ത്രിപുരയിൽ പേമാരി; 10 മരണം നിരവധിപ്പേരെ കാണാതായി

അഗർത്തല: ത്രിപുരയിൽ പേമാരിയിലും മണ്ണിടിച്ചിലിലും 12കാരിയുൾപ്പെടെ പത്തുപേർ മരിച്ചു. ദക്ഷിണ ത്രിപുര, ഗോമതി, ഖോവായ് ജില്ലകളിലാണു കനത്ത നാശം വിതച്ചത്.

നിരവധിപ്പേരെ കാണാതായിട്ടുണ്ട്. ആയിരത്തിലധികം വീടുകൾ പൂർണമായും തകർന്നു. 34,000ത്തിലധികം പേരെ എട്ടു ജില്ലകളിലെ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിച്ചു.

കാണാതായവർക്കുള്ള തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശങ്ക. വിവിധയിടങ്ങളിൽ ട്രെയിൻ, റോഡ് ഗതാഗതം സ്തംഭിച്ചു. വൈദ്യുതി, ടെലിഫോൺ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. 48 മണിക്കൂറായി ത്രിപുരയിൽ അതിശക്തമായ മഴ തുടരുകയാണ്.

Related posts

Leave a Comment