കലൂര്‍ സ്‌റ്റേഡിയത്തില്‍ ഉമ തോമസിന് പരിക്കേറ്റ അപകടം: മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പോലീസ്; കുറ്റപത്രം ഉടന്‍; ജിസിഡിഎയ്ക്കും പോലീസിനും ക്ലീന്‍ ചിറ്റ്

കൊച്ചി: എറണാകുളം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ട സംഭവത്തില്‍ വേദി ഒരുക്കിയ മൃദംഗവിഷന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് പോലീസ്. ജിസിഡിഎയ്ക്കും പോലീസിനും ക്ലീന്‍ ചിറ്റ് നല്‍കിയാണ് പാലാരിവട്ടം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കേസില്‍ നടി ദിവ്യ ഉണ്ണിയുടെ മൊഴി എടുക്കാനുണ്ട്. ഇത് ഉടന്‍ രേഖപ്പെടുത്തും. നൃത്തപരിപാടി സംഘടിപ്പിച്ച മൃദംഗവിഷന്‍ അധികൃതരാണ് കേസിലെ പ്രതികള്‍. മതിയായ സുരക്ഷ ഒരുക്കാതെ സ്‌റ്റേജ് നിര്‍മിച്ചതിനാണ് കേസ് എടുത്തത്. സ്‌റ്റേജ് നിര്‍മാണവുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ഒരു ചട്ടവും മൃദംഗവിഷന്‍ പാലിച്ചിരുന്നില്ലെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.

സംഭവത്തില്‍ നേരത്തെ ജിസിഡിഎയ്ക്കും പോലീസിനുമെതിരേ കോണ്‍ഗ്രസ് പാര്‍ട്ടിയടക്കം ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു വീഴ്ച പോലീസിനും ജിസിഡിഎയ്ക്കും സംഭവിച്ചിട്ടില്ല. അപകടത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം മൃദംഗവിഷനാണ് എന്ന നിഗമനത്തിലേക്കാണ് പാലാരിവട്ടം പോലീസ് എത്തിയിരിക്കുന്നത്.

2024 ഡിസംബര്‍ 29നാണ് ഉമ തോമസ് എംഎല്‍എ അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് 45 ദിവസം അവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേസില്‍ 250 ഓളം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഈ കേസുമായി ബന്ധപ്പെട്ട് മൃദംഗ വിഷന്‍റെ ഡയറക്ടര്‍ അടക്കമുള്ള നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

രണ്ട് കേസുകളാണ് കലൂരിലെ ഈ നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് എടുത്തിരുന്നത്. ഒന്ന് ഉമ തോമസിനുണ്ടായ അപകടവുമായി ബന്ധപ്പെട്ടുള്ളതാണ്. മറ്റൊന്ന് മൃദംഗ വിഷന്‍റെ സാമ്പത്തിക ഇടപാട് സംബന്ധിച്ചുള്ളതാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള കേസിന്‍റെ അന്വേഷണവും പുരോഗമിക്കുന്നു.

Related posts

Leave a Comment