷ. സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാന്‍ കഴിയുന്ന ഗതാഗത നിയമ ലംഘനങ്ങളിലെ പിഴത്തുക കുറയ്‌ക്കാനാണ്‌ ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

അതേസമയം, മദ്യപിച്ച് വാഹനമോടിക്കുന്നതിന് കേന്ദ്രം നിശ്ചയിച്ച 10,000 രൂപ തന്നെ പിഴ ചുമത്താനാണ് സംസ്ഥാന സർക്കാരിന്‍റെയും തീരുമാനം. പ്രായപൂർത്തിയാകാത്ത ആൾ വാഹനമോടിച്ചാലുള്ള പിഴയ്ക്കും കുറവില്ല. പ്രായപൂർത്തിയാകാത്ത ഒരാൾ വാഹനമോടിച്ചാൽ വാഹനത്തിന്‍റെ ഉടമയ്ക്ക് 25,000 രൂപയാണ് പിഴയായി നൽകേണ്ടി വരിക.

Related posts