ഓപ്പണിംഗ് ബാറ്റ്സ്മാനായി ഉമേഷ് യാദവ്

ഉമേഷ് യാദവ് ബൗളിംഗ് ഓപ്പണ്‍ ചെയ്യുന്നത് സ്വാഭാവികം. എന്നാൽ, ഇന്നലെ ചെറിയൊരു മാറ്റമുണ്ടായി. വിദർഭയ്ക്കായി ഉമേഷ് യാദവ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാൻ ബാറ്റുമായെത്തി. കർണാടകയ്ക്കെതിരായ മുഷ്താഖ് അലി ട്വന്‍റി-20 സൂപ്പർ ലീഗ് പോരാട്ടത്തിലായിരുന്നു അത്.

രണ്ട് പന്തിൽ നാല് റണ്‍സ് നേടാനേ ഉമേഷിനായുള്ളൂ. നേരിട്ട ആദ്യ പന്ത് ബൗണ്ടറി കടത്തിയെങ്കിലും രണ്ടാം പന്തിൽ വിക്കറ്റ് നഷ്ടപ്പെട്ടു. വിനയ്കുമാറിനായിരുന്നു വിക്കറ്റ്. നാല് ഓവർ ബൗൾ ചെയ്ത ഉമേഷിന് 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടാനേ സാധിച്ചുള്ളൂ.

മത്സരത്തിൽ വിദർഭ ആറ് വിക്കറ്റിന്‍റെ തോൽവി വഴങ്ങി. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 138 റണ്‍സ് നേടാനേ വിദർഭയ്ക്കായുള്ളൂ. 41 പന്തിൽ 56 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന അപൂർവ് വാങ്കഡെയാണ് വിദർഭ ഇന്നിംഗ്സിലെ ടോപ് സ്കോറർ. കർണാടക 19.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 140 റണ്‍സ് നേടി ജയം സ്വന്തമാക്കി. കർണാടകയ്ക്കായി ക്യാപ്റ്റൻ മനീഷ് പാണ്ഡെ 35 പന്തിൽ 49 റണ്‍സ് നേടി പുറത്താകാതെനിന്നു.

Related posts