വിദ്യാർഥിനികളോട് മോശം പെരുമാറ്റം; അധ്യാപകനെ ക്രൂരമായി മർദിച്ച് നഗ്നനാക്കി നടത്തിച്ച് ജനക്കൂട്ടം; പരാതിയുമായി കൂടുതൽ കുട്ടികൾ രംഗത്ത്

പാൽഘർ: പഠിക്കാൻ താൽപര്യക്കുറവും ക്ലാസിൽ പോകാൻ മടിയും. കാര്യങ്ങൾ അന്വേഷിച്ച വീട്ടുകാർ കാരണം കേട്ട് ഞെട്ടി. ട്യൂഷൻ ക്ലാസിലെ അധ്യപകൻ മോശമായി പെരുമാറുന്നു. നടക്കുന്ന സംഭവം മഹാരാഷ്ട്രയിലെ പാൽഘർ ജില്ലൽ.

13 കാരിക്ക് നേരിട്ട സംഭവം നാട്ടുകാർ അറിഞ്ഞു. വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ട്യൂഷൻ അധ്യാപകനെ മർദിക്കുകയും നഗ്നനാക്കി നടത്തിക്കുകയും ചെയ്തു. മറ്റ് പെൺകുട്ടികളോടും ഇയാൾ മോശമായി പെരുമാറിയെന്നും അവർ ആരോപിച്ചു.

ജനക്കൂട്ടം അധ്യാപകനെ പോലീസിന് കൈമാറിയതായും അവരുടെ മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും വിരാർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ വിജയ് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ട്യൂഷൻ അധ്യാപകനെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment